ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2013-14-ലെ പ്രവർത്തനങ്ങൾ
ഫിലിം ഫെസ്റ്റിവൽ
29,30 തീയതികളിൽ പകൽ മുഴുവനും ഞങ്ങൾ അറിഞ്ഞത് സിനിമയെക്കുറിച്ചായിരുന്നു.ഞങ്ങളുടെ അധ്യാപകർ നെടുമങ്ങാട് ഡയലോഗ്സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി ചലച്ചിത്രപ്രദർശനംനടത്തി.8 സ്കൂളുകളിൽ നിന്നായി നൂറോളം പേരുണ്ടായിരുന്നു.നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ ടൗൺ ഹാളിലായിരുന്നു ഞങ്ങൾ കൂടിയത്.പ്രശസ്ത സിനിമാനിരൂപകനും ഞങ്ങൾക്ക് പഠിക്കാനുള്ള 'മോഡേൺ ടൈംസ് -ആധുനിക കാലത്തിന്റെ ഉത്കണ്ഠകൾ' എന്ന ലേഖന രചയിതാവുമായവി.കെ.ജോസഫാണ് ഉദ്ഘാടനം ചെയ്തത്.സിനിമയിലെ ഇമേജുകളെക്കുറിച്ചും ഷോട്ടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.എത്ര വരിയിൽ പരത്തിപ്പറഞ്ഞാലും പൂർത്തിയാകാത്ത ഒരു കാര്യം ഒരൊറ്റ ദൃശ്യത്തിലൂടെ നമ്മിലേക്കെത്തിക്കുന്ന ചലച്ചിത്രത്തിന്റെ മാസ്മരികത- മൈക്കൽ ജാക്സന്റെ 'Earth song' എന്ന ആൽബം ഗാനംകാണിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.ചാപ്ലിന്റെ Golden Rushലെ ഒരു ഭാഗം കാണിച്ച് വിശപ്പ് എന്ന ഭീകരസത്വം മനുഷ്യനെ എങ്ങനെയെല്ലാംമാറ്റിത്തീർക്കുമെന്ന് കാണിച്ചു തന്നു.നല്ല സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാൻ അദ്ദേഹം ഞങ്ങളെ ആശംസിച്ചു.'Getting home' എന്ന ചൈനീസ് സിനിമയാണ് പിന്നീട് ഞങ്ങൾ കണ്ടത്.സുഹൃത്തിന്റെ ജഡം സ്വയം ചുമന്നും സാദാ വാഹനങ്ങളെ ആശ്രയിച്ചുംകിലോമീറ്ററുകൾ താങ്ങി വീട്ടിലേക്കെത്തിക്കാൻ ശ്രമിക്കുന്ന ഒരു സുഹൃത്തിന്റെ കഥയാണിത്.ചൈനയുടെ മലയോരങ്ങളേയും കൃഷിസ്ഥലങ്ങളേയും നന്നായിഒപ്പിയെടുത്തിട്ടുണ്ട്ക്യാമറ.ആരാജ്യത്തിലെദാരിദ്ര്യം,പാരിസ്ഥിതികത,അസന്മാർഗികത, വ്യവസായവൽക്കരണം ഇവയെല്ലാം സിനിമ നമ്മോടു പറയുന്നു.ഇതിനെല്ലാമുപരിയായി താൻ ചെയ്യുന്നത് ഒരു സാധാരണ കാര്യമാണെന്നമട്ടിൽഎല്ലാതടസ്സങ്ങളെയുംമറികടന്ന്ലക്ഷ്യസ്ഥാനത്തെത്തുന്നു.പക്ഷേ അപ്പോഴും ലക്ഷ്യം വീണ്ടും കിലോമീറ്ററുകൾക്കപ്പുറത്ത്.
