സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ശീർഷകം

വെട്ടിമുകൾ -നാടോടി വിജ്ഞാനകോശം 

കുംഭം പിറന്നു കഴിഞ്ഞാൽപ്പിന്നെ വേട്ടുവർ, ഉള്ളാടർ തുടങ്ങിയവരുടെ അന്വേഷണം, ഏറ്റുമാനൂർ ഉത്സവം എന്ന് തുടങ്ങുമെന്നാണ്. ഇന്നും ഇന്നലെ യും തുടങ്ങിയതല്ല ഈ അന്വേഷണം. നൂറ്റാണ്ടുകൾക്ക് മുമ്പേ ഉള്ളതാണ്. കൊടി കയറുമ്പോഴേ പത്തുനൂറ് മൈൽ ചുറ്റളവിലുള്ള വിവിധ ദിക്കുകളിൽ നിന്നും കുടുംബസമേതം വേട്ടുവരും, ഉള്ളാടരും, ഊരാളികളും, ഏറ്റുമാനൂരി ലുള്ള ഉറ്റവരുടെയോ, ഉടയവരുടെയോ, പരിചയക്കാരുടെയോ കുടികളിലേ യ്ക്ക് പുറപ്പെടുകയായി. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്ന ഇക്കൂട്ടരുടെ ലക്ഷ്യം, ഏറ്റുമാനൂർ, വെട്ടിമുകൾ, കിഴക്കുംഭാഗത്തുള്ള വേട്ടവൻമലയാണ്. പണ്ടുകാലം മുതലേ പേരുകേട്ട പുലിയളനിരപ്പ്, ഇന്ന് മംഗളം കോളനിയും മംഗളം കുന്നുമൊക്കെയായിത്തീർന്നിരിക്കുന്നു. അനേകം തലമുറകളായി ഈ കുന്ന് വേടന്മാരുടെ ആവാസഭൂമിയായിരുന്നു. വിവിധ കാട്ടുമരങ്ങളും കാട്ടുവള്ളികളും കാട്ടുമൃഗങ്ങളും കാട്ടുപക്ഷികളും നിറഞ്ഞതായിരുന്നു പത്തൊൻപതു വർഷം മുമ്പ് വരെ ഈ മല. മാവ്, പ്ലാവ്, ആഞ്ഞിലി, നെല്ലി തുടങ്ങി മാനം മുട്ടിനിൽക്കുന്ന മരങ്ങൾ, മാൻ, മുയൽ, മരപ്പട്ടി, ഉടുമ്പ്, കീരി, വെരുക് എന്നിങ്ങനെയുള്ള കാട്ടുജന്തുക്കൾ, കാട്ടുകാച്ചിൽ, കാട്ടുചേമ്പ്, കാട്ടു ചേന, എന്നിങ്ങനെയുള്ള കിഴങ്ങുകൾ., ഇതിൽപരം എന്തുവേണം വേട്ടുവർ ക്കും ഉള്ളാടർക്കും പരമസുഖം നുകരാൻ. ചെറുതേനും വൻതേനും മലയിൽ സുലഭം. അവ ശേഖരിച്ചുകൊടുത്താൽ അരിയും ഉപ്പും മുളകും മുറുക്കാനും വാങ്ങിക്കാനുള്ള വകയുമാകും.ഇക്കാലങ്ങളിൽ ഈ മലയിലെ ജീവിതം ആദിവാസികൾക്ക് ഒരു ഉത്സവം ആയിരുന്നു. ഏറ്റുമാനൂർ ഉത്സവം അവർക്ക് ജീവിതവും. ഈ മലയിൽ വന്നു ചേരുന്ന ദേശാടനക്കിളികളുടെ സംഖ്യ ചെറുതായിരുന്നില്ല. ഓരോരുത്തരും കുടുംബമടച്ചാണ്‌ ഇക്കൂട്ടർ ഉത്സവം കൂടാൻ ഇവിടെ ചേക്കേറിയിരുന്നത്. ഇപ്പോഴത്തെ നമ്മുടെ സന്തുഷ്ട കുടുംബത്തിനിണങ്ങും വിധം അമ്മയും അച്ഛനും ഒന്നോരണ്ടോ മക്കളും ഉൾപ്പെട്ടതായിരുന്നില്ല പഴയ വേട്ടുവകുടുംബം. അമ്പതു മുതൽ എൺപതുവരെ പ്രായമുള്ള മാതാപിതാക്കൾ, ഏഴെട്ടു മക്കൾ, അക്കൂട്ടത്തിൽ വിവാഹിതരായ മക്കളും അവരുടെ ചെറുമക്കളും. ഇത്രയുമായാൽ പഴയ ഒരു നായാടിക്കുടുംബമായി. ഇങ്ങനെയുള്ള എട്ടും പത്തും കുടുംബങ്ങളാണ് ഏറ്റുമാനൂർ ഉത്സവം കൂടാൻ വേട്ടോന്മലയിൽ തമ്പടിച്ചിരുന്നത് !!