പ്രകൃതി വിശ്വാസി അറിയുന്നു മർത്ത്യൻ വളർന്നുവന്നതു ചെടികളിൽനിന്ന് മൃഗങ്ങളിൽനിന്ന് തണുത്തലിഞ്ഞൊരു പൊടിയിൽ നിന്നെന്നും അവൻ വളർന്നതിന്നെവിടേക്കായാലു മിടറി പിന്നെയും ചെടിയിലേക്കാണു കിളിയിലേക്കാണ് മടങ്ങുവതെന്നും ചെളിയിൽ മുങ്ങുന്നു പിറന്നിരിക്കുന്നു ഒടുങ്ങുന്നില്ലവനൊരിക്കലും ഉയി രെഴുന്നതൊതെയു മൂയിർ തുടരുന്നു ചുവരിലോടുമിക്കുരുന്നു പ്രാണിയും തെരുവിൽ യാജിക്കുംമിളം കുരുവിയും ഉയരെ വാതിലേയ്ക്കൊരിറ്റു നീരിനാ യുടലുനീട്ടിമീപ്പനയും ധ്യാനത്തിൽ മുഴുകി മെല്ലെയായ് നടക്കുമാനയും സകലവും ഞാനുമവരും ഒന്നല്ലോ പരിണാമത്തിൻ യുരുവങ്ങൾ താണ്ടി യിഹലോകത്തെയും പരലോകത്തെയും മരണത്തെപ്പോലും പുതിയതാംമൊരു ഗ്രാമത്തിലേക്കുന്തിത്തെറിപ്പിക്കുന്നവർ