ചുവന്ന ബലൂണിനെ സ്നേഹിച്ച കുട്ടിയുടേയും, കുട്ടിയെ സ്നേഹിച്ച ബലൂണിന്റെയും കഥയായിരുന്നു Red Balloon.ആ സ്നേഹം ഒരായിരം ബലൂണുകളായി വന്ന് കൂട്ടിയേയും കൂട്ടി അനന്തതയിലേക്കുയരുന്ന കാഴ്ചമനോഹരമായിരുന്നു.ഞങ്ങളേറ്റവുമധികം ആസ്വദിച്ച സിനിമയായിരുന്നു അത്.ഗീതാഞ്ജലിറാവുവിന്റെ പെൻസിൽ സ്കെച്ചിൽ ചെയ്ത ഒരു അനിമേഷൻ ഫിലിമാണ് 'പ്രിന്റഡ് റെയിൻബോ'.മനോഹരമായ സംഗീതവും ചിത്രങ്ങളും
മനോഹരമായി സന്നിവേശിപ്പിച്ച ഒരു സിനിമയായിരുന്നു അത്.ഫ്ലാറ്റിന്റെ നിരന്തരമായ വിരസതയിൽ നിന്ന് തീപ്പെട്ടിക്കൂടിലെ വർണ്ണ വിസ്മയ ലോകത്തേയ്ക്കു തന്റെ സ്വപ്നങ്ങളുമായി പറന്നുയരുന്ന ഒരു അമ്മയുടെകഥയാണിത്. പലവിധ പ്രലോഭനങ്ങളുണ്ടായിട്ടും ആലോചിച്ച് സത്യസന്ധമായ ഒരു തീരുമാനമെടുക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് 'ലേഡി ഗാന്ധി'.
സംവിധായകനായ അരുണേഷ് ശങ്കർ ഞങ്ങളോടു സിനിമയെക്കുറിച്ചു സംസാരിച്ചു.നീലക്കുടയെ സ്നേഹിച്ച പെൺക്കൂട്ടിയുടെ കഥയാണ് 'Blue umbrella'.ഹിമാലയൻ താഴ്വരയിലെ ഒരു പ്രദേശം കൂടി ഇതിലൊരു കഥാപാത്രമാണ്. പ്രകൃതിയുടേയും ഉൽസവങ്ങളുടേയും വർണശബളമായ ഒരു ലോകമാണിതിൽ.മാറിമാറി വരുന്ന ഋതുക്കൾ വെള്ളിത്തിരയിൽ വർണവിസ്മയം സൃഷ്ടിച്ചു. 'കള്ളനും പെൺകുട്ടിയും' എന്ന ഹൃദയസ്പർശിയായ കുഞ്ഞുസിനിമയുമാണ് സംവിധായകനായ ശ്യാംമോഹനും സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ അദ്ദേഹത്തിന്റെ ഭാര്യയും എത്തിയത്.സിനിമയുമായി ബന്ധപ്പെട്ട ഞങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.വിങ്ങുന്ന മനസ്സോടെയാണ് ഞങ്ങൾ മജീദ് മജീദിയുടെ Children of Heaven കണ്ടു തീർന്നത്.അഭിനയിക്കുന്ന കുട്ടികളെയല്ല ജീവിക്കുന്ന കുട്ടികളെയാണ് ഞങ്ങളതിൽ കണ്ടത്.എത്ര സ്വാഭാവികമാണ് അതിലെ ഓരോ ഷോട്ടും, നടീനടന്മാരുടെ അഭിനയവും.ഇതു പോലൊരു സിനിമ മലയാളത്തിൽ ഉണ്ടാകണം.തിരക്കഥയെക്കുറിച്ച് സൗമ്യവും ദീപ്തവുമായി സംസാരിച്ചത് സംവിധായകനായ കനകരാഘവനാണ്.ബാലചന്ദ്രൻ സാറിന്റെ നാടൻപാട്ടോടു കൂടി ഫെസ്റ്റിവൽ സമാപിച്ചു.വിദ്യാർത്ഥികളെല്ലാം ഫെസ്റ്റിവൽ വളരെ നന്നായി ആസ്വദിച്ചുവെന്നത്അവരുടെഅഭിപ്രായങ്ങളിൽനിന്നുംവ്യക്തമായി.പി.കെ.സുധി,ജിജോകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ,അധ്യാപകരായ ഉദയൻ,മനോജ്,ശ്രീജ, ബിന്ദു,ബിന്ദുജി.ഷീജാബീഗം,ബിന്ദുശ്രീനിവാസ്,ജയലത,പൊന്നമ്മ,പത്മ,അനിതകുമാരി,മേഖല,ഷീജ,ഷാജി,ശ്രീദേവി തൂടങ്ങിയവർ ഞങ്ങൾക്ക്കൂട്ടായി ഉണ്ടായിരുന്നു.