"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം വിക്കിപീഡിയ
(പൊതുസവിശേഷതകൾ)
(അവലംബം വിക്കിപീഡിയ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


വയൽ നാടായ വയനാടിൻ്റെ പൊതുസവിശേഷതകൾ മാനന്തവാടി പഞ്ചായത്തിൻ്റെ കാർഷികരംഗത്തും ദൃശ്യമാണ്. മാനന്തവാടിയിലെ കൃഷിയിടങ്ങളുടെ ഭൂരിഭാഗവും പഞ്ചായത്തിലെ ശ്രീവള്ളിയൂർക്കാവ് ദേവസ്വത്തിൻ്റേയും കൊയിലേരിയിലെ വാടിയൂർ ദേവസ്വത്തിൻ്റെയും അധീനതയിൽപ്പെട്ടതായിരുന്നു. ബ്രാഹ്മണർ, ചെട്ടിമാർ, ഗൌഡർ തുടങ്ങിയ ജന്മിമാരായിരുന്നു ഭൂമി കൈയ്യാളിയിരുന്നത്. കുടിയാന്മാരും ഉണ്ടായിരുന്നു. ജന്മി-കുടിയാൻ ബന്ധം നിലനിന്നിരുന്ന പഴയ കാലത്ത് പാട്ടച്ചാർത്ത് പ്രകാരമായിരുന്നു കുടിയാന്മാർ ഭൂമി കൈവശം വെച്ചിരുന്നത്. കുടിയാൻ ജന്മിക്ക് വയൽകൃഷിക്ക് വിത്തിന് തുല്യമായ അളവ് നെല്ല് പാട്ടമായി കൊടുത്തുപോന്നു. കരഭൂമിക്ക് ഏക്കർ ഒന്നിന് അഞ്ചുരൂപയാണ് കൊടുക്കേണ്ടിയിരുന്നത്. പണിയൻ, കുറിച്ച്യർ, അടിയൻ, കുറുമർ എന്നിവരായിരുന്നു ജന്മിമാരുടെ കാർഷികതൊഴിലാളികൾ. 1930-കളുടെ തുടക്കത്തിലുണ്ടായ കുടിയേറ്റം 1960-കളോടെ വളരെ സജീവമായി. അക്കാലംവരെയും പ്രധാനമായും വയൽകൃഷിയാണ് ചെയ്തിരുന്നത്. മാനന്തവാടി പഞ്ചായത്തിൽ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ളീങ്ങൾ, ജൈനമതക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട യാദവർ, ചെട്ടിമാർ, തമിഴ് ബ്രാഹ്മണർ തുടങ്ങിയ ഹൈന്ദവഉപജാതിവിഭാഗക്കാരും ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെയുണ്ടായ ഭക്ഷ്യക്ഷാമത്തെതുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളിൽ നിന്ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം ക്രിസ്തീയകുടുംബങ്ങൾ കുടിയേറിപ്പാർത്തു. ടിപ്പുവിൻ്റെ പടയോട്ടകാലത്ത് മാനന്തവാടിയിൽ എത്തിച്ചേർന്ന പഠാണികളെയും തുടർന്നു വന്ന മുസ്ളീങ്ങളുടേയും പിന്മുറക്കാരെ ഈ പഞ്ചായത്തിൽ കാണാം. പഞ്ചായത്തിലെ ആദിവാസിവിഭാഗങ്ങൾ ശ്രേഷ്ഠവും വൈവിധ്യവുമായ സംസ്കാരത്തിൻ്റെ ഉടമകളാണെന്നത് ശ്രദ്ധേയമാണ്. പുള്ളിപ്പുലികൾ ധാരാളമായി ഉണ്ടായിരുന്ന പ്രദേശമാണ് മാനന്തവാടി. മാനന്തവാടി ടൌണിൽ ഇന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ പലതും