ഈ ഒരുമ്പട്ടൊളെക്കൊണ്ട് തോറ്റല്ലോ കൃഷ്ണാ...
എടീ സ്വപ്നജീവി,
പാലടുപ്പത്തുവെച്ചേച്ച് ഇവളിതെവിടെപ്പോയിക്കെടക്കണോ എന്തോ?
പ്രിയേ....
എടീ...പ്രിയേ...
ഈ മൂധേവി എവിടെപ്പോയപ്പാ....
ഭവാനിയമ്മ ദേഷ്യത്തോടെ സ്റ്റൗ ഓഫാക്കി.
അശ്രീകരം !
അവളുടെ കാലെടുത്തു വച്ചതോടെ ഈ വീടിന്റെ കഷ്ടകാലം തുടങ്ങി...
എന്റെ മോനെ തെക്കോട്ടെടുത്തു...
രണ്ട് കരിങ്കിടാങ്ങളുണ്ട്.
അവളെ പോലെന്നേ...
ആരുടേതാണോ....ഫൂ.....
എടീ... ഭവാനി....നീ എന്താ ഈ കാട്ടണത്.
അല്ല, ആ കുട്ടി വന്നു കേറീപ്പതൊട്ടു തുടങ്ങീതല്ലേ നിന്റെ പോര്.
പകലത്തെപ്പോര് പോരാഞ്ഞാണോ...
ഉറക്കത്തിലെപ്പോര്...
രാമൻ നായർ ക്ഷോഭത്തോടെ ചോദിച്ചു.