"തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ/അക്ഷരവൃക്ഷം/അറുപത്തിയേഴാം ദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അറുപത്തിയേഴാം ദിവസം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>നിരാഹാരം തുടങ്ങിയിട്ട് ഇന്ന്  67 ദിവസം  തികയുകയാണ് .ഗണേഷ്  ഓർത്തു . 66  ദിവസം  മുൻപ്  സമരപ്പന്തൽ  നിറയെ  എൻ്റെ  നാട്ടുകാർ  ഉണ്ടായിരുന്നു. എല്ലാവർക്കും  ഒരേ  ലക്ഷ്യം . പരിസ്ഥിതിയെ  മുറിവേൽപ്പിച്ചു  പടുത്തുയർത്തിയ    വലിയ  വ്യവസായ ശാല  പൂട്ടണം. ഗ്രാമീണരെ  ഈ  കഷ്ടപ്പാടിൽനിന്നു  മോചിപ്പിക്കണം.</p><p>ജീവിതത്തിൽ  ഏറ്റവും  അധികം  സന്തോഷിച്ച  നാളുകൾ  ഏതെന്ന  ചോദ്യത്തിന്  ഒരുത്തരമേ  ഉളളൂ . 5  വർഷം  മുമ്പത്തെ  ഒരു  മഴക്കാലം. നമ്മുടെ  നാട്ടിൽ  ഒരു  വ്യവസായശാല  ആരംഭിക്കാൻ  പോകുന്നു. നാളീകേരത്തിൽനിന്നും  ശീതളപാനീയം  സംസ്കരിക്കുവാനുള്ള  പരിപാടി. ഒരുപാട്  നാളത്തെ  ശ്രമങ്ങൾക്ക്  ശേഷം  അതിന്  അനുമതി  ലഭിച്ചിരിക്കുന്നു. പഠനം  കഴിഞ്ഞു  ഒരു  ജോലിക്കായി  ശ്രമിച്ചുകൊണ്ടിരിക്കുന്ന  ദുരിതകാലം. സന്തോഷം കൊണ്ട്  ഞാനെല്ലാം  മറന്ന  നാളുകൾ. തൊഴിലവസരങ്ങൾ  നിരവധി  ഉണ്ടായിരുന്നു അവിടെ. തൊഴിലാളികൾ  മുഴുവൻ  ഈ  നാട്ടുകാരായിരിക്കും എന്നാണ്  ആദ്യം പറഞ്ഞുറപ്പിച്ചത്. അതുപോലെത്തന്നെ  സംഭവിക്കുകയും ചെയ്തു. നാളീകേരത്തിന്  വിലയിടിഞ്ഞ  ആ  കാലത്തും  കർഷകർ  വളരെയധികം  സന്തോഷത്തിലായിരുന്നു. നല്ല വില കൊടുത്തു  നാളീകേരം  വ്യവസായശാലയിലേക്ക്  വാങ്ങിച്ചുതുടങ്ങി. മിക്ക  വീടുകളിലെയും  ഒരാളെങ്കിലും  അവിടെ  പണിയെടുത്തു. എല്ലാവരും  സന്തോഷത്തിൽ  തന്നെ.</p><p> നിരാഹാരം 30  ദിവസം  കഴിയുമ്പോഴേക്കും  വിരലിലെണ്ണാവുന്ന ആളുകൾ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്.എൻ്റെ സുഹൃത് രാജീവ് തുടക്കം മുതലേ എനിക്കൊപ്പമായിരുന്നു.പണ്ടേ ഞങ്ങൾ അങ്ങനെയായിരുന്നല്ലോ. ഒന്നിച്ചു പഠിച്ചു ഒന്നിച്ചു വളർന്ന് ഒരേ സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി ലഭിച്ചപ്പോഴും ഞാനാലോചിച്ചിരുന്നില്ല, ഇങ്ങനെയൊരു സമരപ്പന്തലിൽ ഇരിക്കേണ്ടി വരുമെന്ന്.40 ദിവസം കഴിഞ്ഞപ്പോൾ ഞാനും അവനും മാത്രമായി സമരപ്പന്തലിൽ.</p><p>എത്ര സന്തോഷകരമായിരുന്നു ആ നാളുകൾ.ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി.എല്ലാം തകിടം മറിയാൻ അധികനാൾ വേണ്ടി വന്നില്ല.