പണ്ടുകാലത്ത് നിബിഡമായ വനമായിരുന്നു. ഗതാഗതയോഗ്യമായ റോഡുകൾ, പാലങ്ങൾ, വൈദ്യുതി എന്നിവയും വളരെ ചുരുക്കമായിരുന്നു. പഞ്ചായത്തിലെ പ്രധാനകവലകളിൽ രാത്രി വിളക്ക് കത്തിക്കുന്നതിന് അധികൃതർ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. തലശ്ശേരി, കോഴിക്കോട്, മൈസൂർ എന്നിവിടങ്ങളിലേക്ക് ബസ് സർവ്വീസ് ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് പെട്രോളിന് ക്ഷാമം നേരിട്ടപ്പോൾ ചകിരിയും കരിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ ഓടിച്ചിരുന്നു. രോഗം പിടിപെട്ടാൽ വടകരയിലെ കൃഷ്ണൻ വൈദ്യനെ തേടുക എന്നതും മാനന്തവാടിക്കാരെ സംബന്ധിച്ചിടത്തോളം പതിവായിരുന്നു. ആദ്യകാലത്ത് വയനാടിനെ പൊതുവെ ബാധിച്ചിരുന്ന മലമ്പനി മാനന്തവാടിയേയും ഒഴിവാക്കിയിരുന്നില്ല. 1946-47 കാലത്ത് പ്ളേഗ് ബാധയുണ്ടെന്ന് സംശയിച്ച് മാനന്തവാടി ടൌൺ അടച്ചിടുകയും വീടുകളുടെ മേൽക്കൂരപോലും പൊളിച്ച് എലികളെ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ സ്വാതന്ത്യ്രസമരപ്രവർത്തകരിൽ ശ്രദ്ധേയരായ നിരവധിപേരുണ്ടായിരുന്നു. മാനന്തവാടിയിൽ ആദ്യകാലത്ത് ടൂറിങ്ങ് ടാക്കീസുകൾ മുഖേന സിനിമ പ്രദർശിപ്പിച്ചിരുന്നു. അമ്പുകുത്തിയിലായിരുന്നു പ്രധാനകേന്ദ്രം. മാനന്തവാടിയിലെ വളരെ പ്രസിദ്ധമായ ആരാധനാലയമാണ് വള്ളിയൂർക്കാവ്. ദ്രാവിഡ മാതൃകയിലുള്ളതാണ് ഈ കാവെന്ന് അതിൻ്റെ രൂപഘടനയിൽനിന്ന് വ്യക്തമാകും. 1848-ൽ ആരംഭിച്ച അമലോത്ഭവ ദേവാലയമാണ് ആദ്യക്രിസ്തീയദേവാലയം. ഇന്നത്തെ സ്ഥലത്ത് ഒരു ചെറിയ പള്ളിയും പാത്തിവയലിൽ മറ്റൊരു പള്ളിയും ഉണ്ടായിരുന്നു. കുറിച്ച്യവിഭാഗത്തിൽ നിന്ന് മതം മാറിയവർക്ക് ആരാധന നടത്തുന്നതിനാണ് ഇപ്രകാരം ചെയ്തിരുന്നത്. തുടർന്ന് വ്യത്യസ്തപ്രദേശങ്ങളിൽ ഈ വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങൾ ഉണ്ടായിട്ടുണ്ട്. താഴെയങ്ങാടിയിലെ പട്ടാണിപ്പള്ളിയും മുസ്ളീംപള്ളിയും ഏറ്റവും ആദ്യമുണ്ടായ മുസ്ളീംദേവാലയം. ജൈനർക്കായി ഉർപ്പള്ളിയിൽ പുതിയതായി നിർമ്മിച്ച ആരാധനാലയങ്ങളും യാദവർക്കായിട്ടുള്ള എരുമത്തെരുവിലെ കാഞ്ചികാമാക്ഷിയമ്മൻകോവിലും അന്യാദൃശമായ ക്ഷേത്രങ്ങളാണ്. വ്യത്യസ്ത ആദിവാസിവിഭാഗങ്ങളുടെ വ്യത്യസ്ത ആരാധനാരീതികളും പഞ്ചായത്തിലെ സാംസ്കാരികസവിശേഷതയാണ്.
