"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
കല്ലിനുമുണ്ടൊരു കഥപറയാന്‍  (സ്കൂള്‍ ചരിത്രം)
കല്ലിനുമുണ്ടൊരു കഥപറയാന്‍  (സ്കൂള്‍ ചരിത്രം)


           പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങള്‍ ഒരുപാട് മഹാന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികള്‍ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാന്‍ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ആശാന്‍ കളരിയുടെ കാലത്തും തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂള്‍ ആയപ്പോഴും സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ടായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്. സ്കൂള്‍ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലില്‍ പെന്‍സില്‍ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റില്‍ എഴുതി. ക്രമേണ കല്ലില്‍ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാര്‍ത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, സുവര്‍ണ്ണ ജുബിലിയുടെ നിറവില്‍ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയില്‍ സഹായിയായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ,
           പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങള്‍ ഒരുപാട് മഹാന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികള്‍ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാന്‍ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ആശാന്‍ കളരിയുടെ കാലത്തും തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂള്‍ ആയപ്പോഴും സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ടായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്. സ്കൂള്‍ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലില്‍ പെന്‍സില്‍ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റില്‍ എഴുതി. ക്രമേണ കല്ലില്‍ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാര്‍ത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, സുവര്‍ണ്ണ ജുബിലിയുടെ നിറവില്‍ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയില്‍ സഹായിയായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ
    ഈയൊരു സ്മാരകത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ടാണ് സ്കൂള്‍ ചരിത്രം അന്വേഷിക്കുന്നത്. വാകേരിയില്‍ സ്കൂള്‍ ആരംഭിക്കാനായി പ്രവര്‍ത്തിച്ചവരുടെ വാമൊഴികള്‍ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവര്‍ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്
ഈയൊരു സ്മാരകത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ടാണ് സ്കൂള്‍ ചരിത്രം അന്വേഷിക്കുന്നത്. വാകേരിയില്‍ സ്കൂള്‍ ആരംഭിക്കാനായി പ്രവര്‍ത്തിച്ചവരുടെ വാമൊഴികള്‍ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവര്‍ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്
വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കള്‍ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വാകേരിയില്‍ ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  
വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കള്‍ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വാകേരിയില്‍ ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  
വാകേരിയില്‍ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂള്‍ സ്ഥാപിച്ച മാധവനാശാന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില് ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലന്‍ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള് സ്കൂള് തുടങ്ങി.  
വാകേരിയില്‍ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂള്‍ സ്ഥാപിച്ച മാധവനാശാന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില് ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലന്‍ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള് സ്കൂള് തുടങ്ങി.  
വട്ടത്താനി വാകയില്‍ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞിചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷം ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു.  
വട്ടത്താനി വാകയില്‍ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞിചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷം ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു.  
വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമന്‍ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു.”
വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമന്‍ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു.”
യഥാര്‍ത്ഥ്യത്തില്‍ ഈ സ്കൂള്‍ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമന്‍ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.)
യഥാര്‍ത്ഥ്യത്തില്‍ ഈ സ്കൂള്‍ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമന്‍ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.)
സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്. “ അസനാര്‍ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂര്‍കുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു.  കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമന്‍ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയല്‍ ചന്തു ചെട്ടി, കല്ലൂര് മത്തന്‍, മത്തന്റെ കാര്‍ന്നോര്, പുല്‍ത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലന്‍, വാകയില്‍ ഭാസ്കരന്‍, ഓടക്കുറ്റി ഗോപാലന്‍ ചെട്ടി,പെരുമ്പാട്ടില്‍ രാമന്‍കുട്ടി, കൂടല്ലൂര്‍ രാമയ്യന്‍, അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍, തൊമ്മന്‍ചേട്ടന്‍, കാഞ്ഞിരത്തിങ്കല്‍ കുര്യന്‍, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍ പറഞ്ഞത്.  
സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്. “ അസനാര്‍ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂര്‍കുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു.  കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമന്‍ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയല്‍ ചന്തു ചെട്ടി, കല്ലൂര് മത്തന്‍, മത്തന്റെ കാര്‍ന്നോര്, പുല്‍ത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലന്‍, വാകയില്‍ ഭാസ്കരന്‍, ഓടക്കുറ്റി ഗോപാലന്‍ ചെട്ടി,പെരുമ്പാട്ടില്‍ രാമന്‍കുട്ടി, കൂടല്ലൂര്‍ രാമയ്യന്‍, അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍, തൊമ്മന്‍ചേട്ടന്‍, കാഞ്ഞിരത്തിങ്കല്‍ കുര്യന്‍, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍ പറഞ്ഞത്.  
ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ച ഓലഷെഡ്ഡില്‍ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂണ്‍ 14ന് നമ്മുടെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന ശ്രീ സെബാസ്റ്റ്യന്‍ സാറാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. "ഒന്നാംക്ലാസില്‍ 124 വിദ്യാര്‍ത്ഥികളും രണ്ടാംക്ലാസില്‍ 58 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ പി.എം ജോസഫ് മാസ്റ്ററും ആദ്യ അധ്യാപകന്‍ ശ്രീ പി.കെ ജോസഫ് മാസ്റ്ററും ആയിരുന്നു. 1973ല്‍ സ്കൂള്‍ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂള്‍ ഭാരവാഹികള്‍ 1500 രൂപ തദ്ദേശവാസികളില്‍ന്നു് സമാഹരിക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു”. (സ്കൂള്‍ റിപ്പോര്‍ട്ട് 2013) .
ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ച ഓലഷെഡ്ഡില്‍ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂണ്‍ 14ന് നമ്മുടെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന ശ്രീ സെബാസ്റ്റ്യന്‍ സാറാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. "ഒന്നാംക്ലാസില്‍ 124 വിദ്യാര്‍ത്ഥികളും രണ്ടാംക്ലാസില്‍ 58 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ പി.എം ജോസഫ് മാസ്റ്ററും ആദ്യ അധ്യാപകന്‍ ശ്രീ പി.കെ ജോസഫ് മാസ്റ്ററും ആയിരുന്നു. 1973ല്‍ സ്കൂള്‍ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂള്‍ ഭാരവാഹികള്‍ 1500 രൂപ തദ്ദേശവാസികളില്‍ന്നു് സമാഹരിക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു”. (സ്കൂള്‍ റിപ്പോര്‍ട്ട് 2013) .
1962-ല്‍ എല്‍പി ആയും തുടര്‍ന്ന് അതേ വര്‍ഷം തന്നെ  യു പി ആയും ഈ സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം പോരാതെ വരികയും ഒരേക്കര്‍ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തില്‍ വര്‍ക്കിയില്‍ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഈ കാലയളവുകളില്‍ ജനങ്ങള്‍ ശ്രദ്ധിച്ചത്. സ്കൂള്‍‌ കെട്ടിട നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ആളുകള്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.
1962-ല്‍ എല്‍പി ആയും തുടര്‍ന്ന് അതേ വര്‍ഷം തന്നെ  യു പി ആയും ഈ സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം പോരാതെ വരികയും ഒരേക്കര്‍ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തില്‍ വര്‍ക്കിയില്‍ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഈ കാലയളവുകളില്‍ ജനങ്ങള്‍ ശ്രദ്ധിച്ചത്. സ്കൂള്‍‌ കെട്ടിട നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ആളുകള്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.
കൃഷ്ണന്‍കുട്ടി കൂടല്ലൂര്‍-"എന്‍ സി ഗോപിനാഥനാണ് ആദ്യത്തെ പി ടി എ പ്രസിഡന്റ്. അയാള്‍ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടില്ല. സ്കൂള്‍കെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാന്‍‌ രു മാര്‍ഗ്ഗവുമില്ല. ആളുകള്‍ക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാന്‍ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടില്‍നിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളില്‍നിന്നു പാത്രങ്ങള്‍ എടുത്തു വിറ്റാണ്.  ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങള്‍ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പില്‍ നാരായണന്‍ ചേട്ടന്റെ വീട്ടില്‍ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവന്‍ കൊടുത്തത് എന്‍ സി ഗോപിനാഥനാണ്. ഒരുപാട്  കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓര്‍ക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ ചെയ്തത്. എന്‍ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്.  
കൃഷ്ണന്‍കുട്ടി കൂടല്ലൂര്‍-"എന്‍ സി ഗോപിനാഥനാണ് ആദ്യത്തെ പി ടി എ പ്രസിഡന്റ്. അയാള്‍ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടില്ല. സ്കൂള്‍കെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാന്‍‌ രു മാര്‍ഗ്ഗവുമില്ല. ആളുകള്‍ക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാന്‍ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടില്‍നിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളില്‍നിന്നു പാത്രങ്ങള്‍ എടുത്തു വിറ്റാണ്.  ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങള്‍ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പില്‍ നാരായണന്‍ ചേട്ടന്റെ വീട്ടില്‍ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവന്‍ കൊടുത്തത് എന്‍ സി ഗോപിനാഥനാണ്. ഒരുപാട്  കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓര്‍ക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ ചെയ്തത്. എന്‍ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്.  
എന്‍ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തില്‍ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിര്‍മ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വര്‍ഷം ഓര്‍മ്മയില്ല. ഹൈസ്കൂള്‍ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓര്‍ക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്. ഒരേക്കര്‍ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വര്‍ക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ എനിക്ക്  നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എന്‍ സി ഗോപിനാഥന്‍ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണന്‍ ആയിരുന്നു വാര്‍ഡ് മെമ്പര്‍എന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.
എന്‍ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തില്‍ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിര്‍മ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വര്‍ഷം ഓര്‍മ്മയില്ല. ഹൈസ്കൂള്‍ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓര്‍ക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്. ഒരേക്കര്‍ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വര്‍ക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ എനിക്ക്  നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എന്‍ സി ഗോപിനാഥന്‍ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണന്‍ ആയിരുന്നു വാര്‍ഡ് മെമ്പര്‍എന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.
കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു.
കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു.
           വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010,2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കുകഴിഞ്ഞിട്ടുണ്ട്.
           വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010,2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കുകഴിഞ്ഞിട്ടുണ്ട്.
           പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി നമുക്കവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.  
           പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി നമുക്കവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.  

