ഇ - വിദ്യാരംഗം

വിദ്യാരംഗം :- വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം സാഹിത്യവേദിക്കുള്ളത്. വിവിധ സാഹിത്യ രചനകളിലൂടെയും കലാപ്രകടനങ്ങളിലൂടെയും ഈ സർഗ പ്രക്രിയ നടന്നുകൊണ്ടേയിരിക്കുന്നു. ഭാഷ നന്നായി കൈകാര്യം ചെയ്യാൻ, നല്ലൊരു വാഗ്മിയായി തീരാൻ പരന്ന വായന ആവശ്യമാണ്. വായനയിലൂടെയാണ് ഒാരോ സാഹിത്യസൃഷ്ടിയും നടന്നുവരുന്നത്. ഇങ്ങനെ സാഹിത്യത്തെ പോഷപ്പിക്കുവാനും വിദ്യാർത്ഥികളെ കലാസാഹിത്യത്തോടു ചേർത്തു നിറുത്തുവാനും വിദ്യാരംഗം സാഹിത്യവേദിക്ക് കഴിഞ്ഞിട്ടുണ്ട്. വളർന്നുവരുന്ന സാഹിത്യത്തെ സ്നേഹിക്കാനും അറിയുന്നതിനുമുള്ള ഒരു മുതൽകൂട്ട് തന്നെയാണ് വിദ്യരംഗം കലാ സാഹിത്യവേദി.


കണ്ണീരുണങ്ങാതെ തണ്ണീർതടങ്ങൾ‌

മനുഷ്യാ നിൻ കാൽവെപ്പ്
ഇളകിയാടുന്നതു കണുക
ജീവിതസഖമെര്രയോ വധികം
അനുഭവിച്ചെങ്കിലും നിൻ
ചിന്തകൾ പെരുകിന്നിതാ
നാശത്തിനായി

നിൻ ജീവിതത്തിനാവശ്യമാം
വായുഗണങ്ങൾ പോൽതന്നെ
പ്രകൃതിമാതാവിൽ പ്രിയപ്പട്ടതാ
തണ്ണീർത്തടങ്ങൾ എന്നാൽ
നിൻ ചെയ്തികൾ അതിനോ
ടെത്ര ക്രൂരമാണ്

തണ്ണീർത്തടങ്ങളെ പണ്ട് നിങ്ങളെയോർക്കുമ്പോൾ
എൻ നേത്രങ്ങൾ നിറഞ്ഞാടിയുലയുന്നു.
എൻ മനം ആനന്തത്തിമിർപ്പിലലിയുന്നു
ഇളകിയാടുന്ന ജലസമൃദ്ധിയും
വേരുറഞ്ഞ സസ്യലതാതികളും
നിൽ സൗന്ദര്യത്തെ വർണിക്കുന്നു.

ഇന്നു നിൻ ഗതിയോർക്കുമ്പോൾ
എൻ ന്ടികൾ മരവിക്കുന്നു
പ്രകൃതിമാതാവിൻ നിലച്ച ശ്വാസം
കണുവാനിനിയെനിക്കാവില്ല
മനുഷ്യ അരുത് നിൻ പ്രവർത്തികൾ
കോർക്കാം കൈകൾ,
കണ്ണീരുണങ്ങാത്ത തണ്ണീർത്തടങ്ങൾക്കായി.

തയ്യാറാക്കിയത്
******* മെറിൻ റെജി (Std: 8-B) *******



ഒാർമകളിൽ നിറയുമെൻ വിദ്യാലയം
ആയിരമോർമകള് ഒന്നിച്ചുചേരുന്ന
കളിമുറ്റമാണെന്റെ വിദ്യാലയം
ഒാടികളിച്ചതും സ്നേഹം പകർന്നതും
അറിവ് നിറച്ചതും ഒാർമകളായ്
ഗ്രഹപാഠം മറന്നതും കലിലെ നീറ്റലും
വന്നു നിറയുന്നെൻ ഒാർമകളിൽ
പങ്കിട്ടെടുക്കുന്ന സ്നേഹത്തിൻ മധുരവും
ഗുരുവെന്ന വാക്കിന്റെ അർത്ഥം അറിഞ്ഞതും
വന്നു തെളിയുന്നെൻ ചിന്തകളിൽ,
പോയ് മറഞ്ഞെങ്ങോ ആ കാലമത്രയും
ഒരു ഗദ്ഗദമെന്നിൽ മയങ്ങിടവേ
ജീവിത നൗകയിൽ നഷടബാല്യത്തിന്റെ
ഒാർമകൾ മാത്രം ബാക്കിയായി.