വയൽ നാടായ വയനാടിൻ്റെ പൊതുസവിശേഷതകൾ മാനന്തവാടി പഞ്ചായത്തിൻ്റെ കാർഷികരംഗത്തും ദൃശ്യമാണ്. മാനന്തവാടിയിലെ കൃഷിയിടങ്ങളുടെ ഭൂരിഭാഗവും പഞ്ചായത്തിലെ ശ്രീവള്ളിയൂർക്കാവ് ദേവസ്വത്തിൻ്റേയും കൊയിലേരിയിലെ വാടിയൂർ ദേവസ്വത്തിൻ്റെയും അധീനതയിൽപ്പെട്ടതായിരുന്നു. ബ്രാഹ്മണർ, ചെട്ടിമാർ, ഗൌഡർ തുടങ്ങിയ ജന്മിമാരായിരുന്നു ഭൂമി കൈയ്യാളിയിരുന്നത്. കുടിയാന്മാരും ഉണ്ടായിരുന്നു. ജന്മി-കുടിയാൻ ബന്ധം നിലനിന്നിരുന്ന പഴയ കാലത്ത് പാട്ടച്ചാർത്ത് പ്രകാരമായിരുന്നു കുടിയാന്മാർ ഭൂമി കൈവശം വെച്ചിരുന്നത്. കുടിയാൻ ജന്മിക്ക് വയൽകൃഷിക്ക് വിത്തിന് തുല്യമായ അളവ് നെല്ല് പാട്ടമായി കൊടുത്തുപോന്നു. കരഭൂമിക്ക് ഏക്കർ ഒന്നിന് അഞ്ചുരൂപയാണ് കൊടുക്കേണ്ടിയിരുന്നത്. പണിയൻ, കുറിച്ച്യർ, അടിയൻ, കുറുമർ എന്നിവരായിരുന്നു ജന്മിമാരുടെ കാർഷികതൊഴിലാളികൾ. 1930-കളുടെ തുടക്കത്തിലുണ്ടായ കുടിയേറ്റം 1960-കളോടെ വളരെ സജീവമായി. അക്കാലംവരെയും പ്രധാനമായും വയൽകൃഷിയാണ് ചെയ്തിരുന്നത്. മാനന്തവാടി പഞ്ചായത്തിൽ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ളീങ്ങൾ, ജൈനമതക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട യാദവർ, ചെട്ടിമാർ, തമിഴ് ബ്രാഹ്മണർ തുടങ്ങിയ ഹൈന്ദവഉപജാതിവിഭാഗക്കാരും ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെയുണ്ടായ ഭക്ഷ്യക്ഷാമത്തെതുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളിൽ നിന്ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം ക്രിസ്തീയകുടുംബങ്ങൾ കുടിയേറിപ്പാർത്തു. ടിപ്പുവിൻ്റെ പടയോട്ടകാലത്ത് മാനന്തവാടിയിൽ എത്തിച്ചേർന്ന പഠാണികളെയും തുടർന്നു വന്ന മുസ്ളീങ്ങളുടേയും പിന്മുറക്കാരെ ഈ പഞ്ചായത്തിൽ കാണാം. പഞ്ചായത്തിലെ ആദിവാസിവിഭാഗങ്ങൾ ശ്രേഷ്ഠവും വൈവിധ്യവുമായ സംസ്കാരത്തിൻ്റെ ഉടമകളാണെന്നത് ശ്രദ്ധേയമാണ്. പുള്ളിപ്പുലികൾ ധാരാളമായി ഉണ്ടായിരുന്ന പ്രദേശമാണ് മാനന്തവാടി. മാനന്തവാടി ടൌണിൽ ഇന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ പലതും പണ്ടുകാലത്ത് നിബിഡമായ വനമായിരുന്നു. ഗതാഗതയോഗ്യമായ റോഡുകൾ, പാലങ്ങൾ, വൈദ്യുതി എന്നിവയും വളരെ ചുരുക്കമായിരുന്നു. പഞ്ചായത്തിലെ പ്രധാനകവലകളിൽ രാത്രി