മധു തേടി അലയുന്ന ശലഭത്തിലും... മഴയെ കാക്കുന്ന പുഴകളിലും... ഒരു തുള്ളി നീരിനായി ദൂരങ്ങൾ താണ്ടുന്ന പാവമാം പക്ഷിതൻ ചെറുചുണ്ടിലും... വാനിനെ ചെന്നൊന്ന് ചുംബിച്ച ; ഇന്നു മണ്ണിനെ ചുംബിച്ചിടും - മലകൾ തൻ നോവിലും... തിരയുന്നു രാവും പകലുമൊരുപോലെ - നിൻ രൂപമൊരു നോക്ക് കാണുവാനായി... ശ്രവിച്ചു ഞാൻ നിൻ ശോഭ പണ്ടൊരിക്കൽ - ഇന്നു കാണുവാൻ എങ്ങു ഞാനലഞ്ഞു. കാണുമോ ഞാൻ നിൻ മനോഹാരിത... എങ്ങു ഞാൻ തിരയേണ്ടു നിൻ ചാരുത... നശ്വരമോ പ്രകൃതിതൻ ശോഭ... ? - നാശം വരുത്തിയോ മാനവർതൻ ആശ... ? ഇനിയൊരു നാൾ വിരുന്നെത്തുമോ... - പ്രകൃതിതൻ പുണ്യമാം രൂപത്തെ ദർശിക്കുവാൻ ? മനുഷ്യർ തൻ ചുടലാം ആശകൾക്കായി... കുരുതി കൊടുക്കണോ പ്രകൃതിയെ നാം... ?