"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
വരി 51: വരി 51:
'''<big>[[{{PAGENAME}}/നാടൻകലകൾ|നാടൻകലകൾ]]</big>
'''<big>[[{{PAGENAME}}/നാടൻകലകൾ|നാടൻകലകൾ]]</big>
'''
'''
===നാടൻപാട്ട്===
നമ്മുടെ നാട്ടിൽ ഞാറു നേടുന്നതിന്റെ ഭാഗമായി കൃഷിപ്പാട്ടുകൾ പാടിയിരുന്നു. ഒാരിണ,ഈരിണ കാലികളെ കൊണ്ട് നിലം ഉഴുതൊരുക്കി ,ഞാറ്റടികളിൽ നിന്ന് കൊണ്ടുവരുന്ന ഞാറിനെ മരമടിച്ചൊരുക്കിയ വയലിൽ നിരത്തുന്നു. ആ ഞാറുകെട്ടുകളിൽനിന്നു പിടിയെടുത്തു പിടിയിൽനിന്ന് നുരിയെടുത്ത നിരനിരയായ് നിരന്നുനിന്നു സ്ത്രീകൾ പാട്ടുപാടി ഞാറുനട്ടിരുന്ന ഒരു കാലത്തെക്കുറിച്ചു ഇന്നും പഴമക്കാർപറയുന്നു .തിരുപ്പാണ്ടി ,തേവി ,മാണിക്യ ,കാളി ,ചക്കി എന്നിവരായിരുന്നു അന്നത്തെ പ്രധാന പാട്ടുകാർ .
===തിരുവാതിരക്കളി===
നാട്ടിലെ പെൺകുട്ടികൾ തിരുവാതിരക്കളി പഠിക്കുക എന്നതൊരു വഴക്കമായിരുന്നു. തിരുവാതിരക്കളി പഠിപ്പിക്കുന്നവരെ ആശാട്ടിമാർ എന്നാണറിയപ്പെട്ടിരുന്നത്. കരിച്ചയിൽ പൊന്നു അമ്മ,ദാക്ഷായണിയമ്മ എന്നിവർ പഴയതലമുറയിലെ പ്രഗത്ഭരായ തിരുവാതിരക്കളി ആശാട്ടിമാരായിരുന്നു. ഏറെനാളത്തെ പഠനത്തിന് ശേഷമാണു തിരുവാതിരയുടെ അരങ്ങേറ്റം നടത്തുന്നത്. ഓണത്തിന് വീടുകളിലും ഉത്സവങ്ങൾക്ക് ക്ഷേത്രങ്ങളിലും തിരുവാതിര നടത്തിയിരുന്നു.സ്ത്രീകളുടെ മെയ്‌വഴക്കത്തിന്ഉതകുന്ന ഒരു നാടക കലാരുപമാണ് തിരുവാതിരക്കളി.ഇതിനു കൈകൊട്ടിക്കളി എന്നുംപേരുണ്ട്.തിരുവാതിരകളിക്ക്പുറമെഓണക്കാലത്തുപവൽക്കളി,തുമ്പിതുള്ളൽതുടങ്ങിയ വിനോദങ്ങളും ഉണ്ടായിരുന്നു. നിരവധി പാട്ടുകളുടെ അകമ്പടിയുണ്ടായിരുന്നു.
[[പ്രമാണം:42021 3003.jpg|thumb|തിരുവാതിരക്കളി]]
===കമ്പടവുകളിയും  അടിതടയും===
യുവാക്കളുടെ ആയോധനകലകളായ കണക്കാക്കാവുന്ന രണ്ടു വിനോദങ്ങളാണ് കമ്പടവുകളിയും(കൊലുകളിയും),അടിതടയും . എട്ടാൽ  വട്ടത്തിൽ നിന്ന് ഓരോരുത്തരും കൈയിൽ രണ്ടു കമ്പുപയോഗിച്ചു താളം കൊട്ടി പരസ്പരം കമ്പടിച്ചു  കളിക്കുന്നതാണ് കമ്പടവുകളി.പുരാണങ്ങളിലെയും ആട്ടക്കഥകളിലെയും പാട്ടുകൾക്കപ്പുറമെ ചില സാമൂഹിക ഗാനങ്ങളും താളത്തിൽപാടി കമ്പടിച്ചുകളിക്കുന്നു. കോൽക്കളി പോലെ നല്ല മെയ്‍വഴക്കം വേണ്ട കലാരൂപമാണ് അടിതട.നീളമുള്ള കമ്പു ചുഴറ്റി രണ്ടുപേർ തമ്മിൽ അടിക്കുകയും തടയുകയും ചെയുന്നതുകൊണ്ടാണ് അടിതട എന്ന പേരുവന്നത്. താഴത്തുമുടിയൂർഗംഗാധരൻപിള്ള നമ്മുടെ നാട്ടിലെ ഒരു അടിതട ആശാനായിരുന്നു. കാമ്പുപലവിധത്തിൽ ചുഴറ്റി എതിരാളി അടിക്കുന്നതും അയാൾ അതെ മട്ടിൽ തടുക്കുന്നതും നയനാനന്ദകരമായ കാഴ്ചയാണ്.മെയ്യ്‌ കണ്ണാകണം എന്നതാണ് തത്വം .ഇത്തരം കലാരൂപങ്ങൾ അഭ്യസിക്കുക എന്നത് പണ്ടുകാലത്തെ രീതിയായിരുന്നു.ഇന്ന് പിന്തുടർച്ചക്കാരായി ആരും ഈ കലാരൂപങ്ങളെ നിലനിർത്തിയില്ല എന്നുള്ളതാണ് അന്യംനിന്നുപോകാൻ കാരണം.
