"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
[[പ്രമാണം:47326 sslp0094.jpg|ലഘുചിത്രം|183x183px|പകരം=|ഇടത്ത്‌]]
[[പ്രമാണം:47326 sslp0094.jpg|ലഘുചിത്രം|183x183px|പകരം=|ഇടത്ത്‌]]
കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ആദ്യ കാല കുടിയേറ്റക്കാർ നിർമിച്ചതാണ് എറുമാടങ്ങൾ. 'ഇല്ലിതുറു' വിനു മുകളിൽ കയറാൻ ഏണി തെളിച്ചു ആനക്കും മറ്റും എത്താത്ത ഉയരത്തിൽ മുള വട്ടം മുറിച്ചു സൈഡുകളിൽ നിർത്തുന്ന തൂണുകളിൽ മേൽക്കൂര ഉണ്ടാക്കുക എന്നതായിരുന്നു ഏറുമാടത്തിന്റെ നിർമ്മാണ രീതി. സൈഡ് മറക്കുന്നതിനും, തറയിൽ നിരത്തുന്നതിനും മുളകൾ ചതച്ചുണ്ടാക്കുന്ന 'എലന്തുകൾ, ആണ് ഉപയോഗിച്ചിരുന്നത്. മുളംകൂട്ടങ്ങൾക്കു മുകളിൽ നിർമ്മിക്കുന്ന ഏറുമാടങ്ങൾ ഒരിക്കലും കാട്ടാനകൾക്കും മറ്റും ഒരിക്കലും ആക്രമിക്കുവാൻ സാധിച്ചിരുന്നില്ല. വന്മരങ്ങളുടെ മുകളിലും ഏറുമാടം നിർമിച്ചിരുന്നു. കാട്ടുമൃഗങ്ങളെ ഭയന്ന് മരം കേറാത്ത സ്ത്രീകൾ പോലും മരത്തിൽ കയറുവാൻ ശീലിച്ചു. ശരിയായ ഭക്ഷണം പോലും ഇല്ലാതെ ഈ ഏറുമാടങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന ആനകളെയും, കാട്ടുപന്നികളെയും ഓടിക്കാൻ പാട്ടകൊട്ടിയും, തീ പന്തങ്ങൾ കൊളുത്തിയും ഉറങ്ങാതെ കാവൽ കിടക്കുകയുമാണ് അന്നുള്ളവർ ചെയ്തിരുന്നത്.  
കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ആദ്യ കാല കുടിയേറ്റക്കാർ നിർമിച്ചതാണ് എറുമാടങ്ങൾ. 'ഇല്ലിതുറു' വിനു മുകളിൽ കയറാൻ ഏണി തെളിച്ചു ആനക്കും മറ്റും എത്താത്ത ഉയരത്തിൽ മുള വട്ടം മുറിച്ചു സൈഡുകളിൽ നിർത്തുന്ന തൂണുകളിൽ മേൽക്കൂര ഉണ്ടാക്കുക എന്നതായിരുന്നു ഏറുമാടത്തിന്റെ നിർമ്മാണ രീതി. സൈഡ് മറക്കുന്നതിനും, തറയിൽ നിരത്തുന്നതിനും മുളകൾ ചതച്ചുണ്ടാക്കുന്ന 'എലന്തുകൾ, ആണ് ഉപയോഗിച്ചിരുന്നത്. മുളംകൂട്ടങ്ങൾക്കു മുകളിൽ നിർമ്മിക്കുന്ന ഏറുമാടങ്ങൾ ഒരിക്കലും കാട്ടാനകൾക്കും മറ്റും ഒരിക്കലും ആക്രമിക്കുവാൻ സാധിച്ചിരുന്നില്ല. വന്മരങ്ങളുടെ മുകളിലും ഏറുമാടം നിർമിച്ചിരുന്നു. കാട്ടുമൃഗങ്ങളെ ഭയന്ന് മരം കേറാത്ത സ്ത്രീകൾ പോലും മരത്തിൽ കയറുവാൻ ശീലിച്ചു. ശരിയായ ഭക്ഷണം പോലും ഇല്ലാതെ ഈ ഏറുമാടങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന ആനകളെയും, കാട്ടുപന്നികളെയും ഓടിക്കാൻ പാട്ടകൊട്ടിയും, തീ പന്തങ്ങൾ കൊളുത്തിയും ഉറങ്ങാതെ കാവൽ കിടക്കുകയുമാണ് അന്നുള്ളവർ ചെയ്തിരുന്നത്.  
