"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 43: വരി 43:


<small>ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ പെട്ട കൊടുങ്ങല്ലൂരിൽ കവിയും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും ഒമ്പതുമക്കളിൽ ആറാമത്തെ സന്തതിയായി 1924 ഏപ്രിൽ 21-നാണ് പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചത്. വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി മാറിയ അദ്ദേഹം അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്.തന്റെ ഇരുപതാമത്തെ വയസിൽത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാളചലച്ചിത്രഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണെന്ന് ഏവരും സമ്മതിക്കും.949-ൽ പുറത്തിറങ്ങിയ ''അപൂർവ്വസഹോദരർകൾ'' എന്ന തമിഴ് ചിത്രത്തിലെ ബഹുഭാഷാഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്രഗാനം. മലയാളത്തിൽ ''ചന്ദ്രിക'' എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. ''നീലക്കുയിൽ'' എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരൻ മലയാളചലച്ചിത്ര മേഖലയുടെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്തതാണ്.  ''ഇരുട്ടിന്റെ ആത്മാവ്'', ''ജഗത്ഗുരു ആദിശങ്കരാചാര്യർ'', ''കള്ളിച്ചെല്ലമ്മ'' തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ''അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകൾക്കപ്പുറത്ത്.., പുലർകാല സുന്ദര സ്വപ്നത്തിൽ..'' തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി. ഭാസ്കരന്റേതായിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ ''സൗദാമിനി'' എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം അവസാനമായി ഗാനരചന നിർവ്വഹിച്ചത്.''ഓർക്കുക വല്ലപ്പോഴും'', ''ഒറ്റക്കമ്പിയുള്ള തമ്പുരു'', ''വയലാർ ഗർജ്ജിക്കുന്നു'', ''ഒസ്യത്ത്'', ''പാടുന്ന മൺ‌തരികൾ'', ''ഓടക്കുഴലും ലാത്തിയും'' തുടങ്ങിയവയാണ് പ്രധാന കൃതികൾ. ''ഒറ്റക്കമ്പിയുള്ള തമ്പുരു'' എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു. ജീവിതത്തിന്റെ അവസാനകാലത്ത് അൾഷിമേഴ്സ് രോഗം ബാധിച്ച ഭാസ്കരന് അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനോ, പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. തന്റെ 83-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.</small>
<small>ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ പെട്ട കൊടുങ്ങല്ലൂരിൽ കവിയും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും ഒമ്പതുമക്കളിൽ ആറാമത്തെ സന്തതിയായി 1924 ഏപ്രിൽ 21-നാണ് പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചത്. വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി മാറിയ അദ്ദേഹം അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്.തന്റെ ഇരുപതാമത്തെ വയസിൽത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാളചലച്ചിത്രഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണെന്ന് ഏവരും സമ്മതിക്കും.949-ൽ പുറത്തിറങ്ങിയ ''അപൂർവ്വസഹോദരർകൾ'' എന്ന തമിഴ് ചിത്രത്തിലെ ബഹുഭാഷാഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്രഗാനം. മലയാളത്തിൽ ''ചന്ദ്രിക'' എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. ''നീലക്കുയിൽ'' എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരൻ മലയാളചലച്ചിത്ര മേഖലയുടെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്തതാണ്.  ''ഇരുട്ടിന്റെ ആത്മാവ്'', ''ജഗത്ഗുരു ആദിശങ്കരാചാര്യർ'', ''കള്ളിച്ചെല്ലമ്മ'' തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ''അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകൾക്കപ്പുറത്ത്.., പുലർകാല സുന്ദര സ്വപ്നത്തിൽ..'' തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി. ഭാസ്കരന്റേതായിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ ''സൗദാമിനി'' എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം അവസാനമായി ഗാനരചന നിർവ്വഹിച്ചത്.''ഓർക്കുക വല്ലപ്പോഴും'', ''ഒറ്റക്കമ്പിയുള്ള തമ്പുരു'', ''വയലാർ ഗർജ്ജിക്കുന്നു'', ''ഒസ്യത്ത്'', ''പാടുന്ന മൺ‌തരികൾ'', ''ഓടക്കുഴലും ലാത്തിയും'' തുടങ്ങിയവയാണ് പ്രധാന കൃതികൾ. ''ഒറ്റക്കമ്പിയുള്ള തമ്പുരു'' എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു. ജീവിതത്തിന്റെ അവസാനകാലത്ത് അൾഷിമേഴ്സ് രോഗം ബാധിച്ച ഭാസ്കരന് അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനോ, പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. തന്റെ 83-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.</small>
== കൊടുങ്ങല്ലൂര് ആരാധനാലയം ==
=== കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം ===
'''ശ്രീ കുറുംബ ഭഗവതി ക്ഷേത്രം''' (പകരം '''കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം''' ) ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ഒരു ഹിന്ദു ക്ഷേത്രമാണ് . മഹാകാളിയുടെ അല്ലെങ്കിൽ '''ദുർഗ്ഗയുടെ''' അല്ലെങ്കിൽ '''ആദിപരാശക്തിയുടെ''' ഒരു രൂപമായ ഭദ്രകാളി ദേവിക്ക് സമർപ്പിക്കപ്പെട്ടതാണ് ഇത് . "ശ്രീ കുറുംബ" (കൊടുങ്ങല്ലൂരിൻ്റെ അമ്മ) എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നു. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ തലവനാണ് ഈ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ മഹാകാളി ക്ഷേത്രം . തമിഴ് കാവ്യങ്ങളും ലിഖിതങ്ങളും ക്ഷേത്രത്തിലെ ദേവിയെ പ്രതിനിധീകരിക്കുന്നത് അവളുടെ ഉഗ്രമായ ('ഉഗ്ര') രൂപത്തിലാണ്, വിവിധ ഗുണങ്ങളുള്ള എട്ട് കൈകൾ ഉൾക്കൊള്ളുന്നു, മറ്റൊന്ന് അസുര രാജാവിൻ്റെ തലയാണ്  വാൾ, അടുത്തത് ഒരു കണങ്കാൽ, മറ്റൊരു മണി, മറ്റുള്ളവയിൽ എല്ലാ ദിവസവും 03:00 ന് പ്രാദേശിക സമയം 21:00 ന് അവസാനിക്കും.
