വരിവരിയായ് നെൽക്കതിരുകൾ കൊത്തി പാറി വരുന്നു തത്തമ്മ .... സ്വർണ്ണം പോൽ നിൻ ചുണ്ടിൽ തിളങ്ങും കതിർ മണി കിട്ടിയതെവിടുന്നാ...? പറയാം ഞാനെൻ പൊൻ ചങ്ങാതീ.... പച്ച വിരിച്ചൊരു പാടത്തിൽ ഞാൻ - കണ്ടൂ സ്വർണ്ണക്ക തിരുകളെ .... എൻ്റെ കിടാങ്ങൾക്കായി ഞാനാ - സ്വർണ്ണക്കതിർ മണി പൊട്ടിച്ചു... കണ്ടാലേറ്റം സന്തോഷിക്കും വിശപ്പു മാറ്റും പൊൻ മക്കൾ .... ചെല്ലത്തത്തേ കുഞ്ഞിത്തത്തേ.... വേണ്ടും കതിർ മണി കൊത്തിക്കോ... ആ ചെറുപാടം എന്നുടെ പാടം സന്തോഷത്തിൻ പൊൻ പാടം .... വീണ്ടും വീണ്ടും കൊത്തിയെടുത്തോ പൊൻ നിറമാർന്ന കതിർമണികൾ ....