കാലത്തിൻ ദുർഘട വീഥിയിൽ
ഹൃദയം പിളർക്കുന്ന നൊമ്പരമോടെ
മഹാമാരി അതിഭീകര
താണ്ഡവമാടുമ്പോൾ
മാനുജനേകനായ ഖിന്നനായ്
അലഞ്ഞീടുന്നു
നാടുകൾ നഗരങ്ങൾ നാലമ്പലങ്ങളും
നാല്കവലകളും നാലുകെട്ടും
കൊട്ടിയടച്ച്
മനുജനിന്ന് ,മരവിച്ച സ്വപ്നങ്ങളെ കൂട്ടി
ഓർമ്മയിലനുനിമിഷം കൊഴിഞ്ഞു
വീഴുന്നു
രോഗത്തിൻ വദനമതിഭീകരം
കരിനീലനാഗത്തിൻ സീൽക്കാരം
പോലെ
ചുറ്റി വരിഞ്ഞു ഞരിച്ചമർത്തീടുന്നു ..
പിടഞ്ഞു തീരുന്നു മർത്യജന്മങ്ങൾ ...
കണ്ട സ്വപ്നങ്ങളെ ബാക്കിയാക്കി
സ്‌നേഹിച്ചു കൊതിതീരും മുൻപേ
കാണാത്ത ലോകത്തു ചേരുന്നതെത്ര
ജന്മം
അറിയില്ല ഈ ജൈവ താണ്ഡവം
തീരുവാൻ
എത്രകാലം നാം കാത്തിരിക്കണം