16:11, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി എച്ച് എസ് എസ് വാകേരി
വിലാസം
വാകേരി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-201615054



വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തില്‍ നിന്നും ഏകദേശം 15കിലോമീറ്റര്‍ അകലെ വാകേരിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വാകേരി ഗവ.വൊക്കേഷനനല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. വാകേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ[അവലംബം ആവശ്യമാണ്]

വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

കല്ലിനുമുണ്ടൊരു കഥപറയാന്‍ (സ്കൂള്‍ ചരിത്രം)

          പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങള്‍ ഒരുപാട് മഹാന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികള്‍ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാന്‍ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ആശാന്‍ കളരിയുടെ കാലത്തും തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂള്‍ ആയപ്പോഴും സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ടായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്. സ്കൂള്‍ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലില്‍ പെന്‍സില്‍ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റില്‍ എഴുതി. ക്രമേണ കല്ലില്‍ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാര്‍ത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, സുവര്‍ണ്ണ ജുബിലിയുടെ നിറവില്‍ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയില്‍ സഹായിയായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ

ഈയൊരു സ്മാരകത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ടാണ് സ്കൂള്‍ ചരിത്രം അന്വേഷിക്കുന്നത്. വാകേരിയില്‍ സ്കൂള്‍ ആരംഭിക്കാനായി പ്രവര്‍ത്തിച്ചവരുടെ വാമൊഴികള്‍ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവര്‍ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ് വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കള്‍ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വാകേരിയില്‍ ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. വാകേരിയില്‍ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂള്‍ സ്ഥാപിച്ച മാധവനാശാന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില് ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലന്‍ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള് സ്കൂള് തുടങ്ങി. വട്ടത്താനി വാകയില്‍ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞിചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷം ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന് നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമന്‍ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു.” യഥാര്‍ത്ഥ്യത്തില്‍ ഈ സ്കൂള്‍ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമന്‍ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്. “ അസനാര്‍ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂര്‍കുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു. കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമന്‍ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയല്‍ ചന്തു ചെട്ടി, കല്ലൂര് മത്തന്‍, മത്തന്റെ കാര്‍ന്നോര്, പുല്‍ത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലന്‍, വാകയില്‍ ഭാസ്കരന്‍, ഓടക്കുറ്റി ഗോപാലന്‍ ചെട്ടി,പെരുമ്പാട്ടില്‍ രാമന്‍കുട്ടി, കൂടല്ലൂര്‍ രാമയ്യന്‍, അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍, തൊമ്മന്‍ചേട്ടന്‍, കാഞ്ഞിരത്തിങ്കല്‍ കുര്യന്‍, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍ പറഞ്ഞത്. ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ച ഓലഷെഡ്ഡില്‍ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂണ്‍ 14ന് നമ്മുടെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന ശ്രീ സെബാസ്റ്റ്യന്‍ സാറാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. "ഒന്നാംക്ലാസില്‍ 124 വിദ്യാര്‍ത്ഥികളും രണ്ടാംക്ലാസില്‍ 58 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ പി.എം ജോസഫ് മാസ്റ്ററും ആദ്യ അധ്യാപകന്‍ ശ്രീ പി.കെ ജോസഫ് മാസ്റ്ററും ആയിരുന്നു. 1973ല്‍ സ്കൂള്‍ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂള്‍ ഭാരവാഹികള്‍ 1500 രൂപ തദ്ദേശവാസികളില്‍ന്നു് സമാഹരിക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു”. (സ്കൂള്‍ റിപ്പോര്‍ട്ട് 2013) .

1962-ല്‍ എല്‍പി ആയും തുടര്‍ന്ന് അതേ വര്‍ഷം തന്നെ  യു പി ആയും ഈ സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം പോരാതെ വരികയും ഒരേക്കര്‍ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തില്‍ വര്‍ക്കിയില്‍ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഈ കാലയളവുകളില്‍ ജനങ്ങള്‍ ശ്രദ്ധിച്ചത്. സ്കൂള്‍‌ കെട്ടിട നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ആളുകള്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.

കൃഷ്ണന്‍കുട്ടി കൂടല്ലൂര്‍-"എന്‍ സി ഗോപിനാഥനാണ് ആദ്യത്തെ പി ടി എ പ്രസിഡന്റ്. അയാള്‍ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടില്ല. സ്കൂള്‍കെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാന്‍‌ രു മാര്‍ഗ്ഗവുമില്ല. ആളുകള്‍ക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാന്‍ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടില്‍നിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളില്‍നിന്നു പാത്രങ്ങള്‍ എടുത്തു വിറ്റാണ്. ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങള്‍ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പില്‍ നാരായണന്‍ ചേട്ടന്റെ വീട്ടില്‍ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവന്‍ കൊടുത്തത് എന്‍ സി ഗോപിനാഥനാണ്. ഒരുപാട് കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓര്‍ക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ ചെയ്തത്. എന്‍ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. എന്‍ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തില്‍ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിര്‍മ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വര്‍ഷം ഓര്‍മ്മയില്ല. ഹൈസ്കൂള്‍ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓര്‍ക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്. ഒരേക്കര്‍ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വര്‍ക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ എനിക്ക് നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എന്‍ സി ഗോപിനാഥന്‍ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണന്‍ ആയിരുന്നു വാര്‍ഡ് മെമ്പര്‍എന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു. കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു.

         വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010,2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കുകഴിഞ്ഞിട്ടുണ്ട്.
          പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി നമുക്കവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. 

ഇതിനു പുറമെ നിരവധി പ്രവര്‍ത്തനങ്ങളുമായി സ്കൂള്‍ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ എല്‍.പി മുതല്‍ ഹയര്‍ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും നാല് സയന്‍സ് ലാബുകളും മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അദ്ധ്യാപകര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • ജോസഫ് പൊരുന്നോലില്‍ ( ആദ്യ പ്രധാനാധ്യാപകന്‍)
  • കെ ആര്‍ ബാലന്‍ (ഇന്‍ചാര്‍ജ്, 10 വര്‍ഷത്തിലധികം)
  • ശ്രീധരന്‍
  • സാമുവല്‍
  • ജേക്കബ്
  • അപ്പു
  • കുഞ്ഞിക്കണ്ണന്‍
  • വിജയന്‍
  • ചന്ദ്രമതി പി. ആര്‍
  • രാമന്‍ നമ്പൂതിരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.695934, 76.206011|zoom=13 | width=600px }}

"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_വാകേരി&oldid=161745" എന്ന താളിൽനിന്ന് ശേഖരിച്ചത്