പച്ചപ്പനന്തത്ത തേങ്ങിക്കരഞ്ഞു,
പാടത്തെ നെന്മണി കൊത്തിപ്പെറുക്കി-
പാറിപ്പറന്നവൾ തിരികയെത്തി
തൻകൺമണികൾക്കായി കരുതിയ
പൊന്മണി മുത്തുകൾ-
ചിതറിവീണു,ആ കരിയിലകളിൽ
തേങ്ങിക്കരഞ്ഞവൾ ചുറ്റും തിരഞ്ഞു,
അങ്ങകലെ കണ്ടവൾ
കൂടികിടക്കും,മരക്കഷണങ്ങൾ
താനന്തിയുറങ്ങുന്ന മാമരച്ചില്ലകൾ
വെട്ടിനുറുക്കിയാ- കശ്മലൻ
തേങ്ങിക്കരഞ്ഞവൾ,വാടിത്തളർന്നു
വീണു ആ മരച്ചില്ലകൾ കിടയിൽ