ഉത്സവം കൂടാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും കാൽനടയായി വന്ന് ചേരുന്ന ആരെയും ജാതിമതാദികൾ നോക്കാതെ ഏറ്റുമാനൂർ നിവാസികൾ അതിഥി കളായാണ് എണ്ണിയിരുന്നത്. വീട്ടിൽക്കയറി വരുന്നവർ പറയരാകട്ടെ , വേട നാകട്ടെ, ബ്രാഹ്മണനാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, ആർക്കും തങ്ങൾ കഴി ക്കാതെകൂടി അവർ ഭക്ഷണം കൊടുക്കുമായിരുന്നു. കാൽനടയാത്രക്കാർ ക്കായി ഒരമ്പതു വർഷം മുമ്പ് വരെ വഴി വക്കുകളിൽ സംഭാരമഹ്നങ്ങളുമു ണ്ടായിരുന്നു. മോരിൻവെള്ളമാണ് സംഭാരമെന്നു പറയേണ്ടതില്ലല്ലോ. ഉത്സവം കൂടുന്ന ജനാവലിക്ക് രാത്രിയിൽ കിടന്നുറങ്ങാനുള്ള ഇടമായിരുന്നു ശ്രീ മഹാദേവക്ഷേത്രത്തിനു സമീപമുള്ള പ്രസിദ്ധമായ കോവിൽപ്പാടം മക രക്കൊയ്ത്തു കഴിഞ്ഞു മഞ്ഞപ്പട്ടുവിരിച്ചതുപോലുള്ള ഈ പാടമായിരുന്നു ഉത്സവം കൂടാൻ വരുന്ന ജനസഹസ്രങ്ങളുടെ സുരക്ഷിതമായ അഭയക്ഷേ ത്രം. മുൻകാലങ്ങളിൽ മധുവിധു എന്തെന്നറിയാത്ത യുവ മിഥുനങ്ങൾ ജീവി തത്തിലെ തേനിന്റെ മധുരിമയും നിലാവിന്റെ കുളിർമ്മയും അനുഭവിച്ചറി ഞ്ഞിരുന്നത് ഏറ്റുമാനൂർ ഉത്സവനാളുകളിൽ ആയിരുന്നു.ഇന്നത്തേതുപോലെ ടി. വി. യോ, ചലച്ചിത്രശാലകളോ, നാടകവേദികളോ, സർക്കസ് കൂടാരങ്ങളോ ഇല്ലാതിരുന്ന കാലത്ത്, ഹിന്ദുക്കൾക്കും ക്രിസ്ത്യാ നികൾക്കും, മുസൽമാന്മാർക്കും, ആദിവാസികൾക്കുമെല്ലാം നിർദ്ദോഷമായ ആനന്ദം പകരുന്ന പത്തുദിനങ്ങളായിരുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ സംഗീതസാന്ദ്രമായ ഉത്സവനാളുകൾ വിവിധ ജനവിഭാഗങ്ങൾ ജാതിയും മതവും മത്സരബുദ്ധിയും മറന്നു തുല്യ പങ്കാളിത്തത്തോടെ കൊണ്ടാടുന്ന ഒരു ഉത്സവം ഏറ്റുമാനൂരല്ലാതെ മറ്റെങ്ങും ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയിൽ ദേശീയോത്ഗ്രഥനത്തിന്റെ ഒരു പഠന കളരിയാണ് ഏറ്റുമാനൂർ ശ്രീ മഹാദേ വ ക്ഷേത്രം. ഒരു മധുരസംഗീതത്തിലെലളിതപദങ്ങൾപോലെയാണിവിടെ സമ്മേളിക്കുന്ന വിവിധ ജനപദങ്ങൾ എല്ലാവർക്കും