പാനീയത്തിന് മാർക്കറ്റില്ല എന്നുപറഞ്ഞു കുറേ തൊഴിലാളികളെ പിരിച്ചുവിടുകയായിരുന്നു.എല്ലാം വിശ്വസിച്ചു.അപ്പോഴും നല്ല രീതിയിൽ പാനീയം ഉല്പാദിപ്പിക്കുന്നുണ്ടായിരുന്നു.നാട്ടുകാരെ പിരിച്ചുവിട്ടതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളെ ധാരാളമായി കൊണ്ടുവരുകയും ചെയ്തു.ഇത് ചോദ്യം ചെയ്ത നമ്മളിൽ പലരെയും ചെറിയ കാരണങ്ങൾ പറഞ്ഞു വീണ്ടും പിരിച്ചുവിട്ടു. നാട്ടുകാരിൽ നിന്നും നാളികേരം ശേഖരിക്കാതെ തന്നെ നല്ല രീതിയിൽ ഉത്പന്നം ഉണ്ടാക്കുന്നുണ്ടായിരുന്നു.എങ്ങനെയെന്നു ചോദിക്കാൻ പലർക്കും ഭയം.ഈ ജോലി വിശ്വസിച്ചു വായ്പയെടുത്ത പലരും കാര്യങ്ങളറിയാതെ വിഷമിച്ചു.പക്ഷേ  എനിക്കറിഞ്ഞേ മതിയാവൂ. എങ്ങനെയെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.പാക്കിങ് സെക്ഷനിലേ ഇപ്പൊ നാട്ടുകാരുള്ളൂ. ഞാനും രാജീവനും സൂപ്പർവൈസിംഗിലാണ്.എല്ലാം കൈവിട്ടുപോവുകയാണോ?</p><p>  നിരാഹാരം 48 ദിവസം കഴിഞ്ഞപ്പോഴേക്കും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു.പക്ഷേ രാജീവിന്റെ മനം മാറ്റം എന്നെ വല്ലാതെ പിടിച്ചുലച്ചു.ഞങ്ങൾക്ക് നേരെയുണ്ടാകാവുന്ന  ഭീഷണിയോ ഭീമമായ തുകയുടെ ഓഫറോ ഞങ്ങളെ പിന്തിരിപ്പിക്കില്ലയെന്ന ഉറച്ച തീരുമാനം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ അവൻ എന്നെ ചിന്തിപ്പിച്ചു. പരിസ്ഥിതിക്കു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ പക്ഷെ ഒരുക്കമായിരുന്നു.</p><p> വ്യവസായശാല ആരംഭിച്ചു 2 വർഷം കഴിയുമ്പോഴേക്കും പലവിധ രോഗങ്ങൾ കൊണ്ട് ആളുകൾ ആശുപത്രികൾ കയറിയിറങ്ങാൻ തുടങ്ങിയിരുന്നു. മാരകമായ രാസവസ്തുക്കൾ കുടിവെള്ളത്തിൽ കാണപ്പെട്ടു. പക്ഷെ റിപ്പോർട് ചെയ്യാനോ കേസിനു പോകാനോ ആർക്കും ധൈര്യമില്ല. പാവങ്ങൾ. രാഷ്ട്രീയക്കാരും പോലീസുകാരും കാശുകാരുടെ കൂടെക്കൂടി. ഉണ്ടായിരുന്ന തെളിനീര് വിഷദ്രാവകമായി മാറി.കാറ്റിനു കെട്ടമണം. രോഗം പടർന്നു പിടിച്ചു. ഇനിയും പ്രതികരിച്ചില്ലെങ്കിൽ ആ രാക്ഷസക്കെട്ടിടങ്ങൾ നമ്മുടെ കൊച്ചു ഗ്രാമത്തെ ചിതറിയ ഓർമ്മകൾ മാത്രമാക്കിമാറ്റും എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവിടെ ഞാൻ പിന്തിരിയാൻ പാടില്ല.  ഫാക്ടറിയുടെ  നിറം മങ്ങിയ കൊടി നിലം പൊത്തുന്നതും നോക്കി സമരപ്പന്തലിൽ  ഞാൻ തനിച്ചിരുന്നു.</p>
