"ഉപയോക്താവ്:15338" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:


'''<br />
'''<br />
പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന്  ആരംഭം കുറിച്ചു കഴിഞ്ഞു.'''
'''പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന്  ആരംഭം കുറിച്ചു കഴിഞ്ഞു.'''


'''<br />
'''<br />
വരി 25: വരി 25:


'''<br />
'''<br />
പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന  ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ  പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ  കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.'''   
'''പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന  ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ  പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ  കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.'''   


'''സാമൂഹിക വ്യവസ്ഥ'''  
'''സാമൂഹിക വ്യവസ്ഥ'''  
വരി 34: വരി 34:


'''<br />
'''<br />
ചേകാടി ഗ്രാമത്തിലെ മറ്റൊരു പ്രധാന ഗോത്രവർഗ്ഗ വർഗ്ഗമാണ് പണിയ.  ഇവരും വളരെ സമ്പുഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാൻ അർഹരാണ്. വയനാട്ടിലെ കാർഷിക മേഖലയുടെ നട്ടെല്ല് ഇവർ ആയിരുന്നു. കലാപരമായി വളരെ മുന്നിലുള്ള ഒരു ഗോത്രമാണ് പണിയ. പണിയരുടെ ഒരു പ്രധാന കലാരൂപമാണ് വട്ടക്കളി. പുരുഷന്മാർ വാദ്യങ്ങൾ വായിക്കുകയും പാട്ടുപാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യുക എന്നുള്ളതാണ് ഈ കലാരൂപത്തിൻറെ പ്രത്യേകത. സ്ത്രീകൾ പൊതുവേ വാദ്യോപകരണങ്ങൾ ഉപയോഗിക്കാറില്ല. ഇവർക്കു എഴുത്തു ഭാഷ ഇല്ല. ചീനി ഇവരുടെ ഒരു പ്രധാന വാദ്യോപകരണമാണ്. ഇത് ഒരു കുഴൽവാദ്യം ആണ്. ‘പില’ ഇവരുടെ ഒരു പ്രധാന ആചാരമാണ്. നാട്ടിൽ മരിച്ചവർക്ക് എല്ലാവർക്കും വേണ്ടി നടത്തുന്ന ശ്രാദ്ധം ആണ് ‘പില’ എന്ന് അറിയപ്പെടുന്നത്. തമിഴ്, തുളു പദങ്ങളുടെയും ശൈലികളുടെയും സമ്മിശ്രമായ മലയാളത്തിന്റെ ഒരു രൂപമാണ് അവർ സംസാരിക്കുന്നത്'''
'''ചേകാടി ഗ്രാമത്തിലെ മറ്റൊരു പ്രധാന ഗോത്രവർഗ്ഗ വർഗ്ഗമാണ് പണിയ.  ഇവരും വളരെ സമ്പുഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാൻ അർഹരാണ്. വയനാട്ടിലെ കാർഷിക മേഖലയുടെ നട്ടെല്ല് ഇവർ ആയിരുന്നു. കലാപരമായി വളരെ മുന്നിലുള്ള ഒരു ഗോത്രമാണ് പണിയ. പണിയരുടെ ഒരു പ്രധാന കലാരൂപമാണ് വട്ടക്കളി. പുരുഷന്മാർ വാദ്യങ്ങൾ വായിക്കുകയും പാട്ടുപാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യുക എന്നുള്ളതാണ് ഈ കലാരൂപത്തിൻറെ പ്രത്യേകത. സ്ത്രീകൾ പൊതുവേ വാദ്യോപകരണങ്ങൾ ഉപയോഗിക്കാറില്ല. ഇവർക്കു എഴുത്തു ഭാഷ ഇല്ല. ചീനി ഇവരുടെ ഒരു പ്രധാന വാദ്യോപകരണമാണ്. ഇത് ഒരു കുഴൽവാദ്യം ആണ്. ‘പില’ ഇവരുടെ ഒരു പ്രധാന ആചാരമാണ്. നാട്ടിൽ മരിച്ചവർക്ക് എല്ലാവർക്കും വേണ്ടി നടത്തുന്ന ശ്രാദ്ധം ആണ് ‘പില’ എന്ന് അറിയപ്പെടുന്നത്. തമിഴ്, തുളു പദങ്ങളുടെയും ശൈലികളുടെയും സമ്മിശ്രമായ മലയാളത്തിന്റെ ഒരു രൂപമാണ് അവർ സംസാരിക്കുന്നത്'''


