"ഗവ. എച്ച്. എസ്. തച്ചങ്ങാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 26: | വരി 26: | ||
| color= 3 | | color= 3 | ||
}} | }} | ||
[[പ്രമാണം: | [[പ്രമാണം:7806.JPGലഘുചിത്രം|'''നാടോടി വിജ്ഞാനീയം തയ്യാറാക്കിയ വർഷ.പി''']] | ||
തയ്യാറാക്കിയത്: വർഷ പി, ഒമ്പതാംതരം എ(2018-2019) | തയ്യാറാക്കിയത്: '''വർഷ പി, ഒമ്പതാംതരം എ'''(2018-2019) | ||
===ആമുഖം=== | ===ആമുഖം=== | ||
<p> ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. </p> | <p> ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. </p> |
13:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബേക്കലിന്റെ ചരിത്രപടവുകളിലേക്ക്
തയ്യാറാക്കിയത്: അക്ഷയ എ, പത്താംതരം ഡി(2019-2020) ആമുഖംകാലഹരണപ്പെട്ടുപോയ പലതിനെയും കുറിച്ചുള്ള വിശാലമായ ചരിത്രം. ബേക്കൽ എന്ന പ്രദേശത്തിന്റെ വികാസ ചരിത്രമാണ് ഈ പ്രബന്ധത്തിലൂടെ അനാവരണo ചെയ്യുന്നത്.മലബാറിന്റെ ചരിത്രം പഠനാർഹവും ദീപ്തവുമാണ്. പുതിയ തലമുറയ്ക്ക് ഈ പ്രദേശത്തിന്റെ ഈടുറ്റ ചരിത്രസാക്ഷ്യങ്ങൾ സഞ്ചയിച്ചു വെക്കുക എന്ന ക്ലേശകരവും അത്യന്തം സങ്കീർണ്ണവുമായ ദൗത്യമാണ് ഇതിലൂടെ നിർവ്വഹിക്കുന്നത്. ചരിത്രം ജനസൃഷ്ടിയാണ്. ഏതൊരു സാമൂഹ്യ ഘടനയ്ക്കുo സാമ്പത്തികമായ ഒരിടത്തറയും സാമ്പത്തി കേതരമായ ഒരു മേൽപ്പുരയുമുണ്ട്. ഉൽപ്പാദന ശക്തികളും ഉൽപ്പാദന ബന്ധങ്ങളും ചേർന്നുണ്ടാകുന്ന ഉൽപ്പാദന വ്യവസ്ഥയാണ് സാമ്പത്തികമായ അടിത്തറ. അതുക്കൊണ്ട് തന്നെ ചരിത്രത്തിന്റെ നിയാമക ശക്തി ഉൽപ്പാദനവ്യവസ്ഥയിൽ വരുന്ന മാറ്റമാണ്. ബേക്കലിന്റെ ചരിത്ര വസ്തുതകളെ വിലയിരുത്തുന്ന ഈ പ്രബന്ധം മറഞ്ഞു പോയക്കാലങ്ങൾ നമുക്കുമുന്നിൽ ബാക്കി വച്ച അടയാളങ്ങളെ കൂടി സാക്ഷ്യപ്പെടുത്തുന്നു. പേര് വന്ന വഴിതദ്ദേശീയനായ ബേക്കൽ രാമനായ്ക്കന്റെ അഭിപ്രായത്തിൽ ബേക്കൽ എന്ന പദം ബാല്വക്കുളം(വിലയക്കുളം) എന്ന പദം ലോപിച്ച് ഉണ്ടായതാണ്. ഈ പേര് ബേക്കുളമെന്നും പിന്നീട് വാമൊഴിയിലൂടെ ഇന്നത്തെ ബേക്കലം എന്നതിലേക്കും രൂപാന്തരപ്പെട്ടും. ഭൂപ്രകൃതിഅറബികടലിന്റെയും പശ്ചിമഘട്ട മലനിരകളുടെയും ഇടയിൽ കടലിനോട് തൊട്ടുരുമ്മി നിൽക്കുന്ന കൊച്ചു പ്രദേശമാണ് ബേക്കൽ. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലയെ ദ്ധ ന്ന് മേഖലകളായി തിരിക്കാം. തീരദേശം, മലനാട് ,ഇടനാട് എന്നിങ്ങനെ കടലോരത്ത് നിന്ന് തുടങ്ങി കിഴക്കോട്ട് കൂടിയത് 3 കിലോമീറ്റർ വീതിവരെ വ്യാപിച്ചുകിടക്കുന്ന നേരിയ മേഖലയാണ് തീരദേശം . സമുദ്രനിരപ്പിൽ നിന്നും ഏകദേശം 10 മീറ്റർ വരെ ഉയരുള്ളതും മണലും ഏക്കൽമണ്ണും കൂടിയതുമായ പ്രദേശമാണിത്. ബേക്കലിൽ 45 മുതൽ 60 വരെ ഉയരമുള്ള കുന്നിൻ പുറങ്ങളായ പ്രദേശങ്ങളുണ്ട്. കിഴക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ ജനനിബിഡമായ പ്രദേശം കൂടിയാണിത്. കൃഷിയും, മത്സ്യ ബന്ധനവുമാണ് സാധാരണ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ. കൃഷിയിടങ്ങളെ നയ്ക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുകയും ചെയ്യുന്ന പുഴകൾ ആധുനിക പൂർവ്വകാലഘട്ടത്തിൻ സഞ്ചാര മാർഗങ്ങളായും വർത്തിച്ചിരുന്നു. ഭൂപ്രക്യതി ഇവിടുത്തെ ജൈവ വൈവിധ്യത്തിനും ആവാസ വ്യവസ്ഥ രൂപമെടുക്കുന്നതിനും നിർണായക ഘടകമാണ് . ബേക്കൽ ജനതബേക്കൽ എന്ന പ്രദേശത്ത് ജനവാസം എന്ന് തുടങ്ങി എവിടെയൊക്കെയാണ് വാസസ്ഥലങ്ങൾ പ്രത്യക്ഷപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായി പറയാൻ സഹായിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. പ്രാചീനശിലായുഗത്തിൽ തന്നെ മനുഷ്യുണ്ടായിരിക്കാൻ സാധ്യതയുണ്ട്. നവീന ശിലായുഗത്തിൽ ഇവിടങ്ങളിൽ ജനങ്ങൾ പുഴയോരങ്ങളിൽ മത്സ്യം പിടിച്ചും കാടുകളിൽ വേട്ടയാടിയും ഇരതേടി ജീവിച്ചിരിക്കാമെന്ന് ന്യായമായും ഊഹിക്കാം. പള്ളിക്കര പഞ്ചായത്തിൽ നിന്നും നവീനശിലായുഗ ജീവിത വ്യവസ്ഥ സൂചിപ്പിക്കുന്ന നിരവധി സ്മാരകങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ന് ഇവിടം ഭൂരിഭാഗവും മുക്കുവരും മാപ്പിളമാരുമാണ് അധിവസിക്കുന്നത് ,കൂടെ കുറച്ച് തീയ്യരും കച്ചവടക്കാരായ കൊങ്കിണികളും ഉണ്ട്. ക്യഷിയായിരുന്നു മാപ്പിളമാരുടെ പ്രധാന ഉപജീവന മാർഗം. മുക്കുവർക്ക് പ്രബലമായ രണ്ട് വിഭാഗങ്ങളുണ്ട് മുന്നില്ലക്കാരും, നാലില്ലക്കാരും. ബേക്കലിലെ മുക്കുവർ നാലില്ലക്കാരാണ്. ബേക്കലിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും ഇന്ന് ഏതപ്പെട്ടിരിക്കുന്നത് പേപ്പർ ബേഗ്, ചന്ദനത്തിരി ,പപ്പടം, കുട നർമാണം എന്നീ മേഖലകളിലും ഏർപ്പെട്ടുവരുന്നു. ഈ പന്ധതികളൊക്കെ തന്നെ ബേക്കൻ ടൂറിസത്തിന്റെ ഭാഗമായി ചെയ്തുവരുന്നു. തുറമുഖംകാസർഗോഡ് ജില്ലയുടെ പടിഞ്ഞാറ് ഭാഗം 82 km ദൂരത്തിൽ നിണ്ടുനിവർന്നു കിടക്കുന്ന കടലോരമാണ് . മത്സ്യബന്ധനത്തിനും ഉപ്പുണ്ടാക്കുന്നതിനും കടൽ തീ ഉപയോഗപ്പെടുത്തുന്നു .കടലോരം നദിമുഖവും ചേർന്ന് രൂപപ്പെട്ട തുറമുഖമാണ് ബേക്കൽ തുറമുഖം കടൽ തീരം. ഫ്രഞ്ചുകാരുൾപ്പെടെയുളള വിദേശനാടുകളുമായും മലബാറിന്റെ പല ഭാഗങ്ങളുമായും പശ്ചിമ തീരത്തെ തുറമുഖ പട്ടണങ്ങളുമായും ബന്ധം സ്ഥാപിക്കാനുള്ള പാതായനങ്ങളായി നിലക്കൊണ്ടും മെർക്കാര, സുള്ള്യ എന്നിവിടങ്ങളിലെ വിഭവങ്ങൾ ബേക്കൽ തുറ മുഖത്തെത്തിച്ചത് ബന്തടുക്ക വഴിയായിരുന്നു. അറേബ്യയിൽ നിന്നുള്ള നല്ലയിനം കുതിരകളെ മൈസൂരിന് വേണ്ടി ഇറക്കുമതി ചെയ്തിരുന്നത് ബേക്കലിലൂടെയായിരുന്നു. ആദ്യകാലങ്ങളിൽ ബേക്കൽ തുറമുഖം വഴിയുള്ള വാണിജ്യ പ്രധാന്യമാണ് ഭരണാസികാരികളെ ബേക്കൽ കീഴടക്കാൻ പ്രേരിപ്പിച്ച പ്രധാനഘടകം. ബേക്കലിൽ നായ്ക്കന്മാർ16-ാം നൂറ്റാണ്ടിന്റെ ഉത്തരാർധം മുതൽ 18ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ കാസർകോഡ് ജില്ല പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു.തിളക്കോട്ടയുദ്ധത്തോടെ വിജയനഗര സാമ്രാജ്യം തകരുകയും വിജയനഗരത്തിന്റെ സാമാന്തസാരമായ കേളദി നായ്ക്കന്മാർ,( ഇക്കേരി രാജവംശം ) പ്രബല രാഷ്ട്രീയ ശക്തിയായി വളർന്നു വരികയും ചെയ്തു. ഇക്കേരി ഹിരിയവെങ്കിട നായ്ക്ക, വെപ്പനായ്ക്ക, സോമശേഖരനായ്ക്ക ഇടങ്ങിയവർ ഇക്കരി നായ്ക്കന്മാരിൽ പ്രാധാനികളാണ്. തുറമുഖങ്ങളിലൂടെ ലഭിക്കുന്ന ചുങ്കമായിരുന്നു അവരുടെ പ്രധാന ലക്ഷ്യം . ഈ ലക്ഷ്യത്തിലെത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലി വർ കോട്ടകൾ പണിതു സംരക്ഷിച്ചു. ചരക്കുകളുടെ സുഗമമായ നീക്കത്തിന് വേണ്ടി പാതയോരങ്ങളിൽ കോട്ടകൾ കെട്ടുകയുണ്ടായി. സുളള്യയിൽ നിന്ന് ബേക്കലിലേക്ക് നീളുന്ന സഞ്ചാര പാതയിലാണ് ബന്തടുക്ക, കുണ്ടംകുഴി,പനയാൽ, കോട്ടകൾ സ്ഥിതി ചെയ്യുന്നത്. ബേക്കൽ ഉൾപ്പെട്ട പ്രദേശത്തിനായി കോലത്തിരിയും നായ്ക്കരും നിരന്തരം ഏറ്റുമുട്ടുകയുണ്ടായി. ടിപ്പുവും ബേക്കലും1763 ൽ ബദനൂർ ആക്രമിച്ച് നായ്ക്കന്മാരുടെ ഭരണത്തിന് അന്ത്യം കുറിച്ച് ഹൈദരാലി 1765 ൽ കര, കടൽ, മാർഗ്ഗങ്ങളിലൂടെ തെക്കോട്ട് നീങ്ങുകയും കാസർഗോഡൻ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ടിപ്പുനടത്തിയ പടയോട്ടം കാസർഗോഡിനെ മൈസൂരിന്റ ഭാഗമാക്കി. ബേക്കലിൽ ടിപ്പുവിന്റെ ഭരണ കേന്ദ്രം സ്ഥാപിച്ചു. ബേക്കലായിരുന്നു താവളം .ടിപ്പുവിന് എതിരായി കലാപം നടത്തിയ നീലേശ്വരം രാജാവിനെ ബേക്കലിൽ 1787 ൽ തൂക്കിലേറ്റിയതിന് തെളിവുകളുണ്ട്. 1792 ൽ നടന്ന മൂന്നാം മൈസൂർ യുദ്ധത്തിൽ പരാജയപ്പെട്ട ടിപ്പു മലബാർ ഉൾപ്പെടെ തന്റെ നിയന്ത്രണത്തിലുണ്ടായിരുണ പ്രദേശങ്ങൾ ഇംഗ്ലീഷ് കമ്പനിക്ക് നൽകി ഏങ്കിലും ബേക്കൽ ഉൾപ്പെടെയുള്ള കാസർഗോഡ് പ്രദേശം വിട്ടുകൊടുക്കുവാൻ തയ്യാറായിരുന്നില്ല. ഇതിന് പ്രധാന കാരണം ബേക്കലിന്റെ വാണിജ്യ പ്രാധാന്യം തന്നെയാണ്. ടിപ്പുവിന്റെ വാണിജ്യ സാമ്രാജ്യത്തിലെ പ്രധാന കേന്ദ്രം ബേക്കൽ തുറമുഖമായിരുന്നു. വാണിജ്യ വിളകൾ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ട് കച്ചവടം വളർന്നുവന്നു. ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും വർധിച്ചും. തീര പ്രദേശങ്ങളിൽ തുറമുഖങ്ങൾ ഉയർന്നു വന്നു.1799 ൽ ശ്രീരംഗപട്ടണത്തുവച്ച് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി ടിപ്പു മരിച്ചു വീണപ്പോൾ ബേക്കൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായി മാറി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബേക്കലിന്റെ നിയന്ത്രണം ലഭിച്ചപ്പോൾ ആദ്യം ബോംബൈ പ്രസിഡൻസിലൂടെ കീഴിലായിരുന്ന ബേക്കൽ പ്രദേശം പിന്നീട് ദക്ഷിണ കാനടയിലെ ഒരു താലൂക്കായി മാറി.
|