<p>നിരാഹാരം തുടങ്ങിയിട്ട് ഇന്ന്  67 ദിവസം  തികയുകയാണ് .ഗണേഷ്  ഓർത്തു . 66  ദിവസം  മുൻപ്  സമരപ്പന്തൽ  നിറയെ  എൻ്റെ  നാട്ടുകാർ  ഉണ്ടായിരുന്നു. എല്ലാവർക്കും  ഒരേ  ലക്ഷ്യം . പരിസ്ഥിതിയെ  മുറിവേൽപ്പിച്ചു  പടുത്തുയർത്തിയ    വലിയ  വ്യവസായ ശാല  പൂട്ടണം. ഗ്രാമീണരെ  ഈ  കഷ്ടപ്പാടിൽനിന്നു  മോചിപ്പിക്കണം.</p><p>ജീവിതത്തിൽ  ഏറ്റവും  അധികം  സന്തോഷിച്ച  നാളുകൾ  ഏതെന്ന  ചോദ്യത്തിന്  ഒരുത്തരമേ  ഉളളൂ . 5  വർഷം  മുമ്പത്തെ  ഒരു  മഴക്കാലം. നമ്മുടെ  നാട്ടിൽ  ഒരു  വ്യവസായശാല  ആരംഭിക്കാൻ  പോകുന്നു. നാളീകേരത്തിൽനിന്നും  ശീതളപാനീയം  സംസ്കരിക്കുവാനുള്ള  പരിപാടി. ഒരുപാട്  നാളത്തെ  ശ്രമങ്ങൾക്ക്  ശേഷം  അതിന്  അനുമതി  ലഭിച്ചിരിക്കുന്നു. പഠനം  കഴിഞ്ഞു  ഒരു  ജോലിക്കായി  ശ്രമിച്ചുകൊണ്ടിരിക്കുന്ന  ദുരിതകാലം. സന്തോഷം കൊണ്ട്  ഞാനെല്ലാം  മറന്ന  നാളുകൾ. തൊഴിലവസരങ്ങൾ  നിരവധി  ഉണ്ടായിരുന്നു അവിടെ. തൊഴിലാളികൾ  മുഴുവൻ  ഈ  നാട്ടുകാരായിരിക്കും എന്നാണ്  ആദ്യം പറഞ്ഞുറപ്പിച്ചത്. അതുപോലെത്തന്നെ  സംഭവിക്കുകയും ചെയ്തു. നാളീകേരത്തിന്  വിലയിടിഞ്ഞ  ആ  കാലത്തും  കർഷകർ  വളരെയധികം  സന്തോഷത്തിലായിരുന്നു. നല്ല വില കൊടുത്തു  നാളീകേരം  വ്യവസായശാലയിലേക്ക്  വാങ്ങിച്ചുതുടങ്ങി. മിക്ക  വീടുകളിലെയും  ഒരാളെങ്കിലും  അവിടെ  പണിയെടുത്തു. എല്ലാവരും  സന്തോഷത്തിൽ  തന്നെ.</p><p> നിരാഹാരം 30  ദിവസം  കഴിയുമ്പോഴേക്കും  വിരലിലെണ്ണാവുന്ന ആളുകൾ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്.എൻ്റെ സുഹൃത് രാജീവ് തുടക്കം മുതലേ എനിക്കൊപ്പമായിരുന്നു.പണ്ടേ ഞങ്ങൾ അങ്ങനെയായിരുന്നല്ലോ. ഒന്നിച്ചു പഠിച്ചു ഒന്നിച്ചു വളർന്ന് ഒരേ സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി ലഭിച്ചപ്പോഴും ഞാനാലോചിച്ചിരുന്നില്ല, ഇങ്ങനെയൊരു സമരപ്പന്തലിൽ ഇരിക്കേണ്ടി വരുമെന്ന്.40 ദിവസം കഴിഞ്ഞപ്പോൾ ഞാനും അവനും മാത്രമായി സമരപ്പന്തലിൽ.</p><p>എത്ര സന്തോഷകരമായിരുന്നു ആ നാളുകൾ.ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി.എല്ലാം തകിടം മറിയാൻ അധികനാൾ വേണ്ടി വന്നില്ല.പാനീയത്തിന് മാർക്കറ്റില്ല എന്നുപറഞ്ഞു കുറേ തൊഴിലാളികളെ പിരിച്ചുവിടുകയായിരുന്നു.എല്ലാം വിശ്വസിച്ചു.അപ്പോഴും നല്ല രീതിയിൽ പാനീയം ഉല്പാദിപ്പിക്കുന്നുണ്ടായിരുന്നു.നാട്ടുകാരെ പിരിച്ചുവിട്ടതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളെ ധാരാളമായി കൊണ്ടുവരുകയും ചെയ്തു.ഇത് ചോദ്യം ചെയ്ത നമ്മളിൽ പലരെയും ചെറിയ കാരണങ്ങൾ പറഞ്ഞു വീണ്ടും പിരിച്ചുവിട്ടു. നാട്ടുകാരിൽ നിന്നും നാളികേരം ശേഖരിക്കാതെ തന്നെ നല്ല രീതിയിൽ ഉത്പന്നം ഉണ്ടാക്കുന്നുണ്ടായിരുന്നു.