'''തേൻകുറുമ (ജേനു കുറുമ) എന്നും അറിയപ്പെടുന്ന കാട്ടുനായ്ക്ക വളരെ വലിയ ഒരു സംസ്കാരത്തിന് ഉടമകളാണ്. വളരെ വിദഗ്ധരായ മരം കയറ്റക്കാർ ആണ് ഇവർ അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തേൻ ശേഖരിക്കൽ ആണ് ഇവരുടെ ഒരു പ്രധാന തൊഴിൽ. എത്ര വലിയ മരങ്ങളും ഇവർക്ക് വളരെ നിസ്സാരമായി കയറുവാൻ കഴിയും. വളരെ മനോഹരമായ കലാരൂപങ്ങളുടെ സമ്പുഷ്ടമായ ഒരു സംസ്കാരം പേറുന്നവരാണ് ഇവർ. വായ്മൊഴിയായി പകർന്നു കിട്ടുന്ന ഗാനങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഉണ്ട് ഇവരുടെ കലാരൂപങ്ങളിൽ. ‘കോൽക്കളി’ ഇവരുടെ ഒരു പ്രധാന ആചാര കലയാണ്. തങ്ങൾ ചെയ്ത് പോയ ഒരു വർഷത്തെ പാപങ്ങൾ കോൽ അടിച്ചു തീർക്കുക എന്നത് ആണ് ഈ ആചാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ സ്ത്രീവേഷം ഒരു മുഖ്യ കഥാപാത്രം ആണ്. ‘രാമാലക്കിണി രാമാരേ’ ഇവരുടെ പ്രശസ്തമായ ഒരു ഗാനമാണ്. വിഷുവിനോട് അടുത്തുള്ള ദിവസങ്ങളിലാണ് ഇത് നടത്തുന്നത്. ഇവരുടെ കലകളിൽ ഹാസ്യത്തിനും വളരെ പ്രാധാന്യമുണ്ട്. അവരുടെ കുടിലുകൾ  ദൈർഘ്യമേറിയതാണ്, പക്ഷേ വളരെ താഴ്ന്നതാണ്, തറ നിലത്തു നിൽക്കുന്നതാണ്.'''
'''തേൻകുറുമ (ജേനു കുറുമ) എന്നും അറിയപ്പെടുന്ന കാട്ടുനായ്ക്ക വളരെ വലിയ ഒരു സംസ്കാരത്തിന് ഉടമകളാണ്. വളരെ വിദഗ്ധരായ മരം കയറ്റക്കാർ ആണ് ഇവർ അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തേൻ ശേഖരിക്കൽ ആണ് ഇവരുടെ ഒരു പ്രധാന തൊഴിൽ. എത്ര വലിയ മരങ്ങളും ഇവർക്ക് വളരെ നിസ്സാരമായി കയറുവാൻ കഴിയും. വളരെ മനോഹരമായ കലാരൂപങ്ങളുടെ സമ്പുഷ്ടമായ ഒരു സംസ്കാരം പേറുന്നവരാണ് ഇവർ. വായ്മൊഴിയായി പകർന്നു കിട്ടുന്ന ഗാനങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഉണ്ട് ഇവരുടെ കലാരൂപങ്ങളിൽ. ‘കോൽക്കളി’ ഇവരുടെ ഒരു പ്രധാന ആചാര കലയാണ്. തങ്ങൾ ചെയ്ത് പോയ ഒരു വർഷത്തെ പാപങ്ങൾ കോൽ അടിച്ചു തീർക്കുക എന്നത് ആണ് ഈ ആചാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ സ്ത്രീവേഷം ഒരു മുഖ്യ കഥാപാത്രം ആണ്. ‘രാമാലക്കിണി രാമാരേ’ ഇവരുടെ പ്രശസ്തമായ ഒരു ഗാനമാണ്. വിഷുവിനോട് അടുത്തുള്ള ദിവസങ്ങളിലാണ് ഇത് നടത്തുന്നത്. ഇവരുടെ കലകളിൽ ഹാസ്യത്തിനും വളരെ പ്രാധാന്യമുണ്ട്. അവരുടെ കുടിലുകൾ  ദൈർഘ്യമേറിയതാണ്, പക്ഷേ വളരെ താഴ്ന്നതാണ്, തറ നിലത്തു നിൽക്കുന്നതാണ്.'''


'''<br />
'''<br />
ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ ഏറ്റവും കുറവുള്ള വിഭാഗമാണ് ഊരാളി. ‘വെട്ടു കുറുമ’ എന്നും ഇവർ അറിയപ്പെടുന്നു. വയനാട് ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ ഉള്ള മുള്ളുവ കുറുമ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ മതപരമായ പല ആചാരങ്ങൾക്കും വെട്ടുകുറുമ കുറുമ വിഭാഗത്തിൽപ്പെട്ടവരുടെ പങ്ക് വളരെ അത്യാവശ്യമാണ്. അവരുടെ മുൻഗാമികൾ വേട്ടക്കാർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. കന്നഡയിൽ നിന്നുള്ള വാക്കുകളും വാക്യങ്ങളും ഏതാനും മലയാളം, തമിഴ്, തുളു ഭാഷകളും അടങ്ങുന്നതാണ് അവരുടെ ഭാഷ. ഈ ഭാഷ മനസ്സിലാക്കുക വളരെ പ്രയാസമാണ്. മുള്ളുവ കുറുമ വിഭാഗവുമായി ചേർന്ന് വെട്ടുകുറുമ വിഭാഗം ചെയ്യുന്ന ഒരു പ്രധാന ആചാരമാണ് ഉച്ചാറൾ.'''
'''ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ ഏറ്റവും കുറവുള്ള വിഭാഗമാണ് ഊരാളി. ‘വെട്ടു കുറുമ’ എന്നും ഇവർ അറിയപ്പെടുന്നു. വയനാട് ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ ഉള്ള മുള്ളുവ കുറുമ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ മതപരമായ പല ആചാരങ്ങൾക്കും വെട്ടുകുറുമ കുറുമ വിഭാഗത്തിൽപ്പെട്ടവരുടെ പങ്ക് വളരെ അത്യാവശ്യമാണ്. അവരുടെ മുൻഗാമികൾ വേട്ടക്കാർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. കന്നഡയിൽ നിന്നുള്ള വാക്കുകളും വാക്യങ്ങളും ഏതാനും മലയാളം, തമിഴ്, തുളു ഭാഷകളും അടങ്ങുന്നതാണ് അവരുടെ ഭാഷ. ഈ ഭാഷ മനസ്സിലാക്കുക വളരെ പ്രയാസമാണ്. മുള്ളുവ കുറുമ വിഭാഗവുമായി ചേർന്ന് വെട്ടുകുറുമ വിഭാഗം ചെയ്യുന്ന ഒരു പ്രധാന ആചാരമാണ് ഉച്ചാറൾ.'''


'''ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്രങ്ങളുടെ വിനോദപരവും മതപരവുമായ കലാരൂപങ്ങളിലേക്ക് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്, അവർക്കു വളരെ മഹത്തായ ഒരു കലാപാരമ്പര്യം ഉണ്ട് എന്നുള്ളതാണ്. കടങ്കഥകൾ, ഉറക്കുപാട്ടുകൾ, പ്രണയഗാനങ്ങൾ, ദുഃഖഗീതങ്ങൾ, ദൈവങ്ങളോടുള്ള പ്രാർത്ഥനകൾ, എല്ലാം വളരെ ചിട്ടയായും ഭംഗിയായും തലമുറകളായി അവർ വാമൊഴികൾ ആയി മാറ്റങ്ങളില്ലാതെ കൈമാറി വന്നിരുന്നത് നമുക്ക് കാണാൻ സാധിക്കും. അവയിലെല്ലാം അവരുടെ നിത്യജീവിതവും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിരഞ്ഞിരിക്കുന്നത് എന്നാണ് മറ്റൊരു വസ്തുത . നിഷ്കളങ്കരായ, പ്രകൃതിയോട് ഒന്നിച്ചു ജീവിക്കുന്ന മനുഷ്യരുടെ ചിന്തകൾ, അവരുടെ കലാരൂപങ്ങളിൽ  നമുക്ക് ദർശിക്കാൻ സാധിക്കും. ഉദാഹരണത്തിന് ഗദ്ദിക എന്ന എന്ന കലാരൂപത്തിൽ അവർ ചിലപ്പോൾ പറയാറുള്ളത് കൃഷിയിടത്തിൽ ഇറങ്ങിയ വന്യമൃഗങ്ങളെ പറ്റിയും അവയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് എല്ലാം ഉള്ള കാര്യങ്ങൾ  ആണ്. അല്ലെങ്കിൽ തങ്ങളുടെ ജീവിതത്തിലെ പിഴവുകൾ എങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ്. തങ്ങളുടെ മഹത്തരമായ അറിവുകൾ അടുത്ത തലമുറകളിലേക്ക് കൈമാറാൻ ഇവർ ഇത്തരം കലാരൂപങ്ങൾ ഉപകരണങ്ങൾ ആക്കി എന്നു വേണം ന്യായമായും കരുതേണ്ടത്.പക്ഷെ ആധുനികതയുടെ വിഷലിപ്തമായ കരങ്ങൾ ഈ ഉന്നത സംസ്കാരങ്ങളെ തീണ്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.'''
'''ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്രങ്ങളുടെ വിനോദപരവും മതപരവുമായ കലാരൂപങ്ങളിലേക്ക് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്, അവർക്കു വളരെ മഹത്തായ ഒരു കലാപാരമ്പര്യം ഉണ്ട് എന്നുള്ളതാണ്. കടങ്കഥകൾ, ഉറക്കുപാട്ടുകൾ, പ്രണയഗാനങ്ങൾ, ദുഃഖഗീതങ്ങൾ, ദൈവങ്ങളോടുള്ള പ്രാർത്ഥനകൾ, എല്ലാം വളരെ ചിട്ടയായും ഭംഗിയായും തലമുറകളായി അവർ വാമൊഴികൾ ആയി മാറ്റങ്ങളില്ലാതെ കൈമാറി വന്നിരുന്നത് നമുക്ക് കാണാൻ സാധിക്കും. അവയിലെല്ലാം അവരുടെ നിത്യജീവിതവും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിരഞ്ഞിരിക്കുന്നത് എന്നാണ് മറ്റൊരു വസ്തുത . നിഷ്കളങ്കരായ, പ്രകൃതിയോട് ഒന്നിച്ചു ജീവിക്കുന്ന മനുഷ്യരുടെ ചിന്തകൾ, അവരുടെ കലാരൂപങ്ങളിൽ  നമുക്ക് ദർശിക്കാൻ സാധിക്കും. ഉദാഹരണത്തിന് ഗദ്ദിക എന്ന എന്ന കലാരൂപത്തിൽ അവർ ചിലപ്പോൾ പറയാറുള്ളത് കൃഷിയിടത്തിൽ ഇറങ്ങിയ വന്യമൃഗങ്ങളെ പറ്റിയും അവയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് എല്ലാം ഉള്ള കാര്യങ്ങൾ  ആണ്. അല്ലെങ്കിൽ തങ്ങളുടെ ജീവിതത്തിലെ പിഴവുകൾ എങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ്. തങ്ങളുടെ മഹത്തരമായ അറിവുകൾ അടുത്ത തലമുറകളിലേക്ക് കൈമാറാൻ ഇവർ ഇത്തരം കലാരൂപങ്ങൾ ഉപകരണങ്ങൾ ആക്കി എന്നു വേണം ന്യായമായും കരുതേണ്ടത്.പക്ഷെ ആധുനികതയുടെ വിഷലിപ്തമായ കരങ്ങൾ ഈ ഉന്നത സംസ്കാരങ്ങളെ തീണ്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.'''
വരി 50: വരി 50:
   
   
'''<br />
'''<br />
ചേകാടിയോടും  അതിൻറെ വർണാഭമായ ചരിത്രത്തോടുമോപ്പം തോളോട് ചേർന്ന് സഞ്ചരിച്ച ചരിത്രം ഈ സ്കൂളിനുണ്ട്. പക്ഷേ ആധുനികതയോടൊപ്പം സഞ്ചരിക്കുന്നതിൽ കാലവിളംബം സംഭവിച്ച ചേകാടിയുടെ പരാധീനതകൾ ഈ സ്കൂളിനെയും ബാധിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും .  മാത്രമല്ല ഇടക്കാലം കൊണ്ട് അല്പം സാമ്പത്തികമായി ഉയർന്നവരുടെ  ഇടയിലുണ്ടായ ഇംഗ്ലീഷ് ഭാഷ ഭ്രമവും സ്കൂളിൻറെ നിലനിൽപ്പിനു ഭീഷണിയായി തീർന്നിരിക്കുന്നു. ഇന്ന് അഞ്ചു അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ബിജു എം എസ്, ജിനുമോൾ പി ജെ , സ്മിതമോൾ ഒ കെ , അജിത്‌ എ ഡി എന്നീ അധ്യാപകരും സാന്ദ്ര എം എസ് എന്ന മെന്റർ ടീച്ചറും ഇവിടെ ജോലി ചെയ്യുന്നു. പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും ഇവിടെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊറോണ ഇവയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല.'''
'''ചേകാടിയോടും  അതിൻറെ വർണാഭമായ ചരിത്രത്തോടുമോപ്പം തോളോട് ചേർന്ന് സഞ്ചരിച്ച ചരിത്രം ഈ സ്കൂളിനുണ്ട്. പക്ഷേ ആധുനികതയോടൊപ്പം സഞ്ചരിക്കുന്നതിൽ കാലവിളംബം സംഭവിച്ച ചേകാടിയുടെ പരാധീനതകൾ ഈ സ്കൂളിനെയും ബാധിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും .  മാത്രമല്ല ഇടക്കാലം കൊണ്ട് അല്പം സാമ്പത്തികമായി ഉയർന്നവരുടെ  ഇടയിലുണ്ടായ ഇംഗ്ലീഷ് ഭാഷ ഭ്രമവും സ്കൂളിൻറെ നിലനിൽപ്പിനു ഭീഷണിയായി തീർന്നിരിക്കുന്നു. ഇന്ന് അഞ്ചു അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ബിജു എം എസ്, ജിനുമോൾ പി ജെ , സ്മിതമോൾ ഒ കെ , അജിത്‌ എ ഡി എന്നീ അധ്യാപകരും സാന്ദ്ര എം എസ് എന്ന മെന്റർ ടീച്ചറും ഇവിടെ ജോലി ചെയ്യുന്നു. പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും ഇവിടെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊറോണ ഇവയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല.'''
 
 
'''എങ്കിലും വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചു, നഷ്ട പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കുന്ന  ചേകാടിയുടെ  ശോഭനമായ വരും കാലത്തോടൊപ്പം കൈകോർത്തു പിടിച്ചു മുന്നോട്ട് പോവാൻ ഏറെ ചരിത്രങ്ങൾ ഉറങ്ങുന്ന ഈ വിദ്യാലയത്തിനും കഴിയും എന്ന ശുഭ പ്രതീക്ഷയോടെ കൂടി നിർത്തുന്നു .
'''എങ്കിലും വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചു, നഷ്ട പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കുന്ന  ചേകാടിയുടെ  ശോഭനമായ വരും കാലത്തോടൊപ്പം കൈകോർത്തു പിടിച്ചു മുന്നോട്ട് പോവാൻ ഏറെ ചരിത്രങ്ങൾ ഉറങ്ങുന്ന ഈ വിദ്യാലയത്തിനും കഴിയും എന്ന ശുഭ പ്രതീക്ഷയോടെ കൂടി നിർത്തുന്നു .

07:04, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ , പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ, വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ചേകാടി . അതിന്റെ മൂന്നു വശങ്ങളും വനങ്ങളാലും ഒരുവശം കബനീ നദിയാലും ചുറ്റപ്പെട്ട് കിടക്കുന്നു. ചേകാടി ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങൾ ആന, മാൻ, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളാണ്. സ്ട്രീറ്റ് ടൂറിസത്തിനുള്ള ഉള്ള കേരളത്തിലെ ഏഴ് കേന്ദ്രങ്ങളിൽ ഒന്നും, വയനാട്ടിലെ ഏക ഗ്രാമവും ചേകാടി ആണ്. ചേകാടിയിലെ മനോഹരമായ നെൽപാടങ്ങളും പ്രകൃതിഭംഗിയും, വനത്തിലൂടെയുള്ള യാത്രയും ആസ്വദിക്കുന്നതിനായി മാത്രം ധാരാളം വിനോദ സഞ്ചാരികൾ ദിനംപ്രതി ഈ ഗ്രാമത്തിൽ എത്താറുണ്ട്. സ്ട്രീറ്റ് ടൂറിസം ഭൂപടത്തിൽ എത്തിയതോടെ വിനോദസഞ്ചാരികളുടെ പറുദീസയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ചേകാടി എന്ന് പറയാം. ബാവലിയും ചേകാടിയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻറെ ഉദ്ഘാടനം കഴിയുകയാണെങ്കിൽ ഇതിനു കൂടുതൽ വേഗത കൈവരുമെന്നു തന്നെയാണ് ഇവിടെയുള്ളവരുടെ പ്രതീക്ഷ.


സ്കൂളിൻറെ ചരിത്രം

ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 76 കുട്ടികൾ പഠിക്കുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, ഇടനാടൻചെട്ടി തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ അവരവരുടെ തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഗ്രാമത്തിലെ ഈ വിദ്യാലയമാണ്. വളരെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിൻറെ മുൻവശത്ത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ വളരെ സുന്ദരമായ ഒരു കാഴ്ചയാണ് ആണ് സ്കൂളിലെത്തുന്ന സന്ദർശകർക്ക് നൽകുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങൾ, ഒരു വായനമുറി, പ്രത്യേകം നിൽക്കുന്ന, ഒരു ഓഫീസ് കെട്ടിടം അധ്യാപകർക്ക് താമസിക്കാനുള്ള ഒരു ക്വാർട്ടേർസ് എന്നിങ്ങനെ നാല് കെട്ടിടങ്ങളാണ് പ്രധാനമായും സ്കൂളിന് ഉള്ളത്. പ്രത്യേകമായി സ്ഥിതിചെയ്യുന്ന ഒരു അടുക്കളയും സ്കൂളിനുണ്ട്. എങ്കിലും മഴക്കാലമായാൽ ചില കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.


പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു.


പൊതുവേ ആരോഗ്യവാൻമാരായ ചേകാടി ഭാഗത്തുള്ള കുട്ടികൾക്ക് കായികമായി പരിശീലനം നൽകാനുള്ള ഒരു പരിപാടിയും സ്കൂളിൻറെ നേതൃത്വത്തിൽ ആലോചിച്ചു വരികയാണ്. സംഗീതം, നൃത്തം തുടങ്ങിയ കലാപരമായ കഴിവുകളിൽ ഇവിടെയുള്ള കുട്ടികൾ വളരെ മുൻപന്തിയിലാണ്. അവരുടെ കലാപരമായ കഴിവുകൾ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും സ്കൂളിൻറെ പരിഗണനയിലുണ്ട്. അതിനായി വിവിധ ഏജൻസികളുടെ സഹായം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചേകാടി ഭാഗത്തുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പി എസ് സി മുഖാന്തിരമുള്ള ജോലികൾ ലഭിക്കുന്നതിനായി പരിശീലനം നൽകുന്ന ഒരു പരിപാടി വനംവകുപ്പ് സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്.


സാമൂഹിക നിലവാരം

അന്നും ഇന്നും വളരെ സമൃദ്ധവും സമ്പുഷ്ടവുമായ ഒരു ചരിത്രമാണ് സ്കൂളിന് ഉള്ളത് പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്, ചേകാടിയിലെ ഈ സ്കൂൾ ബേസൽ മിഷൻ ആണ് സ്ഥാപിച്ചത് എന്നാണ് ചരിത്രം അന്വേഷിച്ച് പോകുമ്പോൾ കാണാൻ സാധിക്കുന്നത്. ആ കാലഘട്ടങ്ങളിൽ പൊതുവേ ഉണ്ടായിരുന്ന, വിദ്യാഭ്യാസ രംഗങ്ങളിലെ ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളുടെ ഒരു തുടർച്ച തന്നെയായിരുന്നു ചേകാടി സ്കൂളിൻറെ സ്ഥാപനവും. പിന്നീട് അത് ഗവൺമെൻറിന് കൈമാറുകയായിരുന്നു. പുൽപ്പള്ളി ഭാഗത്തുനിന്നും ഒരുപാടു പേർ ഈ സ്കൂളിൽ വന്ന് പഠിച്ചിരുന്നതായി പഴയ അഡ്മിഷൻ രജിസ്റ്ററുകൾ സൂചിപ്പിക്കുന്നു. അന്ന് പുൽപ്പള്ളി എന്ന ഒരു പട്ടണം ഉണ്ടായിരുന്നില്ല. പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ പോളിംഗ് ബൂത്ത് ചേകാടി സ്കൂളിൽ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . ലഭ്യമായ രേഖകൾ അനുസരിച്ച് 1924ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. കുറേക്കാലം മുൻപ് വളരെ ഉയർന്ന സ്ഥാനം ആയിരുന്നു ഈ സ്കൂളിന് സമൂഹത്തിൽ ഉണ്ടായിരുന്നത്. 1948 ൽ രാഷ്ട്രപിതാവായ ഗാന്ധിജി മരിച്ചപ്പോൾ പുൽപ്പള്ളി ഭാഗത്തുള്ള സ്വാതന്ത്ര്യസ്നേഹികളായ ജനസഞ്ചയം സ്കൂൾ കേന്ദ്രീകരിച്ച് ഒരു ശ്രാദ്ധം നടത്തുകയും അതിൽ നിന്നും പിരിഞ്ഞു കിട്ടിയ തുകയുടെ ബാക്കി ഉപയോഗിച്ച് ഗാന്ധിജിയുടെ ഒരു ഒരു ഛായാചിത്രം ബോംബെയിൽ നിന്നും വരപ്പിച്ചു വയനാട്ടിൽ എത്തിക്കുകയും ചെയ്തത് ഇന്നും സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ഛായാചിത്രവും ഇതുപോലെ പോലെ സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അമ്പലത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നിട്ടു പോലും അക്കാലത്ത് പൂജവെപ്പ് സമയങ്ങളിൽ, വിജയദശമിയുടെ അന്ന് എഴുത്തിനിരുത്തുന്നത് സ്കൂൾ കേന്ദ്രീകരിച്ച് ആയിരുന്നുവെന്നും വളരെ ദൂരെ നിന്നുപോലും ആൾക്കാർ വന്നിരുന്നു എന്നും പഴമക്കാർ പറയുന്നു. ആ ദിവസങ്ങളിൽ അവിലും മലരും എല്ലാം കുന്നുകൂടി കിടക്കുമായിരുന്നു എന്നുള്ളതും, വലിയ ഗുരുക്കന്മാർ ആയിരുന്നു അതിനു നേതൃത്വം നൽകിയിരുന്നത് എന്നതും പഴയ തലമുറക്കാരുടെ ഗൃഹാതുരത്വമുള്ള ഓർമ്മകളാണ്. എല്ലാ ജനങ്ങളും പങ്കെടുത്തുകൊണ്ട് അക്കാലത്ത് നടന്നിരുന്ന സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ദിന ആഘോഷങ്ങളും ഘോഷയാത്രയും പായസ വിതരണവും എല്ലാം ഇന്നും പ്രദേശവാസികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെ താൽപരരും ശ്രദ്ധാലുക്കളും ആയിരുന്നു പഴയ ചേകാടി നിവാസികൾ. 1950-കളിൽ പോലും ബിരുദധാരികളായ കുറേ പേർ ഇവിടെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.


വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സമൂഹത്തിലെ സമസ്ത മേഖലകളിലും അവർ ഉന്നത നിലവാരം പുലർത്തിയിരുന്നു എന്നാണ് പഴയ കാലത്തേക്ക് ഇറങ്ങി ചെല്ലുമ്പോൾ കാണാൻ കഴിയുന്ന വസ്തുത. ഗ്രാമഫോണുകൾ , വിലയേറിയ ഓട്ടുപാത്രങ്ങൾ തുടങ്ങി പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. അന്നത്തെ കാലത്ത് ആ വസ്തുക്കൾ വളരെ വിലയേറിയവ ആയിരുന്നു എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട വസ്തുത. അങ്ങനെ നോക്കുമ്പോൾ ചേകാടിയിലെ ആളുകൾ സാമ്പത്തികവും സാമൂഹികവും ആയി ഉയർന്ന ഒരു ജീവിതനിലവാരം പുലർത്തിയിരുന്നതായി നമുക്ക് കാണാൻ കഴിയും.


പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.

സാമൂഹിക വ്യവസ്ഥ

ഈ ഗ്രാമത്തിലെ വ്യത്യസ്ത ഗോത്രങ്ങൾക്ക് എല്ലാറ്റിനും അവരുടേതായ ഒരു സംസ്കാരവും തനിമയും ഉണ്ട്. പരിഷ്കാരങ്ങളുടെ കടന്നുകയറ്റം ഉണ്ടെങ്കിലും ഇന്നും വലിയ മാറ്റമില്ലാതെ കാത്തുസൂക്ഷിക്കുവാൻ അവരിലെ പഴയ തലമുറക്ക് കഴിയുന്നുമുണ്ട്. അതിൽ ആദിവാസി ഗോത്രങ്ങളിൽ പെട്ട അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, എന്നീ ഗോത്രങ്ങളെ പറ്റിയും ആദിവാസി ഗോത്രങ്ങളിൽ പെടാത്ത ഇടനാടൻ ചെട്ടി എന്ന ഗോത്രവിഭാഗത്തെ പറ്റിയും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

കർണാടകയിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് ഇന്നത്തെ അടിയ വിഭാഗത്തിൽ ഉള്ളവരുടെ മുൻഗാമികൾ അവരുടെ ഭാഷയ്ക്ക് എഴുത്ത് ഇല്ലെങ്കിലും കന്നടയും ആയി വലിയ സാമ്യമുണ്ട് ഉണ്ട്. വളരെ മികച്ച ഒരു കലാ സാംസ്കാരിക പാരമ്പര്യം അടിയ വിഭാഗത്തിന് ഉണ്ട്. അവരുടെ ഏറ്റവും പ്രശസ്തമായ ഒരു കലാരൂപമാണ് ഗദ്ദിക. ഇത് സംഗീതത്തിനു പ്രാധാന്യമുള്ള ഒരു കലാരൂപമാണ്. ഗദ്ദികകൾ അവയുടെ പല ആവശ്യങ്ങൾക്കും പലതരം ഉണ്ട്. ഗദ്ദികയിൽ കോമരം ദൈവത്തിൻറെ പ്രതിപുരുഷനാണ്. തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് ദൈവവുമായി സംസാരിക്കുന്ന ഒരു ആചാരമാണ് ഗദ്ദിക എന്ന് അറിയപ്പെടുന്നത്. തുടി ഇവരുടെ ഒരു പ്രധാന വാദ്യോപകരണമാണ് . അവരുടെ ജീവിതതാളം ആണ് തുടി എന്ന് തന്നെ പറയേണ്ടി വരും. അവരുടെ മതപരവും കലാപരവുമായ എല്ലാ കാര്യങ്ങളിലും തുടിയുടെ സ്വാധീനം വളരെ വലുതാണ്. തിറ, വെള്ളാട്ട്, മഞ്ചൾ നീരു, മാരിനീക്കു തുടങ്ങിയവ അവരുടെ പ്രധാനപ്പെട്ട ആചാരങ്ങളാണ്. ഇവയിൽ പലതും ഇന്ന് അന്യം നിന്നു കൊണ്ടിരിക്കുകയാണ്.


ചേകാടി ഗ്രാമത്തിലെ മറ്റൊരു പ്രധാന ഗോത്രവർഗ്ഗ വർഗ്ഗമാണ് പണിയ. ഇവരും വളരെ സമ്പുഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാൻ അർഹരാണ്. വയനാട്ടിലെ കാർഷിക മേഖലയുടെ നട്ടെല്ല് ഇവർ ആയിരുന്നു. കലാപരമായി വളരെ മുന്നിലുള്ള ഒരു ഗോത്രമാണ് പണിയ. പണിയരുടെ ഒരു പ്രധാന കലാരൂപമാണ് വട്ടക്കളി. പുരുഷന്മാർ വാദ്യങ്ങൾ വായിക്കുകയും പാട്ടുപാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യുക എന്നുള്ളതാണ് ഈ കലാരൂപത്തിൻറെ പ്രത്യേകത. സ്ത്രീകൾ പൊതുവേ വാദ്യോപകരണങ്ങൾ ഉപയോഗിക്കാറില്ല. ഇവർക്കു എഴുത്തു ഭാഷ ഇല്ല. ചീനി ഇവരുടെ ഒരു പ്രധാന വാദ്യോപകരണമാണ്. ഇത് ഒരു കുഴൽവാദ്യം ആണ്. ‘പില’ ഇവരുടെ ഒരു പ്രധാന ആചാരമാണ്. നാട്ടിൽ മരിച്ചവർക്ക് എല്ലാവർക്കും വേണ്ടി നടത്തുന്ന ശ്രാദ്ധം ആണ് ‘പില’ എന്ന് അറിയപ്പെടുന്നത്. തമിഴ്, തുളു പദങ്ങളുടെയും ശൈലികളുടെയും സമ്മിശ്രമായ മലയാളത്തിന്റെ ഒരു രൂപമാണ് അവർ സംസാരിക്കുന്നത്

