ഉത്സവമില്ല, പെരുന്നാളില്ല, ആഘോഷമില്ല, അലങ്കാരമില്ല, ജാതിയില്ല ,മതമില്ല ,രാഷ്ട്രീയമില്ല മനുഷ്യർ മാത്രം നിലനിൽപ്പിനുറപ്പില്ലാതെ ക്രൂരത പലതും കാട്ടി പണ്ടു തകർത്തെറിഞ്ഞു സഹജീവികളെ നാം നമ്മുടെ ജീവനടിസ്ഥാനമാകും നദികളെ ജീവച്ഛവങ്ങളാക്കി ഭൂമിതൻ ശ്വാസകോശങ്ങളെരിച്ചു നാം സംഹാരനടനമാടി കർമ്മഫലം തന്നീശ്വര നിന്ന് അനുഭവിച്ചീടുന്നു നിർദോഷികളും . പണമാണെല്ലാം പവറാണെല്ലാമെന്നു പറഞ്ഞവർ കെഞ്ചിട്ടുന്നു; ജാതിമതാദികൾ അറിയിച്ചീടും ചേലകൾ തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട് ചുറ്റി നടന്നീടുന്നവർ ഭീമൻ വീപ്പക്കുള്ളിൽ കയറി ഇതു പ്രകൃതിതൻ സമ്മാനം അനുഭവിക്കൂ മനുജാ അതിജീവിക്കൂ നീ പ്രതിജ്ഞയെടുക്കും നീ ഇന്ന് - പ്രകൃതിതൻ സേവകനാകുമെന്ന് എന്നാൽ രോഗദുരിതാദികൾ കലയവനികയിൽ മറയുന്ന നാൾ നമ്മിലെ മൂർഖൻ ഫണമുയർത്തും പണത്തിനു പിന്നിലെ ഓട്ടത്തിനിടയിൽ നാം - തകർക്കും പല വനങ്ങളും മലകളും .. മലകൾ തകർത്തു നാം കൂട്ടുന്ന കല്ലുകൾ കല്ലറകളായി മാറിടുന്നു. കവർന്നെടുത്തു പുതു തലമുറ തന്നുടെ പ്രാണവായു പോലുമിന്നുനാം സമയമേറെ കഴിഞ്ഞു വെങ്കിലുമറുതി വരുത്തിടാം നമ്മൾ തൻ ക്രൂരകൃത്യങ്ങൾ ഒത്തൊരുമിച്ചു മുന്നേറാം നമുക്ക റുതിവരുത്തിടാം ഈ മഹാമാരിയെ