ഒരേ രാഗം ഒരേ താളം. ചരിത്രാതീതകാലത്ത് ഒരു ശൈലദീപായിരുന്നു ഏറ്റുമാനൂർ. പ്രസ്തുത ദീപി ന്റെ പേര് അന്ന്, ഹരിണദീപ് അഥവാ മാനൂർ എന്നായിരുന്നുവെന്നു സ്ഥല നാമഗമത്തിൽ പറയുന്നു. ധാരാളം മാനുകൾ ഇവിടെ സ്വൈര്യ വിഹാരം ചെയ്തിരുന്നുവെന്നാണ് പാരമ്പര്യം. ഖരൻ എന്ന ദ്രാവിഡ ദേശാധിപനാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥാപിച്ചതെന്ന് സ്ഥലപുരാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.വരിക്കപ്ലാവിന്റെ മഞ്ഞൾനിറമാർന്ന കാതലിൽ കൊത്തിയുണ്ടാക്കി സ്വർണ്ണത്തകിട് പൊതിഞ്ഞിട്ടുള്ള ഏഴു വൻതരം ആനകളും ചെറിയ പൊന്നാന യും ഉൾപ്പെടെ ഏഴരപ്പൊന്നാനകളെ ഇവിടെ എട്ടാം ഉത്സവത്തിൽ എഴുന്നെ ള്ളിപ്പോടെ പ്രദർശിക്കപ്പെട്ടുപോരുന്നു. ഈ പൊന്നാനകളെ കാണുവാൻ തന്നെ അനേകമാളുകൾ വിദൂരദിക്കുകളിൽനിന്നുപോലും ഏറ്റുമാനൂരിൽ വന്ന് എട്ടാംഉത്സവം കൂടുന്നുണ്ട്. ഈ പൊന്നാനകളെ കണ്ടാലും കണ്ടാലും കൊതിയും മതിയും തീരാത്തവരാണ് കേരളീയർ. പൊതുവെ ആനക്കമ്പ മുള്ളവരാണല്ലോ കേരളീയർ. അതുപോലെ സ്വർണ്ണക്കമ്പവും. അങ്ങനെയു ള്ള കേരളീയർക്ക് ആന തന്നെ സ്വർണ്ണമായിത്തീരുകയും സ്വർണ്ണം തന്നെ ആനയായിത്തീരുകയും ചെയ്താലത്തെ കഥ പറയാനുണ്ടോ! സ്വർലോകത്തു ള്ള ഐരാവതം എന്ന ആനപോലും വെള്ളാനയല്ലാതെ പൊന്നാനയല്ലല്ലോ. ഏതായാലും ഏറ്റുമാനൂർ എട്ടാം ഉത്സവം കൂടുന്നവർക്ക് ഒരു സ്വർഗ്ഗാനുഭൂതി ജനിക്കുമെന്നുള്ളതിൽ സംശയം വേണ്ട.നമ്മുടെ നാട്ടിലെ ആനക്കള്ളന്മാർ, ഈ പൊന്നാനകളിൽ കണ്ണുവയ്ക്കാത്തത് ഭാഗ്യം!ഇന്ത്യയിലെ ക്ഷേത്രങ്ങൾ മനുഷ്യന്റെ ബാഹ്യാകാരത്തിന്റെ ഒരു പ്രതീക മാണ്. മനുഷ്യശരീരത്തിൽ ജീവൻ സ്ഥിതിചെയ്യുന്നതുപോലെ ക്ഷേത്രത്തി നുള്ളിൽ ഈശ്വരൻ സ്ഥിതിചെയ്യുന്നുവെന്നാണ് ക്ഷേത്രാരാധകരുടെ സങ്ക ല്പം. ഭാരതത്തിൽ രണ്ടുതരം ക്ഷേത്രങ്ങളുണ്ട്. ഗ്രാമക്ഷേത്രങ്ങളും പ്രത്യേക ക്ഷേത്രങ്ങളും. ഗ്രാമദേവതാക്ഷേത്രങ്ങളിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്; പ്ര ത്യേക ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ ശിവൻ, വിഷ്ണു, ബ്രഹ്മാവ്, ഗണപതി, തുടങ്ങി യ ദേവഗണത്തിൽപെട്ട ഒരാളും. കേരളത്തിൽ വളരെ ചുരുക്കമായേ ശൈവ ക്ഷേത്രങ്ങൾ ഉള്ളൂ. അതിൽ പ്രമുഖ സ്ഥാനം അർഹിക്കുന്നതാണ് ഏറ്റുമാനൂർ ശൈവക്ഷേത്രം. അർദ്ധനാരീശ്വരനായ ശിവനെ ആദരിക്കുകയും ആരാധി ക്കുകയും ചെയ്യുന്ന ഒരു ജനത ഏറ്റുമാനൂരിൽ ഉള്ളതിനാലായിരിക്കണം ഇവിടെയുള്ള ഭാര്യാഭർതൃബന്ധം ഇതര നാടുകളെ അപേക്ഷിച്ചു സുദൃഢത രമായിരിക്കുന്നത്. അബദ്ധവശാൽ വല്ല രാവണന്മാരും ബലാൽക്കാരമായി കൊണ്ടുപോയാലല്ലാതെ ചാരിത്ര്യത്തിന്റെ ലക്ഷ്മണരേഖ കടക്കാൻ തയ്യാറായിട്ടില്ലാത്തവരാണ് ഇദ്ദിഗ് വാസികളായ പതിവ്രതകൾ. എൺപതു വർഷക്കാലം മുടങ്ങാതെ ഏറ്റുമാനൂർ ഉത്സവം കൂടിയ വേട്ടോന്മലയുടെ ഒടുവിലത്തെ കണ്ണി ഇപ്പോഴും ഇന്നാട്ടിൽ ജീവിച്ചിരിപ്പുണ്ട്. ഇട്ടിരാമൻകുട്ടി. അർത്ഥനാരീശ്വര സങ്കൽപ്പത്തിന്റെ പൊരുൾ അറിഞ്ഞു കൂടെങ്കിലും വേട്ടുവന്മാർ ഇന്നും ഭാര്യയെ ഒരു നിമിഷവും പിരിഞ്ഞിരിക്കാറില്ല! തെണ്ടാൻപോയാലും തേടാൻപോയാലും ഭാര്യ-കിടാത്തി കൂട്ടത്തിലുണ്ടാകും.

വെട്ടിമുകൾ

ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപരിയാപ്തങ്ങളുടെ വിളനിലയങ്ങളായിരുന്നു ഓരോ പ്രദേശവും.ശാത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയാരിരുന്നു വെട്ടിമുകളും. തലമുറകളിൽ നിന്നും തലമുറകളിലേക്ക് അക്ഷരജ്ഞാനം പകർന്ന് വെട്ടിമുകൾ പ്രദേശത്തിന്റെ പുരോഗതിയ്ക്ക് അടിസ്ഥാന ശിലപാകിയ കരുത്തുറ്റ വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ വെട്ടിമുകൾ. വിജയപുരം രൂപതയുടെ കിഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഫാ. അഗസ്റ്റിൻ ഇല്ലിപ്പറമ്പിൽ 1916 -ൽ രണ്ടു ക്ലാസുകളോടെ ആരംഭിച്ചു.1961-ൽ യു.പിസ്‌കൂളായി അപ്ഗ്രേഡ് ചെയ്തു.1982-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. എസ്. എസ്.എൽ.സി ആദ്യ ബാച്ച് കുട്ടികൾ 1985-ൽ എല്ലാ പടനൊത്തര രംഗങ്ങളിലും അനവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ വിദ്യാലയം അന്നുമുതൽ ഇന്നുവരെ നേടികൊണ്ടിരിക്കുന്നു. ഏറ്റുമാനൂരിലേ വെട്ടി- മുകളിന്റെയും സമീപ പ്രേദേശങ്ങളുടെയും തിലകക്കുറിയായിട്ടുള്ള സെന്റ്. പോൾ'സ് ഗേൾസ് ഹൈസ്കൂൾ നൂറുവർഷം പിന്നിട്ട് വളർച്ചയുടെ നിറകുടമായി നാടിന്റെ കൈത്താങ്ങായി അക്കാദാമിക്ക് മികവിന്റെ ദൃഷ്- ടാന്തമായി