ആരാണീ മുത്തച്ഛൻ കൂട്ടുകാരേ നേരിന്റെ നേരായ രൂപമാർന്നോൻ തോരാത്ത വാൽസല്യവർഷമായി തീരാത്ത കാരുണ്യപുണ്യമായി പാരിന്റെ പാരമ്യസത്യമായി ഭാരതം ചൂടുന്ന പുണ്യമല്ലേ. കാരിരുമ്പിന്റെ കഠോരതയും നീരാക്കി മാറ്റിയ ബാപ്പുവല്ലേ ഒക്ടോബർ രണ്ടിലാ ധന്യസ്മൃതി ദീപ്തമാക്കീടാം മനസ്സുകളിൽ വിനയത്തിന്റെ കിരീടം ചൂടിയ വലിയൊരു മുത്തച്ഛൻ ആരാണീ മുത്തച്ഛൻ കൂട്ടുകാരേ നേരിന്റെ നേരായ രൂപമാർന്നോൻ?