തേൻകുറുമ (ജേനു കുറുമ) എന്നും അറിയപ്പെടുന്ന കാട്ടുനായ്ക്ക വളരെ വലിയ ഒരു സംസ്കാരത്തിന് ഉടമകളാണ്. വളരെ വിദഗ്ധരായ മരം കയറ്റക്കാർ ആണ് ഇവർ അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തേൻ ശേഖരിക്കൽ ആണ് ഇവരുടെ ഒരു പ്രധാന തൊഴിൽ. എത്ര വലിയ മരങ്ങളും ഇവർക്ക് വളരെ നിസ്സാരമായി കയറുവാൻ കഴിയും. വളരെ മനോഹരമായ കലാരൂപങ്ങളുടെ സമ്പുഷ്ടമായ ഒരു സംസ്കാരം പേറുന്നവരാണ് ഇവർ. വായ്മൊഴിയായി പകർന്നു കിട്ടുന്ന ഗാനങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഉണ്ട് ഇവരുടെ കലാരൂപങ്ങളിൽ. ‘കോൽക്കളി’ ഇവരുടെ ഒരു പ്രധാന ആചാര കലയാണ്. തങ്ങൾ ചെയ്ത് പോയ ഒരു വർഷത്തെ പാപങ്ങൾ കോൽ അടിച്ചു തീർക്കുക എന്നത് ആണ് ഈ ആചാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ സ്ത്രീവേഷം ഒരു മുഖ്യ കഥാപാത്രം ആണ്. ‘രാമാലക്കിണി രാമാരേ’ ഇവരുടെ പ്രശസ്തമായ ഒരു ഗാനമാണ്. വിഷുവിനോട് അടുത്തുള്ള ദിവസങ്ങളിലാണ് ഇത് നടത്തുന്നത്. ഇവരുടെ കലകളിൽ ഹാസ്യത്തിനും വളരെ പ്രാധാന്യമുണ്ട്. അവരുടെ കുടിലുകൾ ദൈർഘ്യമേറിയതാണ്, പക്ഷേ വളരെ താഴ്ന്നതാണ്, തറ നിലത്തു നിൽക്കുന്നതാണ്.


ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ ഏറ്റവും കുറവുള്ള വിഭാഗമാണ് ഊരാളി. ‘വെട്ടു കുറുമ’ എന്നും ഇവർ അറിയപ്പെടുന്നു. വയനാട് ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ ഉള്ള മുള്ളുവ കുറുമ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ മതപരമായ പല ആചാരങ്ങൾക്കും വെട്ടുകുറുമ കുറുമ വിഭാഗത്തിൽപ്പെട്ടവരുടെ പങ്ക് വളരെ അത്യാവശ്യമാണ്. അവരുടെ മുൻഗാമികൾ വേട്ടക്കാർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. കന്നഡയിൽ നിന്നുള്ള വാക്കുകളും വാക്യങ്ങളും ഏതാനും മലയാളം, തമിഴ്, തുളു ഭാഷകളും അടങ്ങുന്നതാണ് അവരുടെ ഭാഷ. ഈ ഭാഷ മനസ്സിലാക്കുക വളരെ പ്രയാസമാണ്. മുള്ളുവ കുറുമ വിഭാഗവുമായി ചേർന്ന് വെട്ടുകുറുമ വിഭാഗം ചെയ്യുന്ന ഒരു പ്രധാന ആചാരമാണ് ഉച്ചാറൾ.

ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്രങ്ങളുടെ വിനോദപരവും മതപരവുമായ കലാരൂപങ്ങളിലേക്ക് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്, അവർക്കു വളരെ മഹത്തായ ഒരു കലാപാരമ്പര്യം ഉണ്ട് എന്നുള്ളതാണ്. കടങ്കഥകൾ, ഉറക്കുപാട്ടുകൾ, പ്രണയഗാനങ്ങൾ, ദുഃഖഗീതങ്ങൾ, ദൈവങ്ങളോടുള്ള പ്രാർത്ഥനകൾ, എല്ലാം വളരെ ചിട്ടയായും ഭംഗിയായും തലമുറകളായി അവർ വാമൊഴികൾ ആയി മാറ്റങ്ങളില്ലാതെ കൈമാറി വന്നിരുന്നത് നമുക്ക് കാണാൻ സാധിക്കും. അവയിലെല്ലാം അവരുടെ നിത്യജീവിതവും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിരഞ്ഞിരിക്കുന്നത് എന്നാണ് മറ്റൊരു വസ്തുത . നിഷ്കളങ്കരായ, പ്രകൃതിയോട് ഒന്നിച്ചു ജീവിക്കുന്ന മനുഷ്യരുടെ ചിന്തകൾ, അവരുടെ കലാരൂപങ്ങളിൽ നമുക്ക് ദർശിക്കാൻ സാധിക്കും. ഉദാഹരണത്തിന് ഗദ്ദിക എന്ന എന്ന കലാരൂപത്തിൽ അവർ ചിലപ്പോൾ പറയാറുള്ളത് കൃഷിയിടത്തിൽ ഇറങ്ങിയ വന്യമൃഗങ്ങളെ പറ്റിയും അവയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് എല്ലാം ഉള്ള കാര്യങ്ങൾ ആണ്. അല്ലെങ്കിൽ തങ്ങളുടെ ജീവിതത്തിലെ പിഴവുകൾ എങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ്. തങ്ങളുടെ മഹത്തരമായ അറിവുകൾ അടുത്ത തലമുറകളിലേക്ക് കൈമാറാൻ ഇവർ ഇത്തരം കലാരൂപങ്ങൾ ഉപകരണങ്ങൾ ആക്കി എന്നു വേണം ന്യായമായും കരുതേണ്ടത്.പക്ഷെ ആധുനികതയുടെ വിഷലിപ്തമായ കരങ്ങൾ ഈ ഉന്നത സംസ്കാരങ്ങളെ തീണ്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

