"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
=== '''ചേമഞ്ചേരിയുടെ ചരിത്രം''' ===
=== '''<big>ചേമഞ്ചേരിയുടെ ചരിത്രം</big>''' ===
==== സാമൂഹിക ചരിത്ര പശ്ചാത്തലം ====
==== സാമൂഹിക ചരിത്ര പശ്ചാത്തലം ====
പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് എലത്തൂര്‍ പുഴക്കും ഇടക്ക് നീണ്ടു കിടക്കുന്ന ഈ ഭൂപ്രദേശത്തിന് പണ്ട് പയ്യനാട് എന്നായിരുന്നു പേര്‍. മീന്‍ പിടുത്തവും, കൃഷിയും, ഉപ്പുകുറുക്കലും ആയിരുന്നു പ്രധാന തൊഴില്‍. തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് ബലിക്കല്ലുകളിലായി ആലേഖനം ചെയ്ത ലിഖിതങ്ങള്‍ ക്രിസ്തുവിന് ശേഷം 962 മുതലുള്ള സാമൂഹിക ഘടനയിലേക്ക് വെളിച്ചം വീശുന്നു. ഇക്കാലത്ത് നാടുവാണ ഭാസ്കര രവി പെരുമാളിന്റെ അപദാനങ്ങളാണ് ഈ ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അന്നുണ്ടായിരുന്ന മറ്റ് അധിവാസ കേന്ദ്രങ്ങളിലെന്നപോലെ പയ്യനാടന്‍ പ്രദേശത്തും ക്ഷേത്രകേന്ദ്രീകൃത കാര്‍ഷിക സമൂഹത്തിന്റെ വളര്‍ച്ച ലിഖിതങ്ങളിലൂടെ വായിച്ചെടുക്കാന്‍ കഴിയും. പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡഗാമ 1498 മെയ് 20-ന് ഈ പഞ്ചായത്തിലെ കാപ്പാട് കപ്പലിറങ്ങി. അങ്ങനെ കാപ്പാട് കടല്‍പ്പുറം ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചു. അറബികളും, ചീനക്കാരും വ്യാപാരാവശ്യത്തിനാണ് ഇവിടെയെത്തിയത്. എന്നാല്‍ പറങ്കികളുടെ ലക്ഷ്യം വ്യത്യസ്തമായിരുന്നു. വ്യാപാരത്തിലൂടെ രാഷ്ട്രീയ അധിനിവേശത്തിനാണവര്‍ ശ്രമിച്ചത്. വൈദേശികാധിപത്യത്തിനെതിരെ ഈ പഞ്ചായത്തിലെ സേനാനികള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. 1930-ലെ ഉപ്പുസത്യാഗ്രഹകാലഘട്ടം മുതല്‍ തന്നെ വെള്ളക്കാര്‍ക്കെതിരെയുള്ള ജനമുന്നേറ്റത്തിന്റെ ബീജങ്ങള്‍ ഈ മണ്ണില്‍ വേരൂന്നാന്‍ തുടങ്ങിയിരുന്നു. വൈദേശികാധിപത്യത്തിനെതിരെ കല്ലച്ചില്‍ അച്ചടിച്ച് ആഴ്ചയില്‍ ഒന്നാ രണ്ടോ തവണമാത്രം പ്രസിദ്ധീകരിച്ചിരുന്ന പത്രമായിരുന്നു സ്വതന്ത്രഭാരതമെന്ന പത്രം. വിജ്ഞാനവും ആയോധനമുറകളും പകര്‍ന്നു നല്‍കിയ പ്രാചീന വിദ്യാകേന്ദ്രങ്ങളായിരുന്നു ഇവിടുത്തെ കളരികള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്ന കലാരൂപങ്ങള്‍ക്കെല്ലാം മതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ പരിവേഷമുണ്ടായിരുന്നു. തെയ്യം, കൂളികെട്ട്, ചപ്പകെട്ട്, വെള്ളരി, കൈകൊട്ടിക്കളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഇതിനുദാഹരണമാണ്. പഴയ വിദ്യാകേന്ദ്രങ്ങള്‍ നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായിരുന്നു. ഈ പഞ്ചായത്തില്‍ ഇന്നു നിലവിലുള്ള വിദ്യാലയങ്ങളില്‍ പലതും പണ്ടത്തെ നാട്ടെഴുത്തു പള്ളിക്കൂടങ്ങളുടെയും, ഓത്തുപുരയുടെയും ആധാരശിലയില്‍ കെട്ടിയുയര്‍ത്തിയ നവീന സ്ഥാപനങ്ങളാണ്. കടലിനും പുഴയ്ക്കും ഇടയില്‍ കിടക്കുന്ന ഭൂപ്രദേശമായതിനാല്‍ ഇവിടുത്തെ ഭൂപ്രകൃതി പൊതുവെ നിമ്നോന്നതമല്ല. എന്നാല്‍ കടല്‍ത്തീരത്ത് നിന്ന് 8 മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തിലാണ് പഞ്ചായത്തിലെ ഭൂപ്രദേശത്തിന്റെ 70% വും സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് അറബിക്കടലിനും തെക്കു കിഴക്കുള്ള എലത്തൂര്‍ പുഴക്കും ഇടയില്‍ ഒരു ഉപദ്വീപ് പോലെ കാണപ്പെടുന്ന ചേമഞ്ചരി പ്രദേശത്തിന് കാര്‍ഷികവൃത്തിയില്‍ രണ്ടായിരം വര്‍ഷത്തില്‍ കൂടുതല്‍ പാരമ്പര്യമുണ്ടായിരുന്നു എന്നതിന് ചരിത്രരേഖകള്‍ സാക്ഷ്യം വഹിക്കുന്നു. വള്ളിയൂര്‍ കാവില്‍ നിന്ന് വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്നിരുന്ന അടിമത്തൊഴിലാളിയും, കുടുംബാംഗങ്ങളും അടിമപ്പണിക്കാരും ഒന്നിച്ച് പാടത്തിലും പറമ്പിലും പണിയെടുത്തു. പറങ്കികളുടെ വരവോടെ ഇവിടെയെത്തിയ കശുമാവ് പിന്നീട് കുന്നിന്‍ മുകളില്‍ സ്ഥാനം പിടിച്ചു. തട്ടൊത്ത സ്ഥലങ്ങളില്‍ തെങ്ങും കവുങ്ങും മുഖ്യസ്ഥാനം വഹിച്ചു.
പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് എലത്തൂര്‍ പുഴക്കും ഇടക്ക് നീണ്ടു കിടക്കുന്ന ഈ ഭൂപ്രദേശത്തിന് പണ്ട് പയ്യനാട് എന്നായിരുന്നു പേര്‍. മീന്‍ പിടുത്തവും, കൃഷിയും, ഉപ്പുകുറുക്കലും ആയിരുന്നു പ്രധാന തൊഴില്‍. തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് ബലിക്കല്ലുകളിലായി ആലേഖനം ചെയ്ത ലിഖിതങ്ങള്‍ ക്രിസ്തുവിന് ശേഷം 962 മുതലുള്ള സാമൂഹിക ഘടനയിലേക്ക് വെളിച്ചം വീശുന്നു. ഇക്കാലത്ത് നാടുവാണ ഭാസ്കര രവി പെരുമാളിന്റെ അപദാനങ്ങളാണ് ഈ ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അന്നുണ്ടായിരുന്ന മറ്റ് അധിവാസ കേന്ദ്രങ്ങളിലെന്നപോലെ പയ്യനാടന്‍ പ്രദേശത്തും ക്ഷേത്രകേന്ദ്രീകൃത കാര്‍ഷിക സമൂഹത്തിന്റെ വളര്‍ച്ച ലിഖിതങ്ങളിലൂടെ വായിച്ചെടുക്കാന്‍ കഴിയും. പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡഗാമ 1498 മെയ് 20-ന് ഈ പഞ്ചായത്തിലെ കാപ്പാട് കപ്പലിറങ്ങി. അങ്ങനെ കാപ്പാട് കടല്‍പ്പുറം ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചു. അറബികളും, ചീനക്കാരും വ്യാപാരാവശ്യത്തിനാണ് ഇവിടെയെത്തിയത്. എന്നാല്‍ പറങ്കികളുടെ ലക്ഷ്യം വ്യത്യസ്തമായിരുന്നു. വ്യാപാരത്തിലൂടെ രാഷ്ട്രീയ അധിനിവേശത്തിനാണവര്‍ ശ്രമിച്ചത്. വൈദേശികാധിപത്യത്തിനെതിരെ ഈ പഞ്ചായത്തിലെ സേനാനികള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. 