അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/നിരപരാധി - കഥ
നിരപരാധി
"ഏകാന്തതയുടെ പെരുവഴിയിൽ ആവോളം അലഞ്ഞവനാണ് ഞാൻ എങ്കിലും ........." തൻ്റെ ചിന്തകൾ പരിധി കഴിഞ്ഞു പോകുന്നു എന്നു തോന്നിയ അവനെ ചിന്തയിൽ നിന്നുണർത്തിയത് ശങ്കരേട്ടനായിരുന്നു. "എന്താണ്ടാ ഇയ്യ് ഈ കല്ലിമ്മേ കുമിഞ്ഞിരിക്കണ്" ഞാൻ ഒന്നും മിണ്ടിയില്ല അതിനാൽ ചെറിയ അതൃപ്തിയോടെ മൂളി കഴിഞ്ഞ് എന്നോട് പറഞ്ഞു - " ഉണ്ണി ഇജ്ജ് രണ്ടീസായി ഇങ്ങനെയാ. എന്താണ്ടാ പറ്റിയേ, ഇൻ്റെ നീക്കോക്കെ ഞാൻ ശ്രദ്ധിക്കണില്ല എന്നാ അൻ്റെ ബിചാരം?" ഞാൻ ഒന്നും പറഞ്ഞില്ല. നിശബ്ദ നദിയിൽ മുങ്ങിക്കുളിക്കുകയാണ് ഇപ്പോൾ നല്ലത് എന്നെനിക്കു തോന്നി. വല്ലാത്ത അസ്വസ്ഥനായിരുന്നു. ഒന്ന് കുളിക്കണം പിന്നെ ........ പിന്നെ എന്താ എന്ന് തന്നെ നിശ്ചയമില്ല. ആകാശഗംഗയിൽ നിന്ന് ഒരു തുള്ളി ജലം എൻ്റെ ഉള്ളിൽ വീണ്ടുകിടക്കുന്നു. എപ്പോൾ വേണമെങ്കിലും അവ അണപൊട്ടാം.
|