വേരിനുള്ളിൽ മണ്ണൊളിപ്പിച്ച
മുത്തുപോൽ,
എൻ മനസ്സിനുള്ളിൽ കാറ്റൊളിപ്പിച്ച
പാട്ടുപോൽ,
ഭൂമിതൻ ഹൃദയത്തിലൊളിപ്പിച്ച
വൈഢൂര്യമില്ലെന്നുപോൽ,
അറിയാതെയീജനതയിന്നു
മന്ദസിക്കുന്നു;
എന്തിനുവേണ്ടി ?ആർക്കുവേണ്ടി ?
നാളെയോ അശ്രുകണങ്ങ-
ളൊഴുക്കേണ്ടയോ?
കാലം കഴിയുമ്പോൾ
ഭൂമിതൻ ഹൃദയം കടുക്കും
തലമുറകൾ അറിയാതെപോകും,
ഭൂമിതൻ ഹൃദയത്തിലൊളിപ്പിച്ച
വൈഢൂര്യമേതെന്നുപോലും !