വിളക്ക് കത്തിക്കുന്നതിന് അധികൃതർ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. തലശ്ശേരി, കോഴിക്കോട്, മൈസൂർ എന്നിവിടങ്ങളിലേക്ക് ബസ് സർവ്വീസ് ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് പെട്രോളിന് ക്ഷാമം നേരിട്ടപ്പോൾ ചകിരിയും കരിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ ഓടിച്ചിരുന്നു. രോഗം പിടിപെട്ടാൽ വടകരയിലെ കൃഷ്ണൻ വൈദ്യനെ തേടുക എന്നതും മാനന്തവാടിക്കാരെ സംബന്ധിച്ചിടത്തോളം പതിവായിരുന്നു. ആദ്യകാലത്ത് വയനാടിനെ പൊതുവെ ബാധിച്ചിരുന്ന മലമ്പനി മാനന്തവാടിയേയും ഒഴിവാക്കിയിരുന്നില്ല. 1946-47 കാലത്ത് പ്ളേഗ് ബാധയുണ്ടെന്ന് സംശയിച്ച് മാനന്തവാടി ടൌൺ അടച്ചിടുകയും വീടുകളുടെ മേൽക്കൂരപോലും പൊളിച്ച് എലികളെ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ സ്വാതന്ത്യ്രസമരപ്രവർത്തകരിൽ ശ്രദ്ധേയരായ നിരവധിപേരുണ്ടായിരുന്നു. മാനന്തവാടിയിൽ ആദ്യകാലത്ത് ടൂറിങ്ങ് ടാക്കീസുകൾ മുഖേന സിനിമ പ്രദർശിപ്പിച്ചിരുന്നു. അമ്പുകുത്തിയിലായിരുന്നു പ്രധാനകേന്ദ്രം. മാനന്തവാടിയിലെ വളരെ പ്രസിദ്ധമായ ആരാധനാലയമാണ് വള്ളിയൂർക്കാവ്. ദ്രാവിഡ മാതൃകയിലുള്ളതാണ് ഈ കാവെന്ന് അതിൻ്റെ രൂപഘടനയിൽനിന്ന് വ്യക്തമാകും. 1848-ൽ ആരംഭിച്ച അമലോത്ഭവ ദേവാലയമാണ് ആദ്യക്രിസ്തീയദേവാലയം. ഇന്നത്തെ സ്ഥലത്ത് ഒരു ചെറിയ പള്ളിയും പാത്തിവയലിൽ മറ്റൊരു പള്ളിയും ഉണ്ടായിരുന്നു. കുറിച്ച്യവിഭാഗത്തിൽ നിന്ന് മതം മാറിയവർക്ക് ആരാധന നടത്തുന്നതിനാണ് ഇപ്രകാരം ചെയ്തിരുന്നത്. തുടർന്ന് വ്യത്യസ്തപ്രദേശങ്ങളിൽ ഈ വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങൾ ഉണ്ടായിട്ടുണ്ട്. താഴെയങ്ങാടിയിലെ പട്ടാണിപ്പള്ളിയും മുസ്ളീംപള്ളിയും ഏറ്റവും ആദ്യമുണ്ടായ മുസ്ളീംദേവാലയം. ജൈനർക്കായി ഉർപ്പള്ളിയിൽ പുതിയതായി നിർമ്മിച്ച ആരാധനാലയങ്ങളും യാദവർക്കായിട്ടുള്ള എരുമത്തെരുവിലെ കാഞ്ചികാമാക്ഷിയമ്മൻകോവിലും അന്യാദൃശമായ ക്ഷേത്രങ്ങളാണ്. വ്യത്യസ്ത ആദിവാസിവിഭാഗങ്ങളുടെ വ്യത്യസ്ത ആരാധനാരീതികളും പഞ്ചായത്തിലെ സാംസ്കാരികസവിശേഷതയാണ്.
==അവലംബം==
വിക്കിപീഡിയ
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763258...1775682" എന്ന താളിൽനിന്ന് ശേഖരിച്ചത്