"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

09:04, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ


കിഴക്കൻ ചക്രവാളത്തിൻ സൗര്യൻ ഉദിച്ചുയർന്നു. അയാൾ ഉറക്കച്ചടവോടെ എഴുന്നേറ്റു.പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം ചായ കുടിച്ചു.ടിവി തുറന്നു.വാർത്താ ചാനലിന്മേൽ റിമോട്ട് ഞെക്കി." ഇന്ന് ലോക്ക് ഡൗൺ,കട കമ്പോളങ്ങളും പൊതുഗതാഗതവും നിരോധിച്ചു. ജനങ്ങൾ വീട്ടിലിരിക്കുക, അവശ്യ സേവനങ്ങൾക്ക് മാത്രം പുറത്തിറങ്ങാം." അയാൾ ടിവി ഓഫ് ചെയ്ത് സിറ്റൗട്ടിലേക്കിറങ്ങി. അവിടെ വെറുതെ ഇരുന്നാലോചിച്ചു: കൊറോണ വരുത്തി വച്ചൊരു വിന. കടകളും തുറക്കില്ല, റോഡിലേക്കിറങ്ങാനും പറ്റില്ല." പത്രവിതരണക്കാ രൻ മുറ്റത്ത് പത്രമിട്ട് വന്നവഴിയേ തിരിച്ചു പോയി. പത്രത്തിലും അതേ വാർത്ത "രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ" പത്രം മടക്കി വെച്ച് അയാൾ അങ്ങാടിയിലേക്കിറങ്ങി. അവിടെയെങ്ങും ഒരാളെ പോലും കാണാനില്ല. കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. അയാൾ മനം മടുത്ത് വീട്ടിലേക്ക് തന്നെ മടങ്ങി. ഉച്ചയായി, ഭാര്യ കഞ്ഞിയും ചക്കത്തോരനും തന്നിലേക്ക് നീക്കി. അയാൾ അത്ഭുതപ്പെട്ടു, കാരണമുണ്ട്, എന്നും ചോറും ഇറച്ചിയും മീനുമൊക്കെ ഉണ്ടാകുന്ന സ്ഥാനത്താണ് കഞ്ഞിയും ചക്കത്തോരനും കൊണ്ട്‌ വച്ചത്. അയാൾ ചോദിച്ചു: എന്തായിത്? അവൾ പറഞ്ഞു: ഇവിടെ ഒരു സാധനവുമില്ല.അപ്പുറത്തെ വീട്ടിലെ ഇത്തതന്ന ചക്കയാ തോരൻ വച്ചത്. അയാൾ ആത്മഗതം ചെയ്തു:" ഇനി എന്നും ചക്കത്തോരൻ കഴിക്കേണ്ടി വരും, ലോക്ക് ഡൗണല്ലേ കടകളും തുറക്കില്ല" അയാളുടെ ഓർമകൾ വർഷങ്ങൾ പിറകോട്ടു പോയി. അന്ന് ഇത് തന്നെയായിരുന്നു എന്നും. എപ്പോഴും കഞ്ഞിയും എന്തെങ്കിലും തോരൻ വച്ചതോ ഉണ്ടാവും. ചേമ്പോ ചേനയോ ചക്കയോ കൊണ്ട് ഉണ്ടാക്കിയ ഒന്ന് നുണക്കാൻ മാത്രം ലഭിക്കുന്ന തോരൻ.ഹൗ... എന്തായിരുന്നു അതിന്റെയൊക്കെ രസം. നേർച്ചകളും കല്യാണങ്ങളും സന്തോഷമായിരുന്നു. ആകെ വയറ് നിറച്ച് ചോറ് ലഭിക്കുന്ന ദിനങ്ങൾ. എങ്കിലും കഷ്ടപ്പാടറിയിക്കാതെഅക്കാലത്ത് മാതാപിതാക്കൾ ഞങ്ങളെ വളർത്തി വലുതാക്കി." ആലോചനകൾക്കിടയിൽ കഞ്ഞിതന്റെ മുന്നിലുള്ളത് അയാൾ മറന്നു. കഞ്ഞി വേഗം കുടിച്ച് തീർത്ത് അയാൾ സിറ്റൗട്ടിൽ ചെന്നിരുന്നു. ആലോചനയിൽ മുഴുകി. "കൊറോണ നമ്മളെ പഴയ കാലത്തേക്ക് തന്നെ തിരിച്ചു കൊണ്ടുപോവുകയാണോ. ആരുടെ കൈയിലും ഒന്നുമില്ല. ഇനി എന്തൊക്കെയാണാവോ വരാൻ പോവുന്നത്. ആർക്കറിയാം.ഹാ. കഷ്ടം" ആലോചനകളിൽ മുഴുകി അയാൾ സ്വയം ഒരു പ്രതിമയായി.

മുഹമ്മദ് ശുറൈഫ്.V
7 B PMSA HSS Elankur
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