കാടായിരുന്നു ഞാൻ, ഖനിയായി നിന്നൊരു വനമായിരുന്നു, ആരോമൽ പൈതങ്ങൾ അരുമയായി പായുന്ന മേടായിരുന്നു ഞാൻ, എൻ മടിതട്ടിൽ ഉണർന്നു പുലരികൾ എൻ ഹൃത്തടത്തിൽ മയങ്ങി രാവുകൾ , പൂർവ്വമാം തോട്ടത്തിൽ മേയുന്ന പൈക്കളും, പശ്ചിമചോലയിൽ പാറുന്ന ശലഭവും , വെൺനിലാ പൊയ്കയിൽ നീന്തുന്ന താരവും , ചേർന്നതാണെൻ പൂർവ്വകാലം . എങ്കിലിന്നെൻ പുലരിക്ക് വെണ്മയില്ല , എന്റെ മിഴിയാം പുഴകളിൽ നീരുമില്ല , എന്റെ ഹൃദയമാം തരുവിൽ പൂക്കളില്ല , എന്റെ സ്മിതമാം ചോലക്കു ശുദ്ധിയില്ല , എന്റെ മനമാം പൂക്കൾക്ക് നന്മയില്ല , ഓർക്കുന്നു ഞാനെൻ പ്രതാപത്തിൻ നാളുകൾ അറിയുന്നു ഞാനെൻ മൃതമാം അവസ്ഥയും എന്റെ വിജനമാം വീഥിയിൽ സ്മൃതികളില്ലാ , എങ്ങും എവിടെയും ഇന്നിന്റെ കയ്പ് മാത്രം , നാളെയുടെ ചിന്തകളിൽ നോവ് മാത്രം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത