Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
<br />
<br />
വിത്ത് മുളപ്പിയ്ക്കാൻ ചെമ്പിൽ വെള്ളം നിറച്ച് വിത്തിടുന്നു.പൊന്തിക്കിടക്കുന്ന പതിര് വാരിക്കളഞ്ഞ് ബാക്കി ചാക്കിൽ കെട്ടി വെയ്ക്കുന്നു.ഇതോടൊപ്പം കുവ, കാഞ്ഞിരം,തേക്ക് എന്നിവയുടെ ഇലകൾ വയ്ക്കാറുണ്ട്.വിത്ത് ശരിക്കും മുളയ്ക്കുന്നതിനു വേണ്ടിയാണിത്.രണ്ട് നേരവും വെള്ളം വാർക്കണം.വിത്ത് മുളയ്ക്കാതെ വന്നാൽ ചാണകവെള്ളം തളിക്കാറുണ്ട്.വിത്ത് ചേറിലും മുളപ്പിച്ച് പാവാം.മുളപൊട്ടുമ്പോൾ കൊണ്ടുപോയി ചെളിയിൽ പാവുന്നു.ഉഴുത കണ്ടത്തിന്റെ കിഴക്കു ദിക്കിലെ വലത്തെ മൂലയിൽ വിത്തിടുന്നു.കരിയും നുകവും ഉപയോഗിച്ച് കണ്ടത്തിന് നടുക്ക് ഉഴുതതിന് ശേഷം അവിടെ കരിക്ക് വെട്ടി ഒഴിക്കുന്നു.അതിരാവിലെയാണ് ഈ ചടങ്ങ് നടത്തുന്നത്.മേടമാസത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്
വിത്ത് മുളപ്പിയ്ക്കാൻ ചെമ്പിൽ വെള്ളം നിറച്ച് വിത്തിടുന്നു.പൊന്തിക്കിടക്കുന്ന പതിര് വാരിക്കളഞ്ഞ് ബാക്കി ചാക്കിൽ കെട്ടി വെയ്ക്കുന്നു.ഇതോടൊപ്പം കുവ, കാഞ്ഞിരം,തേക്ക് എന്നിവയുടെ ഇലകൾ വയ്ക്കാറുണ്ട്.വിത്ത് ശരിക്കും മുളയ്ക്കുന്നതിനു വേണ്ടിയാണിത്.രണ്ട് നേരവും വെള്ളം വാർക്കണം.വിത്ത് മുളയ്ക്കാതെ വന്നാൽ ചാണകവെള്ളം തളിക്കാറുണ്ട്.വിത്ത് ചേറിലും മുളപ്പിച്ച് പാവാം.മുളപൊട്ടുമ്പോൾ കൊണ്ടുപോയി ചെളിയിൽ പാവുന്നു.ഉഴുത കണ്ടത്തിന്റെ കിഴക്കു ദിക്കിലെ വലത്തെ മൂലയിൽ വിത്തിടുന്നു.കരിയും നുകവും ഉപയോഗിച്ച് കണ്ടത്തിന് നടുക്ക് ഉഴുതതിന് ശേഷം അവിടെ കരിക്ക് വെട്ടി ഒഴിക്കുന്നു.അതിരാവിലെയാണ് ഈ ചടങ്ങ് നടത്തുന്നത്.മേടമാസത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്
<br />
'''ഉച്ചാരൽ'''
<br />
മകരം 27 മുതൽ 29 വരെയാണ്  ഉച്ചാരൽ. കരി, നുകം, തടി, കൈക്കോട്ട്, അരിവാൾ തുടങ്ങിയ കാർഷിക ഉപകരണങ്ങളും വെറ്റിലയിൽ മൂച്ചിയില, നെല്ലിയില്ല, അത്തി, ഇത്തി, അരയാൽ പേരാൽ എന്നിവയും പത്തായത്തിന് മുമ്പിൽ കൊണ്ടുവയ്ക്കുന്നു. ഇതിനെ ഉച്ചരാൽ അടയ്ക്കുക എന്ന പറയുന്നു. അന്നുമുതൽ കുടുംബത്തിലെ ആരും കൃഷിയുമായി ബന്ധപ്പെട്ട് ഒരു പണിയും ചെയ്യില്ല. വൈക്കോൽ കത്തിച്ചുകിട്ടുന്ന തുണ്ടും  തുറുമ്പും പാടത്ത് കത്തിച്ച് കൂട്ടിയിട്ട്  29-ാം തിയ്യതി ഉച്ചാരൽ തുറക്കുന്നു.  ഉച്ചാരൽ തുറക്കുന്നതിനും അടയ്ക്കുന്നതിനും നൽകുന്ന വൈക്കോൽ തല്ലികെട്ടും കുംഭമാസത്തിന് മുമ്പ് ഉച്ചരാൽ ചടങ്ങ് നടത്തുന്നു. 