എങ്ങനെയെന്നു ചോദിക്കാൻ പലർക്കും ഭയം.ഈ ജോലി വിശ്വസിച്ചു വായ്പയെടുത്ത പലരും കാര്യങ്ങളറിയാതെ വിഷമിച്ചു.പക്ഷേ  എനിക്കറിഞ്ഞേ മതിയാവൂ. എങ്ങനെയെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.പാക്കിങ് സെക്ഷനിലേ ഇപ്പൊ നാട്ടുകാരുള്ളൂ. ഞാനും രാജീവനും സൂപ്പർവൈസിംഗിലാണ്.എല്ലാം കൈവിട്ടുപോവുകയാണോ?</p><p>  നിരാഹാരം 48 ദിവസം കഴിഞ്ഞപ്പോഴേക്കും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു.പക്ഷേ രാജീവിന്റെ മനം മാറ്റം എന്നെ വല്ലാതെ പിടിച്ചുലച്ചു.ഞങ്ങൾക്ക് നേരെയുണ്ടാകാവുന്ന  ഭീഷണിയോ ഭീമമായ തുകയുടെ ഓഫറോ ഞങ്ങളെ പിന്തിരിപ്പിക്കില്ലയെന്ന ഉറച്ച തീരുമാനം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ അവൻ എന്നെ ചിന്തിപ്പിച്ചു. പരിസ്ഥിതിക്കു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ പക്ഷെ ഒരുക്കമായിരുന്നു.</p><p> വ്യവസായശാല ആരംഭിച്ചു 2 വർഷം കഴിയുമ്പോഴേക്കും പലവിധ രോഗങ്ങൾ കൊണ്ട് ആളുകൾ ആശുപത്രികൾ കയറിയിറങ്ങാൻ തുടങ്ങിയിരുന്നു. മാരകമായ രാസവസ്തുക്കൾ കുടിവെള്ളത്തിൽ കാണപ്പെട്ടു. പക്ഷെ റിപ്പോർട് ചെയ്യാനോ കേസിനു പോകാനോ ആർക്കും ധൈര്യമില്ല. പാവങ്ങൾ. രാഷ്ട്രീയക്കാരും പോലീസുകാരും കാശുകാരുടെ കൂടെക്കൂടി. ഉണ്ടായിരുന്ന തെളിനീര് വിഷദ്രാവകമായി മാറി.കാറ്റിനു കെട്ടമണം. രോഗം പടർന്നു പിടിച്ചു. ഇനിയും പ്രതികരിച്ചില്ലെങ്കിൽ ആ രാക്ഷസക്കെട്ടിടങ്ങൾ നമ്മുടെ കൊച്ചു ഗ്രാമത്തെ ചിതറിയ ഓർമ്മകൾ മാത്രമാക്കിമാറ്റും എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവിടെ ഞാൻ പിന്തിരിയാൻ പാടില്ല.  ഫാക്ടറിയുടെ  നിറം മങ്ങിയ കൊടി നിലം പൊത്തുന്നതും നോക്കി സമരപ്പന്തലിൽ  ഞാൻ തനിച്ചിരുന്നു.</p>{{BoxBottom1
| പേര്= ദർശന പുളിക്കൽ
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവഃ തളാപ്  മിക്സഡ് യു പി സ്കൂൾ  കണ്ണൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13379
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അറുപത്തിയേഴാം ദിവസം

നിരാഹാരം തുടങ്ങിയിട്ട് ഇന്ന് 67 ദിവസം തികയുകയാണ് .ഗണേഷ് ഓർത്തു . 66 ദിവസം മുൻപ് സമരപ്പന്തൽ നിറയെ എൻ്റെ നാട്ടുകാർ ഉണ്ടായിരുന്നു. എല്ലാവർക്കും ഒരേ ലക്ഷ്യം . പരിസ്ഥിതിയെ മുറിവേൽപ്പിച്ചു പടുത്തുയർത്തിയ വലിയ വ്യവസായ ശാല പൂട്ടണം. ഗ്രാമീണരെ ഈ കഷ്ടപ്പാടിൽനിന്നു മോചിപ്പിക്കണം.

ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ച നാളുകൾ ഏതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉളളൂ . 5 വർഷം മുമ്പത്തെ ഒരു മഴക്കാലം. നമ്മുടെ നാട്ടിൽ ഒരു വ്യവസായശാല ആരംഭിക്കാൻ പോകുന്നു. നാളീകേരത്തിൽനിന്നും ശീതളപാനീയം സംസ്കരിക്കുവാനുള്ള പരിപാടി. ഒരുപാട് നാളത്തെ ശ്രമങ്ങൾക്ക് ശേഷം അതിന് അനുമതി ലഭിച്ചിരിക്കുന്നു. പഠനം കഴിഞ്ഞു ഒരു ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ദുരിതകാലം. സന്തോഷം കൊണ്ട് ഞാനെല്ലാം മറന്ന നാളുകൾ. തൊഴിലവസരങ്ങൾ നിരവധി ഉണ്ടായിരുന്നു അവിടെ. തൊഴിലാളികൾ മുഴുവൻ ഈ നാട്ടുകാരായിരിക്കും എന്നാണ് ആദ്യം പറഞ്ഞുറപ്പിച്ചത്. അതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തു. നാളീകേരത്തിന് വിലയിടിഞ്ഞ ആ കാലത്തും കർഷകർ വളരെയധികം സന്തോഷത്തിലായിരുന്നു. നല്ല വില കൊടുത്തു നാളീകേരം വ്യവസായശാലയിലേക്ക് വാങ്ങിച്ചുതുടങ്ങി. മിക്ക വീടുകളിലെയും ഒരാളെങ്കിലും അവിടെ പണിയെടുത്തു. എല്ലാവരും സന്തോഷത്തിൽ തന്നെ.

നിരാഹാരം 30 ദിവസം കഴിയുമ്പോഴേക്കും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്.എൻ്റെ സുഹൃത് രാജീവ് തുടക്കം മുതലേ എനിക്കൊപ്പമായിരുന്നു.പണ്ടേ ഞങ്ങൾ അങ്ങനെയായിരുന്നല്ലോ. ഒന്നിച്ചു പഠിച്ചു ഒന്നിച്ചു വളർന്ന് ഒരേ സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി ലഭിച്ചപ്പോഴും ഞാനാലോചിച്ചിരുന്നില്ല, ഇങ്ങനെയൊരു സമരപ്പന്തലിൽ ഇരിക്കേണ്ടി വരുമെന്ന്.40 ദിവസം കഴിഞ്ഞപ്പോൾ ഞാനും അവനും മാത്രമായി സമരപ്പന്തലിൽ.