ആദിവാസി വിഭാഗങ്ങളിൽ പെടുന്നില്ലെങ്കിലും ഇവിടെയുള്ള ഒരു പ്രബലമായ ഒരു ഗോത്ര വിഭാഗമാണ് ഇടനാടൻ ചെട്ടി. ഇവർ കർണാടകയിൽനിന്നും പഴയകാലത്ത് കുടിയേറിപ്പാർത്തവരാണ്. കർണാടക സാമ്രാജ്യം വിപുലമാക്കുക, അവരുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും വ്യാപിപ്പിക്കുക, എന്നീ ഹോയ്സാല രാജവംശത്തിൻറെ ഉദ്ദേശത്തിൻറെ ഭാഗമായി വയനാട് ജില്ലയിൽ എത്തിയവരാണ് ഇവർ എന്നാണ് എന്നാണ് പഴമക്കാർ പറയുന്നത്. മൈസൂർ, മംഗലാപുരം എന്നീ ഭാഗങ്ങളിൽ എവിടെ നിന്നാണ് ഇവർ എത്തിയത് എന്നതിൽ ഇപ്പോഴും തർക്കമുണ്ട്. ഇവർ വലിയ കർഷകരും പൊതുവേ സമ്പന്നരും ആയിരുന്നു. മുകളിൽ പറഞ്ഞ ആദിവാസി ഗോത്രങ്ങളെ കൂടെ ഒരുമിച്ച് ചേർത്ത് വയനാട്ടിൽ ഒരു വലിയ കാർഷികസംസ്കാരം തുടങ്ങിയതിൽ ഇവരുടെ പങ്കു വളരെ വലുതാണ്‌. 300 വർഷത്തോളം പഴക്കമുള്ള ചെട്ടി വിഭാഗത്തിൽപ്പെട്ട വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിലുണ്ട്.

നാഴിക കല്ലുകൾ

ഒരു മുഖ്യ കാർഷിക സാമ്പത്തിക കേന്ദ്രമായിരുന്നു എന്നതിതിനാൽ തന്നെ ഒട്ടനവധി പ്രസ്ഥാനങ്ങളുടെ സ്വാധീനം ശക്തമായി ഉണ്ടായിരുന്ന ഒരു പ്രദേശമാണ് ചേകാടി. നക്സലൈറ്റുകൾ കേരളത്തിൽ വേരൂന്നിയ ആദ്യകാലഘട്ടങ്ങളിൽ തന്നെ ചേകാടിയിലും അവരുടെ പ്രവർത്തനങ്ങൾ സജീവമായിരുന്നു. പ്രമുഖ നക്സലൈറ്റ് ആയിരുന്ന അജിത ഇത് ഒരുപാട് തവണ ചേകാടിയിൽ വന്നിട്ടുണ്ട് എന്നും, അന്തിയുറങ്ങിയിട്ടുണ്ട് എന്നുമാണ് പഴമക്കാർ പറയുന്നത്. ഇതുപോലുള്ള പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തനകേന്ദ്രം ആയിരുന്നുവത്രേ ചേകാടി.


ചേകാടിയോടും അതിൻറെ വർണാഭമായ ചരിത്രത്തോടുമോപ്പം തോളോട് ചേർന്ന് സഞ്ചരിച്ച ചരിത്രം ഈ സ്കൂളിനുണ്ട്. പക്ഷേ ആധുനികതയോടൊപ്പം സഞ്ചരിക്കുന്നതിൽ കാലവിളംബം സംഭവിച്ച ചേകാടിയുടെ പരാധീനതകൾ ഈ സ്കൂളിനെയും ബാധിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും . മാത്രമല്ല ഇടക്കാലം കൊണ്ട് അല്പം സാമ്പത്തികമായി ഉയർന്നവരുടെ ഇടയിലുണ്ടായ ഇംഗ്ലീഷ് ഭാഷ ഭ്രമവും സ്കൂളിൻറെ നിലനിൽപ്പിനു ഭീഷണിയായി തീർന്നിരിക്കുന്നു. ഇന്ന് അഞ്ചു അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ബിജു എം എസ്, ജിനുമോൾ പി ജെ , സ്മിതമോൾ ഒ കെ , അജിത്‌ എ ഡി എന്നീ അധ്യാപകരും സാന്ദ്ര എം എസ് എന്ന മെന്റർ ടീച്ചറും ഇവിടെ ജോലി ചെയ്യുന്നു. പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും ഇവിടെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊറോണ ഇവയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല.

എങ്കിലും വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചു, നഷ്ട പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കുന്ന ചേകാടിയുടെ ശോഭനമായ വരും കാലത്തോടൊപ്പം കൈകോർത്തു പിടിച്ചു മുന്നോട്ട് പോവാൻ ഏറെ ചരിത്രങ്ങൾ ഉറങ്ങുന്ന ഈ വിദ്യാലയത്തിനും കഴിയും എന്ന ശുഭ പ്രതീക്ഷയോടെ കൂടി നിർത്തുന്നു .

"https://schoolwiki.in/index.php?title=ഉപയോക്താവ്:15338&oldid=1517339" എന്ന താളിൽനിന്ന് ശേഖരിച്ചത്