== കാട്ടുമൃഗങ്ങളും മനുഷ്യജീവിതവും ==
ആനയായിരുന്നു കുടിയേറ്റ കർഷകർ ഏറ്റവും അധികം പേടിച്ചിരുന്നു കാട്ടുമൃഗം. പെരുമ്പാമ്പ്, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി നിരവധി മൃഗങ്ങൾ ജനങ്ങളും ജീവിതത്തിലും കൃഷി ഭൂമിയിലും നാശങ്ങൾ വിതറി. പലപ്പോഴും ചാണകക്കുഴികളിൽ കാട്ടുമൃഗങ്ങൾ വീണിരുന്നു എന്നത് രസകരമായ ഓർമ്മയാണ്. രാത്രികാലങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന കാട്ടാനക്കൂട്ടങ്ങളെ ഓടിക്കുവാൻ കർഷകൻ ഉണങ്ങിയ ഓടകൾ ചതച്ചുകൂടി ചൂട്ടുകത്തിച്ചാണ് ഓടിച്ചിരുന്നത്. ഏറുമാടങ്ങളിൽ നിന്നും ഏറുമാടം കെട്ടിയിട്ടുള്ള മരം പിഴുതെറിയുവാൻ വരുന്ന ഒറ്റയാന്മാരെ തുരുത്തുവാൻ പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കുകയും, തീക്കൊള്ളികൾ വലിച്ചെറിയുകയും ചെയ്യുമായിരുന്നു. ഒറ്റയാൻ പിന്തിരിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ജീവൻ പണയം വെച്ച് തീക്കൊള്ളികൾ കോരിയിടുക മാത്രമായിരുന്നു. അക്കാലത്തു ആനകളെ പിടിക്കുവാനായി വാരിക്കുഴികുത്തുന്നതിനും കാട്ടിൽ നിന്നും തേൻ, മെഴുകു എന്നിവ സംഭരിക്കുന്നതിനും, കാറ്റിൽ പുനം കൃഷിചെയ്യുന്നതിനുമുള്ള അനുമതി ചില ജന്മിമാർ നേടിയെടുത്തിരുന്നു. അക്കാലത്തു നിരവധി ആളുകൾ രാത്രി കാല്നടയാത്രാ മദ്ധ്യേ ആനയുടെ മുൻപിൽപ്പെടുകയും അതി സാഹസികമായി രക്ഷപെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വീടുകൾ കാട്ടാന പൂർണ്ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ട്. ഒരു ക്രിസ്മസ് രാത്രിയിൽ കൂടരഞ്ഞിപ്പള്ളിയിലേക്ക് പോകും വഴി തോണക്കര കുഞ്ചിലോ ചേട്ടന്റെ കപ്പത്തോട്ടത്തിൽ ആരോ കാപ്പ മോഷ്ടിക്കുന്ന ശബ്ദം കേട്ടു. തന്റെ കൈയിലുണ്ടായിരുന്ന വെളിച്ചം കെടുത്തി ശബ്ദമുണ്ടാക്കുന്ന സ്ഥലത്തേക്കു കള്ളനെ പിടിക്കാൻ പോയതും അടുത്തെത്തിയപ്പോൾ കാട്ടാനയുടെ അലർച്ചകേട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതും എന്നെന്നും കൂടരഞ്ഞിക്കർ ഓർമ്മിക്കുന്ന ചരിത്രമാണ്. വിമോചനസമരത്തിൽ പങ്കെടുത്തതുമായി ഉണ്ടായ കേസുനടത്തുവാൻ പതിമ്മൂന്നുപേർ ചേർന്ന് രാത്രിയിൽ കഴിക്കോടിന്‌ പുറപ്പെടുന്ന വഴിയിൽ, മാമ്പറ്റയിൽ വെച്ച് മുള്ളൻ പന്നിയെ കണ്ടതും, തുടർന്ന് മുള്ളൻപന്നിയെ കൊന്ന് വിറ്റുകിട്ടിയ പണം കൊണ്ട് കുന്നമംഗലത്തുനിന്നും ചായകുടിച്ചതും മറ്റൊരു കഥ.




3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732333" എന്ന താളിൽനിന്ന് ശേഖരിച്ചത്