===കുത്തിയോട്ടം===
ദേവീക്ഷേത്രങ്ങളിൽ  ഉത്സവങ്ങളോടനുബന്ധിച്ചു നടത്തുന്ന അനുഷ്ടാനമാണ് കുത്തിയോട്ടം.ആൺകുട്ടികളെയാണ്‌ കുത്തിയോട്ട കുട്ടികളാക്കുന്നതു. ചില ദിക്കിലിവരെ കുരുതിക്കുട്ടികൾ എന്നുപറയുന്നു. ദേവി പ്രീതിക്കായി പണ്ടുകാലത്തു നരബലി നടത്തിയിരുന്നു .അതിന്റെ പ്രേതീകാത്മകമായ അനുഷ്ടാനമാണ് കുത്തിയോട്ടം .ഇത് രക്താരാധനയുമായ് ബന്ധപ്പെട്ടിരിക്കുന്നു.
രക്തരദാന ലോകത്തു പല പ്രദേശത്തും ഉണ്ടായിരുന്ന സമ്പ്രദായമാണ്.കാളീ പ്രീതിക്കായി നരബലി നടത്തിയിരുന്നതിന്റെ ചിഹ്നങ്ങളായ് ഇന്നും പല അനുഷ്ടാനങ്ങളും നിലനിൽക്കുന്നുണ്ട് .കുരുതി,പട്ടു,ചുവന്നപൂക്കളെ അർപ്പിക്കൽ,ഗരുഢൻതൂക്കം,കാവടിശൂലം എന്നിവ അത്തരമൊരുകാലത്തിന്റെ തിരുശേഷിപ്പുകളാണ്.
[[പ്രമാണം:42021 3007.jpg|thumb|നാടൻകലകൾ  കുത്തിയോട്ടം]]
===തോറ്റംപാട്ട് ===
കേരളത്തിൽ തെക്കും വടക്കും പാടിവരുന്ന വ്യത്യസ്തമായ തോറ്റംപാട്ടുകൾ ഉണ്ട്.തെക്കൻ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിലും മുടിപ്പുരകളിലും പാടിവരുന്ന ദൈർഘ്യമേറിയ കഥാഗാനമാണ് തെക്കിന്റെ തോറ്റംപാട്ട്. ദേവീക്ഷേത്രങ്ങളിലെ കുടിയിരുത്തു പാട്ടുമായി ബന്ധപ്പെട്ടാണ് തോറ്റംപാട്ട് പാടുന്നത്.പച്ചോലകൊണ്ടുകെട്ടിയുണ്ടാക്കുന്ന മുടിപ്പുരകളിൽ ദേവിയുടെ ശക്തിയെ പാട്ടിലൂടെ ആവാഹിച്ചുവരുത്തി കുടിയിരുത്തി പാനകഴിക്കുകയാണ്‌ ചെയുന്നത്.താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന ശ്രീകോവിൽ സ്ഥാനത്തു പീഠം വെച്ച് അതിൽ വാൽക്കിണ്ടിയിൽ കൂർച്ചംവെച്ച് അതിന്മേൽ വാൽക്കണ്ണാടി മുഖമായസങ്കല്പിച്ചു വയ്ക്കുന്നു. അലങ്കാര വസ്ത്ര ഞൊറിഞ്ഞു പാവാടയായ് സങ്കൽപ്പിച്ചു വിസ്തരിക്കുന്നു. അപ്പോഴേക്കും ദേവിരൂപമായ്‌ കഴിയും.ശക്തി ആവാഹിച്ചു ഒരു വാളും അരുകിൽ വയ്ക്കും.തുടർന്ന് തോറ്റംപാട്ടിലൂടെ ദേവിയെ തോറ്റിയുണർത്തുന്നു.
[[പ്രമാണം:42021 3005.jpg|thumb|നടുവിൽ |നാടൻകലകൾ]]