ജി.എച്ച്.എസ്. എസ്. ചെമ്മനാട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
എന്നൊക്കെ അബിയുടെ മുത്തശ്ശി രമണിയെ ഉപദേശിക്കാറുണ്ട്. അത് കേൾക്കുമ്പോൾ രമണി ചിരിച്ചുകൊണ്ട് പറയും. `അവൻ കുട്ടിയല്ലേ. ഇതിലൊക്കെ സൂക്ഷിക്കാനെന്തിരിക്കുന്നു. അവൻ എന്റെ മകനാണ് അവനെന്നും നല്ലതേ ചെയ്യൂ. ´ ഇതാണ് രമണിയുടെ സ്വഭാവം. എത്ര ഗൗരവമുള്ളകാര്യമാണെങ്കിലും നിസ്സാരമായി കണക്കാക്കും. അങ്ങനെയിരിക്കെയാണ് കോവിഡ് 19 എന്ന മഹാമാരി ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നത്. ആ സാഹചര്യത്തിൽ പരീക്ഷകളൊക്കെ മാറ്റി. അങ്ങനെ അബി പൂർണമായും ഇന്റർനെറ്റിന് കീഴടങ്ങി. അവന്റെ പ്രധാന ഹോബി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈക്കുകൾ വാരിക്കൂട്ടുന്നതായി. ലൈക്കുകൾക്കായി വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ആ ഇടെ അവന്റെ അയൽവാസിയും കുടുംബവും വിദേശത്തുനിന്നും നാട്ടിലേക്ക് വന്നു. അബിയുടെ മുത്തശ്ശിക്ക് തന്റെ പേരക്കുട്ടി അലസനായി മൊബൈലിൽ സമയം കളയുന്നത് ഇഷ്ടമല്ല. അതുകൊണ്ട് മുത്തശ്ശി അവനെ നിർബന്ധിപ്പിച്ച അപ്പുറത്തെ വീട്ടിൽ കളിക്കാൻ വിട്ടു. അങ്ങനെ അവൻ പോയപ്പോഴാണ് വാർഡ് മെമ്പറും ആശാവർക്കറും വന്നത് ചേച്ചി ചോദിച്ചു `എന്താ മെമ്പർ ഈ വഴിക്ക് ´ മെമ്പർ പറഞ്ഞു `ഒന്നുമില്ല നിങ്ങൾ വിദേശത്ത് നിന്ന് വന്നതുകൊണ്ട് 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. ´ `എയർപോർട്ടിൽ നിന്ന് പറഞ്ഞിരുന്നു ´ `ശരി ഞങ്ങൾ പോവ്വാ ´ അബിക്ക് അതുകേട്ടതും ഒരു കുരുട്ട് ബുദ്ധി തോന്നി.´ അവൻ വിചാരിച്ചു ഇത് ലൈക് വാരിക്കൂട്ടാനുള്ള ഉഗ്രൻ ഐഡിയ ആണെന്ന്. അബി ഫേസ്ബുക്കിൽ വ്യാജ ഐ ഡി ഉണ്ടാക്കി വ്യാജ വാർത്ത പോസ്റ്റ് ചെയ്തു. അയൽവാസിയുടെ പേരിൽ കോവിഡ് 19 സ്ഥിരീകരിച്ചു എന്നതായിരുന്നു പോസ്റ്റ്. ആവശ്യസാധനത്തിനായി ചേച്ചി കടയിൽ പോയി. അപ്പോൾ അവിടെ ഇരുന്നയാൾ കടക്കാരനോട് പിറുപിറുത്തു. ഈ ചേച്ചിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സാധനം കൊടുക്കണ്ട. വേഗം പറഞ്ഞു വിടാൻ നോക്ക് കടക്കാരൻ പറഞ്ഞു `ഇവിടെ സാധനമൊന്നുമില്ല. വേഗം ഇവിടുന്ന് പോ. ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും. ´ ചേച്ചിക്ക് ഒന്നും മനസിലായില്ല. ചേച്ചി തിരിച്ചു വീട്ടിലേക്ക് പോകുമ്പോ എല്ലാവരും ചേച്ചിയെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ചേച്ചി വീട്ടിലെത്തി. ചേച്ചിയുടെ മകൻ വിഭ്രാന്തിയോടെ ഓടിവന്നു. ചേച്ചിയോട് പറഞ്ഞു ` അമ്മേ ദേ അമ്മയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചൂന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ´ ചേച്ചിക്ക് അത് കേട്ടപ്പോൾ കടയിൽ നടന്ന കാര്യങ്ങൾ മനസിലായി. ചേച്ചി സങ്കടവും ഒപ്പം ദേഷ്യവും തോന്നി. ചേച്ചി ചേച്ചിയുടെ മകനോട് കടയിൽ നടന്ന എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു ചേച്ചിയുടെ മകൻ പറഞ്ഞു `അമ്മ വേഷമിക്കണ്ട നമുക്ക് ഒരു വഴിയുണ്ടാക്കാം ´ ചേച്ചിയുടെ മകൻ പോലീസ് സ്റ്റേഷനിലേക്കും ന്യൂസ് ചാനലിലേക്കും വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. പോലീസ് ഉടൻ തന്നെ നടപടി സ്വികരിച്ചു. ഫേക്ക് ഐ ഡി കണ്ടത്തി. അബി പോലീസ് പിടിയിലായി. പക്ഷെ അവൻ പ്രായപൂർത്തിയാകാത്തതിനാൽ അവന്റെ അമ്മയ്‌ക്കെതിരെ കേസെടുത്തു. അബിയുടെ അമ്മ മുത്തശ്ശിയോട് കാൽ പിടിച്ചു മാപ്പ് പറഞ്ഞു. `അമ്മേ മാപ്പ്..... അമ്മ പലതവണ എന്നെ ഉപദേശിച്ചെങ്കിലും ഞാൻ അതിലെ സത്യാവസ്ഥ മനസിലാക്കിയില്ല. ഇവന്റെ എല്ലാ പ്രവർത്തിക്കും ഞാനാണ് കാരണക്കാരി. എന്നെ തന്നെയാണ് ശിക്ഷിക്കേണ്ടത്. ´ മുത്തശ്ശി പറഞ്ഞു `ഇനി പറഞ്ഞിട്ട് എന്താകാര്യം ഇനിയെങ്കിലും നീ മനസിലാക്ക് മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും. ഈ കാലയളവിൽ നമ്മൾ ഏവരും വ്യക്തിശുചിത്വം എന്ന സത്ഗുണം പ്രാപ്തമാക്കി. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ പാലിക്കേണ്ട ശുചിത്വം നമ്മളിൽ പലരും പ്രാപ്തമാകേണ്ടതുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ലൈക്കിനു വേണ്ടി പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളുടെ പ്രതിഫലം ഭാവിയിൽ നമ്മളും നമ്മുടെ കുടുംബവും അനുഭവിക്കേണ്ടിവരും. ഓർക്കുക " സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. "
|