<br />
'''കൂന കൂട്ടൽ'''
<br />
വിത്തറക്കലിന്റെ മറ്റൊരു രീതിയാണ് കൂനകൂട്ടൽ. കൃഷിയിറക്കുന്നതിന്ന മുമ്പ് ഞാറ്റുവേല ആരുഭിച്ചാൽ കണ്ടത്തിന്റെ  ഏതെങ്കിലും മൂലയിൽ വിത്തിടുന്ന പാഗത്തിന്  കൈപ്പൂജ കെയ്യുന്നു. ഇടങ്ങഴിനെല്ല്, നാഴി അരി, ശർക്കര, നാളികേരം, ചന്ദനത്തിരി, കർപ്പൂരം, സാമ്പ്രാണിത്തിരി എന്നിവ ഉപയോഗിച്ച് കൃഷിക്കാരൻ തന്നെയാണ് പൂജചെയ്യുന്നത്. പൂജ കഴിഞ്ഞതിനു ശേഷം കിണറിലെ വെള്ളം ഈ കൂനയിൽ ഒഴിച്ച് അതിൽ വിത്തിടുന്നു.
<br />
'''വിത്തിറക്കൽ'''
<br />
മേടം ആദ്യം കണ്ടത്തിൽ കിണ്ടിവെള്ളം, അവില്, മലര് എന്നിവവെച്ച് പീജ നടത്തുന്നു. എന്നിട്ട് അഞ്ച് ചാല് കന്നു പൂട്ടുന്നു.
<br />
<br />
'''പുത്തരി'''
<br />
കർക്കിടകമാസത്തിലാണ് പുത്തരി ഉണ്ണുന്നത്. കർക്കിടകമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ നിറയ്ക്കാൻ ആരോടും ചോദിക്കേണ്ട എന്ന് പഴമൊഴി. കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ഞായറാഴ്ച പുത്തിരിച്ചോറിനുള്ള നെല്ലെടുക്കും. വിരുപ്പുകൃഷിക്ക് ഉപയോഗിക്കുന്ന നെല്ലാണ് പുത്തരിക്കെടുക്കുന്നത്. കൃഷിയിറക്കിയതിനുശേഷം ആദ്യത്തെ നെല്ല് കൊണ്ടുവന്ന് അരിയാക്കി സദ്യയൊരുക്കുന്നു. ഈ അരി കൊണ്ട് പായസം വെച്ച് അതിൽ രണ്ട് മൂന്ന് മണിനെല്ലിടുന്നു. ശനി, ബുധൻ എന്നീ ദിവസങ്ങളിൽ പുത്തരിയുണ്ണാൻ നല്ലതാണ്.