=== ചേരമാൻ പള്ളി: പൈതൃകവും സംസ്‌കാരവും ===
'''കേ'''രള ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നടന്നിട്ടുളള മതപരിവർത്തനങ്ങളിൽ ഏറ്റവും  പ്രശസ്തമാണ് ഇന്ത്യയിലെ ആദ്യത്തെ പളളിയായ ചേരമാൻ പളളിയുടെ സ്ഥാപകൻ ചേരമാൻ പെരുമാളിന്റേത്. കേവലം ഒരു കത്തിലൂടെ കേരളത്തിലെ ആദ്യത്തെ പളളിയുടെ സ്ഥാപകനായി മാറിയ ചേരമാൻ പെരുമാൾ (താജുദ്ദീൻ)  കേരളത്തിൽ നിന്നുളള ആദ്യത്തെ മുസ്‌ലിമായിട്ടാണ് അറിയപ്പെടുന്നത്.
ചേരമാൻ പെരുമാളിനെക്കുറിച്ചും ചേരമാൻ പളളിയെക്കുറിച്ചും ചരിത്രത്തിൽ ഒരുപാട് അഭിപ്രായവ്യത്യാസങ്ങൾ കാണാൻ സാധിക്കും. ക്രി. 627 -ൽ ഒരു ശിവക്ഷേത്രം പളളിയായി ഉപയോഗിക്കാൻ വിട്ടുകൊടുത്തു എന്നതാണ് ഒരഭിപ്രായം. കേരള വ്യാസൻ എന്നറിയപ്പെടുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അഭിപ്രായം പഴയ ഒരു ബുദ്ധവിഹാരം പളളിയായി വിട്ടുകൊടുത്തു എന്നതാണെങ്കിലും ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം പുതിയൊരു ആരാധനാലയം നിർമിച്ചു എന്നതാണ്. നിർമാതാക്കളായ തച്ചന്മാർ ക്ഷേത്രനിർമാണ മാതൃകയോട് മുസ്‌ലീം ആരാധനാലയസമ്പ്രദായത്തിന്റെ അംശങ്ങൾ കൂട്ടിച്ചേർത്താണ് ഈ പള്ളിയുടെ നിർമിതി നടത്തിയത്. അകംപളളി, മിഹ്‌റാബ്, മിമ്പർ എന്നിവ മാലിക് ദീനാറിന്റെ നിർദ്ദേശപ്രകാരം കൂട്ടിച്ചേർത്തതുമാകാം.
ഈ ചരിത്രം വസ്തുനിഷ്ഠമാണെങ്കിൽ ഈ പളളിയുടെ ചുറ്റു ഭാഗത്തുളള ആളുകളാണ് കേരളത്തിലെ ആദ്യ മുസ്‌ലിംകൾ എന്നും മനസ്സിലാക്കണം. ഇവിടെതന്നെ ആകാം ഇസ്ലാമിന്റെ ആദ്യ സാംസ്‌കാരിക മതകീയപരിവർത്തനമുണ്ടായതും. മുസ്‌ലിംകൾക്ക് അന്നുണ്ടായിരുന്ന പാരമ്പര്യ ഹൈന്ദവ വിശ്വാസികൾക്കിടയിലായിരുന്നു പ്രബോധനം നടത്തേണ്ടിയിരുന്നത്. അതിന്റെ വ്യക്തമായ അടയാളമാണ് കൊടുങ്ങല്ലൂരിന്റെ ജനസംഖ്യയിൽ മുസ്‌ലിംകൾക്കുളള രണ്ടാം സ്ഥാനം. ചേരമാൻ പളളി കേരള ഭൂമികയിൽ സാസ്‌കാരികവും പ്രബോധനപരവുമായ വിപ്ലവം സാധിച്ചിട്ടുണ്ട്.  
   കൊടുങ്ങല്ലൂര് വിദ്യാഭ്യാസസ്ഥാപനങ്ങള്
1.  ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ
2.G B HSS കൊടുങ്ങല്ലൂർ
     
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2479651" എന്ന താളിൽനിന്ന് ശേഖരിച്ചത്