കുഞ്ഞായിരിക്കേ, അവർ പറഞ്ഞു;
ഞാൻ അവന്റെ മകനെന്ന്.
മധുര പതിനേഴിലും അവർ പറഞ്ഞു;
ഞാൻ അവന്റെ ഭാര്യയെന്ന്
മണ്ണ് കാത്തിരിക്കവേ അവർ പറഞ്ഞു:
ഞാൻ അവന്റെ അമ്മയെന്ന്.
ക്ഷമ നശിച്ച, ഞാൻ ഒടുവിൽ
ചോദിച്ചു, ഞാനാര് ?
കണ്ണാടിയിലെ പ്രതിബിംബം പോലും -
കണ്ണീർ പൊഴിച്ച് പറഞ്ഞു,
അവൻമാർക്ക് വേണ്ടി അവളെന്ന-
നാമം ഉപേക്ഷിച്ച നിയാണ് പെണ്ണ് !