എത്ര സന്തോഷകരമായിരുന്നു ആ നാളുകൾ.ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി.എല്ലാം തകിടം മറിയാൻ അധികനാൾ വേണ്ടി വന്നില്ല.പാനീയത്തിന് മാർക്കറ്റില്ല എന്നുപറഞ്ഞു കുറേ തൊഴിലാളികളെ പിരിച്ചുവിടുകയായിരുന്നു.എല്ലാം വിശ്വസിച്ചു.അപ്പോഴും നല്ല രീതിയിൽ പാനീയം ഉല്പാദിപ്പിക്കുന്നുണ്ടായിരുന്നു.നാട്ടുകാരെ പിരിച്ചുവിട്ടതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളെ ധാരാളമായി കൊണ്ടുവരുകയും ചെയ്തു.ഇത് ചോദ്യം ചെയ്ത നമ്മളിൽ പലരെയും ചെറിയ കാരണങ്ങൾ പറഞ്ഞു വീണ്ടും പിരിച്ചുവിട്ടു. നാട്ടുകാരിൽ നിന്നും നാളികേരം ശേഖരിക്കാതെ തന്നെ നല്ല രീതിയിൽ ഉത്പന്നം ഉണ്ടാക്കുന്നുണ്ടായിരുന്നു.എങ്ങനെയെന്നു ചോദിക്കാൻ പലർക്കും ഭയം.ഈ ജോലി വിശ്വസിച്ചു വായ്പയെടുത്ത പലരും കാര്യങ്ങളറിയാതെ വിഷമിച്ചു.പക്ഷേ എനിക്കറിഞ്ഞേ മതിയാവൂ. എങ്ങനെയെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.പാക്കിങ് സെക്ഷനിലേ ഇപ്പൊ നാട്ടുകാരുള്ളൂ. ഞാനും രാജീവനും സൂപ്പർവൈസിംഗിലാണ്.എല്ലാം കൈവിട്ടുപോവുകയാണോ?

നിരാഹാരം 48 ദിവസം കഴിഞ്ഞപ്പോഴേക്കും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു.പക്ഷേ രാജീവിന്റെ മനം മാറ്റം എന്നെ വല്ലാതെ പിടിച്ചുലച്ചു.ഞങ്ങൾക്ക് നേരെയുണ്ടാകാവുന്ന ഭീഷണിയോ ഭീമമായ തുകയുടെ ഓഫറോ ഞങ്ങളെ പിന്തിരിപ്പിക്കില്ലയെന്ന ഉറച്ച തീരുമാനം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ അവൻ എന്നെ ചിന്തിപ്പിച്ചു. പരിസ്ഥിതിക്കു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ പക്ഷെ ഒരുക്കമായിരുന്നു.

വ്യവസായശാല ആരംഭിച്ചു 2 വർഷം കഴിയുമ്പോഴേക്കും പലവിധ രോഗങ്ങൾ കൊണ്ട് ആളുകൾ ആശുപത്രികൾ കയറിയിറങ്ങാൻ തുടങ്ങിയിരുന്നു. മാരകമായ രാസവസ്തുക്കൾ കുടിവെള്ളത്തിൽ കാണപ്പെട്ടു. പക്ഷെ റിപ്പോർട് ചെയ്യാനോ കേസിനു പോകാനോ ആർക്കും ധൈര്യമില്ല. പാവങ്ങൾ. രാഷ്ട്രീയക്കാരും പോലീസുകാരും കാശുകാരുടെ കൂടെക്കൂടി. ഉണ്ടായിരുന്ന തെളിനീര് വിഷദ്രാവകമായി മാറി.കാറ്റിനു കെട്ടമണം. രോഗം പടർന്നു പിടിച്ചു. ഇനിയും പ്രതികരിച്ചില്ലെങ്കിൽ ആ രാക്ഷസക്കെട്ടിടങ്ങൾ നമ്മുടെ കൊച്ചു ഗ്രാമത്തെ ചിതറിയ ഓർമ്മകൾ മാത്രമാക്കിമാറ്റും എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവിടെ ഞാൻ പിന്തിരിയാൻ പാടില്ല. ഫാക്ടറിയുടെ നിറം മങ്ങിയ കൊടി നിലം പൊത്തുന്നതും നോക്കി സമരപ്പന്തലിൽ ഞാൻ തനിച്ചിരുന്നു.

ദർശന പുളിക്കൽ
7 ഗവഃ തളാപ് മിക്സഡ് യു പി സ്കൂൾ കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