രാത്രിതൻ ഇരുണ്ട യാമങ്ങളിൽ
നിലാവേകി വെളിച്ചമേകി
തണലേകി മധുരമുള്ള ഫലം നൽകി
പടർന്നുപന്തലിച്ച വൃക്ഷങ്ങൾ
പാടത്ത് വിളയുന്ന പൊൻ
കതിരുകൾ മർത്യന്റെ വിശപ്പകറ്റി
കളകളം ഒഴുകുന്ന പുഴ നൽകി
കുളിർകാറ്റേകി സ്വാന്തനമേകുന്നു
പച്ചപ്പാർന്ന കാടുകൾ
എന്നിട്ടുമെന്തേ മർത്യ
പ്രകൃതിക്ക് നേരെയുള്ള നിന്റെയീ
അതിക്രമങ്ങൾ കൊടുംക്രൂരതകൾ
ഇന്ന് പൊന്നുവിളയുന്ന പാടങ്ങൾ ഇല്ല
നാമതു മണ്ണിട്ടുനികത്തി
തണലേകിയ വൃക്ഷങ്ങൾ വെട്ടിമാറ്റി
പുഴകളെല്ലാം മലിനമാക്കി
കുന്നുകളെല്ലാം ഇടിച്ചുനിരത്തി
പ്രളയമായി മഹാമാരിയായി
പ്രകൃതി തിരിച്ചടിച്ചപ്പോൾ
പകച്ചുനിൽക്കുന്നു മർത്ത്യൻ
വരും തലമുറയ്ക്കായി സംരക്ഷിക്കാം
ജീവനാധാരമായയീ പ്രകൃതിയമ്മയെ