1930-ലെ ഉപ്പുസത്യാഗ്രഹകാലഘട്ടം മുതല്‍ തന്നെ വെള്ളക്കാര്‍ക്കെതിരെയുള്ള ജനമുന്നേറ്റത്തിന്റെ ബീജങ്ങള്‍ ഈ മണ്ണില്‍ വേരൂന്നാന്‍ തുടങ്ങിയിരുന്നു. വൈദേശികാധിപത്യത്തിനെതിരെ കല്ലച്ചില്‍ അച്ചടിച്ച് ആഴ്ചയില്‍ ഒന്നാ രണ്ടോ തവണമാത്രം പ്രസിദ്ധീകരിച്ചിരുന്ന പത്രമായിരുന്നു സ്വതന്ത്രഭാരതമെന്ന പത്രം. വിജ്ഞാനവും ആയോധനമുറകളും പകര്‍ന്നു നല്‍കിയ പ്രാചീന വിദ്യാകേന്ദ്രങ്ങളായിരുന്നു ഇവിടുത്തെ കളരികള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്ന കലാരൂപങ്ങള്‍ക്കെല്ലാം മതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ പരിവേഷമുണ്ടായിരുന്നു. തെയ്യം, കൂളികെട്ട്, ചപ്പകെട്ട്, വെള്ളരി, കൈകൊട്ടിക്കളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഇതിനുദാഹരണമാണ്. പഴയ വിദ്യാകേന്ദ്രങ്ങള്‍ നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായിരുന്നു. ഈ പഞ്ചായത്തില്‍ ഇന്നു നിലവിലുള്ള വിദ്യാലയങ്ങളില്‍ പലതും പണ്ടത്തെ നാട്ടെഴുത്തു പള്ളിക്കൂടങ്ങളുടെയും, ഓത്തുപുരയുടെയും ആധാരശിലയില്‍ കെട്ടിയുയര്‍ത്തിയ നവീന സ്ഥാപനങ്ങളാണ്. കടലിനും പുഴയ്ക്കും ഇടയില്‍ കിടക്കുന്ന ഭൂപ്രദേശമായതിനാല്‍ ഇവിടുത്തെ ഭൂപ്രകൃതി പൊതുവെ നിമ്നോന്നതമല്ല. എന്നാല്‍ കടല്‍ത്തീരത്ത് നിന്ന് 8 മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തിലാണ് പഞ്ചായത്തിലെ ഭൂപ്രദേശത്തിന്റെ 70% വും സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് അറബിക്കടലിനും തെക്കു കിഴക്കുള്ള എലത്തൂര്‍ പുഴക്കും ഇടയില്‍ ഒരു ഉപദ്വീപ് പോലെ കാണപ്പെടുന്ന ചേമഞ്ചരി പ്രദേശത്തിന് കാര്‍ഷികവൃത്തിയില്‍ രണ്ടായിരം വര്‍ഷത്തില്‍ കൂടുതല്‍ പാരമ്പര്യമുണ്ടായിരുന്നു എന്നതിന് ചരിത്രരേഖകള്‍ സാക്ഷ്യം വഹിക്കുന്നു. വള്ളിയൂര്‍ കാവില്‍ നിന്ന് വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്നിരുന്ന അടിമത്തൊഴിലാളിയും, കുടുംബാംഗങ്ങളും അടിമപ്പണിക്കാരും ഒന്നിച്ച് പാടത്തിലും പറമ്പിലും പണിയെടുത്തു. പറങ്കികളുടെ വരവോടെ ഇവിടെയെത്തിയ കശുമാവ് പിന്നീട് കുന്നിന്‍ മുകളില്‍ സ്ഥാനം പിടിച്ചു. തട്ടൊത്ത സ്ഥലങ്ങളില്‍ തെങ്ങും കവുങ്ങും മുഖ്യസ്ഥാനം വഹിച്ചു.