<br />
'''ഇല്ലംനിറ'''
<br />
ഇല്ലംനിറ ഒരു പ്രധാനകാർഷികാചാര്യമാണ്. വിളഞ്ഞ നെൽപാടത്ത്  നിറഞ്ഞ രണ്ട് മൂന്ന് നെൽകതിരെടുത്ത് തലയിൽ വെച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. കൊണ്ടുവരുമ്പോൾ "ഇല്ലംനിറ വല്ലംനിറം നിറനിറനിറപൊലി പൊലി പൊലി പത്തായം നിറ "എന്ന് ഉറക്കേ ചൊല്ലണം.അതിന്ശേഷം ഉമറപടിയിലെ കട്ടിളയുടെ മുകൾഭാഗത്ത് ചാണകം മെഴുകി കതിര് വയ്ക്കുന്നു. പറയുടെ തണ്ടിലും ഇങ്ങനെ ചെയ്യുന്നു. വിളലാകാത്ത നിലങ്ങളുടെ ഉടമസ്ഥർക്ക് മറ്റൊരാളുടെ കണ്ടത്തിൽ നിന്ന് നെൽക്കതിർ
പറിച്ച് ഇത് ആഘോഷിക്കാനുള്ള അവകാശമുണ്ട്. ഇല്ലം നിറ കഴിഞ്ഞാൽ നല്ല ദിവസം നോക്കാതെ കൊയ്തെടുക്കാൻ കഴിയുമെന്നാണ് ഐതേഹ്യം.
<br />
'''പണിതീർച്ച'''
<br />
ഒരു വർഷത്തെ നടീലും കൊയ്ത്തും പണിയാളന്മാർ പാട്ടും കളിയുമായി പണിതീർച്ച ആഘോഷിക്കുന്നു. ഇതിന് തമ്പ്രാക്കർ പണിയാളർക്ക് ചില അവകാശങ്ങൾ കൊടുത്തിരുന്നു. കൊയ്ത്തിനുശേഷം ആഘോഷം തന്നെയാണിത്. ധാരാളം കൃഷിപ്പാട്ടുകൾ ഈ സമയത്ത് പാടിയിരുന്നു.
<br />
'''ചാഴിവിലക്ക്'''
<br />
ചാവിയുടെ കേട് തീർക്കുന്നതിന് ചാഴിവിലക്ക് എന്ന നാടോടി സമ്പ്രദായം  നിലനിന്നിരുന്നു. തൊട്ടാവാടിയുടെ തണ്ടുകൾ മുറിച്ചെടുത്ത് ഒതുക്കി കെട്ടാക്കി ഞാറിന് മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും വലിക്കുമ്പോൾ കീടങ്ങൾ മുള്ള് കൊണ്ട് മുറിവേറ്റ് ചത്തുപൊന്തുന്നു. കാട്ടുതൈയുടെ ചീഞ്ഞ മണമുള്ള പൂവ് കണ്ടത്തിലിടുന്നു. കുണ്ടംമുറം കൊണ്ട് വീശിയെടുക്കുന്ന രീതിയും ഉണ്ടായിരുന്നു. നെല്ല് കതിരാകുന്നതിന് മുമ്പ് ചാഴിവിലക്ക് എന്ന മന്ത്രവാദവും ചെയ്തിരുന്നു. മന്ത്രം ജപിച്ച് ഓലയിൽ എഴുതി കണ്ടത്തിന്റെ ഒരു ഭാഗത്ത് സ്ഥാപിക്കുകയായിരുന്നു പതിവ്.
<br />
'''നെല്ലളവ് നിയമങ്ങൾ'''
<br />
സ്ത്രീയോ പുരുഷനോ നിന്ന് പറനിറച്ച്  രണ്ട് കൈകൊണ്ട് കുത്തിയിറക്കി മൂന്ന് തവണ വാരിനിറയ്ക്കുന്നു. പൊലിപ്പറയും അളവ് പറയും വെവ്വേറെ ഉണ്ടായിരുന്നു. പത്ത് പറ അളന്നതിന് ശേഷം അടുത്ത പറ കർഷകത്തൊഴിലാളിക്ക്  കൊടുക്കണം. നാഴി, ഇടങ്ങഴി എന്നീ അളവു പാത്രങ്ങളും ഉണ്ടായിരുന്നു.
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493749" എന്ന താളിൽനിന്ന് ശേഖരിച്ചത്