നിസ്സഹായതയുടെ പൊരുളായി
സംസാരശേഷി നഷ്ടപ്പെട്ട്
എല്ലാം സഹിച്ച് മൂകയായി
ഇതികർത്തവ്യമൂഡയായി ഞാൻ
എന്റെ മാറ് വെട്ടിപ്പൊളിക്കുമ്പോഴും
പരിഭവമില്ലാതെ പരാതിയില്ലാതെ
എന്റെ മക്കളെ തലോടി
ഒരു കുളിർക്കാറ്റായി ഞാൻ
പാനൂരും നാദാപുരവുമാവർത്തിച്ച്
എന്നിലേക്ക് കനിഞിറങ്ങുന്ന രക്തവും
ഊറ്റിക്കുടിക്കാനോ എന്റെ വിധി
മാപ്പാക്കണോ ഈ മാതൃ ഹൃദയം
എന്റെ മക്കളേ ഹൃദയവേദനയോടെ
ഇനിയെത്രനാൾ ഞാനിങ്ങനെ
സ്നേഹിക്കൂ പരസ്പരം സോദരരേ
നല്ലനാളകളെ പടുത്തുയർത്തൂ