ഉന്നത വിജയങ്ങളുടെ തേരിലേറി നിലകൊള്ളുന്നു.1994 നവംബർ 13 ആം തീയതി ചെന്നാട്ട് ചാക്കോ, ലൂക്ക, വെമ്പേനിക്കൽ മത്തായി പോത്തൻ, ചുരക്കഴിയിൽ തൊമ്മൻ മത്തായി, പാറേൽ ഉലഹന്നാൻ വർക്കി, ഒറ്റപ്ലാക്കിൽ കോര ഔസേപ്പ് എന്നിവർ കൂടി "വട്ടക്കുന്ന് " എന്ന വെട്ടിമുകൾ പ്രദേശത്ത് ഒരു പള്ളി വെയ്ക്കുന്നതിനുള്ള അനുമതിക്കായി സർക്കാരിൽ അപേക്ഷ സമർപ്പിച്ചു. 1995 ഏപ്രിൽ 24-30 വരെ ബഹു. ജോർജ് ശ്രാബിക്കലച്ചന്റെനേതൃത്വത്തിൽ വിപുലമായി ശതാബ്ദി ആഘോഷിച്ചു. വെട്ടിമുകൾ കുടിവെള്ള പദ്ധതി ശ്രീ.ജോസഫ് നരിക്കുഴി പഞ്ചായത്ത്‌ പ്രസിഡന്റും ശ്രീ. ഉലഹന്നാൻ ബ്ലോക്ക്‌ മെമ്പറുമായിരുന്ന 1997 കാലയളവിൽ വെട്ടിമുകൾ വാട്ടർ സപ്ലൈ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. ആറു മാനൂർ കണിച്ചിറയിൽ ശ്രീ. അവർകൾ നൽകിയ സ്ഥലത്താണ് ആദ്യം ടാങ്ക് സ്ഥാപിച്ചത്. കലക്രെമേണ വാട്ടർ ടാങ്ക് ഇപ്പോഴിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഈ വാർഡിലും സമീപ പ്രദേശങ്ങളിലുമായി ഇപ്പോൾ 245-ഓളം കുടുംബങ്ങൾക്ക് ജലമെത്തിച്ചു നൽകുന്നുണ്ട്.

നാടൻപാട്ടുകൾ

നാട്ടൂഭാഷയുടേയും സാഹിത്യത്തിൻറേയുംപ്രകൃത്യാലുള്ളശുദ്ധിയുംകാവ്യഭംഗിയുംപ്രസരിക്കുന്നതനതുസംഗീതരൂപങ്ങളാണ്നാടൻപാട്ടുകൾ.ഭാഷയുടേയും സാഹിത്യത്തിൻറേയും എന്നതിലുപരിഇവ സംസ്കാരത്തിൻറെകൂടി ചിഹ്നങ്ങൾ ആണ്.ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമംനടന്നുകൊണ്ടിരിക്കുന്നവയോ ആണ് മിക്ക നാടൻപാട്ടുകളും.ജനങ്ങളുടെനിത്യവൃത്തിയുംപ്രകൃതിയുമായി നിലനിന്നിരുന്നഗാഢബന്ധവുംചൂണ്ടിക്കാണിക്കുന്നചരിത്രപഠനസാമഗ്രികൾകൂടിയാണ്നാടൻപാട്ടുകൾ.കാലഘട്ടം,സമൂഹത്തിലെസ്ഥാനമാനങ്ങൾ,ദൈവാരാധനാക്രമങ്ങൾ,കാർഷികചര്യകൾ,പൊതുജനാരോഗ്യം,യുദ്ധങ്ങളും കലാപങ്ങളും,ആഘോഷങ്ങൾ,വീരകഥാപാത്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ വൈവിധ്യം കേരളത്തിലെ നാടൻപാട്ടുകളിൽ കാണാം.ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിന്റെ നാടൻപാട്ടുശേഖരങ്ങളിൽപെടുന്നു.അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾവരെ ദീർഘമായി ഉരുക്കഴിക്കേണ്ടുന്ന അനുഷ്ഠാനഗീതികൾ വരെ ഈ ശൃംഖലയിൽ പെടുന്നു.