അടുപ്പിൽ കണലൂതി
ക്കൊണ്ടെന്നമ്മ
അന്നമൂട്ടിയരി
കിലിരിക്കെ,
കരിനിറഞ്ഞ മുഖ-
ത്തിലായി
കനലെരിയുന്നതു
കാണാറുണ്ട്.
കരിമുഖമാണെന്ന്
ചൊല്ലിയമ്മ
കരങ്ങളാലവയെന്നും
തുടച്ചുമാറ്റും.
മാരിയായ് പെയ്യുന്ന
മാനസത്തിൽ
പുഞ്ചിരി തൂകിയെൻ
ചാരെയെത്തി
മധുരമായെല്ലാം
മൊഴിഞ്ഞിടുമ്പോൾ
മറവിലായൊളിപ്പിച്ച
നോവുകളറിയാതെയ-
മ്മയിൽ പെയ്തിറങ്ങും.
നിറമേറെയില്ലാതെ
പൂത്തുനിൽക്കും
മലർവാടിയാണല്ലോ
ജീവിതമെന്ന്
ഒരുവേളയമ്മ
മൊഴിഞ്ഞതിന്നും
മനതാരിൽ മായാതെ
കുറിച്ചുവച്ചു.