******* ചന്ദന സനോജ് [ IX-C ] *******



ആത്മസമർപ്പണം

വാകമരങ്ങൾ വിരിപ്പിട്ട് ആ വഴിയിലൂടെ മഞ്ഞിന്റെ ആലിംഗനമേറ്റ് ഏതോ പാട്ടിന്റെ ഈണംപോലെ അവൾ നടന്നു നീങ്ങി. പ്രകാശത്തിന്റെ പുഞ്ചിരിയുടെ ഒരു കുപ്പായത്താൽ അവൾ തന്റെ മുഖത്തെ മൂടിയിരുന്നു. അതിനുള്ളിൽ ആരോരും തന്റെ ദുഖങ്ങൾ കാണാതിരിക്കാൻ ആ കുപ്പായം അവളെ സഹായിച്ചു. അപ്പോഴാണ് അവൾ ആ കഴ്ച കാണുന്നത്. കുട്ടിക്കാലത്തിന്റെ എല്ലാ പ്രസരിപ്പും നിഷ്കളങ്കതയും നിറഞ്ഞ ഒരുപറ്റം കുട്ടികൾ. ബാഗുകൾ തോളിലിട്ട് അങ്ങുമിങ്ങും കുളലം പറഞ്ഞ് അവളെ കടന്നു പോയപ്പോൾ ആ പോയത് തന്റെ കുട്ടിക്കാലമാണന്ന് അവൾ ഒാർത്തു.
തൊടുപുഴയിലായിരുന്നു അവളുടെ ജനനം. അവളുടെ കുടുംബം സാമ്പത്തികമായി വളരെ താഴെയായിരുന്നു. മൂത്ത മകളായ അവളെ അപ്പന്റെ കയ്യിലേൽപ്പിച്ച് അവളുടെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. പിന്നീട് അവൾക്ക് തുണയും ആള്രയവും അഭയവും അവളുടെ അപ്പനായിരുന്നു. ഒരു രക്ഷിതാവിനപ്പുറം ഒരു സുഹൃത്താവാൻ അവളുടെ അപ്പനായി. മകളെ ഒരു ഡോക്ടറാക്കാൻ ആ അപ്പൻ സ്വപ്നം കണ്ടു. അപ്പനെ വളരെയധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ആ മകൾക്ക് അപ്പന്റെ സ്വപ്നം തന്റെ ജീവിതലക്ഷ്യമാക്കാൻ കഴിഞ്ഞു. പഠിച്ച ക്ളാസുകളിലെല്ലാം ഉയർന്ന മാർക്കും അദ്യാപകരുടെ പ്രിയപുത്രി എന്ന സ്ഥാനവും കരസ്തമാക്കാൻ അവൾക്ക് പെട്ടന്നായി. പിതാവിന്റെ ആഗ്രഹം പോലെ ഒരു ഡോക്ടറാകുവാനുള്ള തന്റെ ആഗ്രഹത്തിന് പൂർത്തീകരണമെന്നോളം ഉയർന്ന മാർക്കിൽ പാസായ അവൾക്ക് എം.ബി.ബി.എസ്. -ന് വേഗം സീറ്റ് ലഭിച്ചു. കോട്ടയത്തെ ആ മെഡിക്കൽ കോളേജിൽ എത്തിയതുമുതലാണ് അവൾ ജീവിതം കൂടുതൽ അടുത്തറിഞ്ഞത്. ആസ്വദിച്ചത്. സീറ്റുകൾ ലക്ഷങ്ങൾ എറിഞ്ഞു വാങ്ങിയവരുടെ മുമ്പിൽ അവൾ ഒരു അത്ഭുതമായി മാറി. പണകൊഴുപ്പിൽ മുങ്ങി ആനന്തമറിഞ്ഞിരുന്ന സഹപാഠികളുടെ പല ദുശീലങ്ങൾക്കും വിളികൾ വന്നപ്പോഴും അവൾക്ക് അതിലൊന്നും പങ്കാളിയാവാൻ കഴിഞ്ഞില്ല. കാരണം അവളുടെ മനസു നിറയെ തന്റെ സവപ്നസാഷാത്കാരത്തിനായി പട്ടിണി കിടന്നും മുണ്ടു മുറുക്കിയുടുത്തും പണമെത്തിക്കുന്ന തന്റെ പിതാവിന്റെ മുഖമായിരുന്നു. ഒാരോ അവധികളും എത്താൻ അവൾ കാത്തിരുന്നു. പിതാവിനോടൊപ്പം കഴിയാൻ.....
വളരെ യാദൃശ്ചികമായിട്ടാണ് ആ കാഴ്ച അവളുടെ ജീവിതത്തിലേക്കു കടന്നുവന്നത്. കൂട്ടുകാരിയോടൊപ്പം വേറെയെന്തിനോ പോയ അവൾ എത്തിചേർന്നത് 'ക്യാന്ടസർ' വാർഡിലായിരുന്നു. അവിടെ അവൾ കണ്ട കഴ്ച അവളുടെ ജീവിതത്തെതന്നെ സ്വാധീനിക്കുന്ന തരത്തിലൊന്നായിരുന്നു. കൈകൾ നഷ്ടപ്പെട്ട സംസാരശേഷി നഷ്ടമായ ഒന്ന് എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്തവർ. അവിടെ, ആ വാർഡിൽ അവളെ ഏറ്റവും അധികം സ്പർശിച്ചത് 5 വയസുകാരി അമ്മുക്കുട്ടിയുടെ മുഖമാണ്. തലച്ചോറിൽ ക്യൻസറാണ് അവൾക്ക്. മുഖം മറഞ്ഞ് ട്യൂബുകളും കൈയ്യിൽ നിറയെ സൂചി കുത്തിയിറക്കിയ പാടുകളും ആ ആശുപത്രികിടക്കയിൽ ദു:ഖം തളംകെട്ടിയ മുഖവുമായി നിസ്സഹായയായി കിടക്കുന്ന അമ്മു.
അവൾ ആ നിമിഷം ഒന്നുറപ്പിച്ചു. തന്റെ ജീവിതം ഇനി ഇവൾക്കുവേണ്ടി ചെലവിടും. പിതാവിന്റെ സ്വപ്നത്തിനോടൊപ്പം തന്റെ ആ ആഗ്രഹവും ചേർത്ത് അവൾ തന്റെ ജീവിതലക്ഷ്യം നെയ്തു തുടങ്ങി. നാളുകൾ വളരെ പെട്ടെന്ന് കടന്നുപോയി. അങ്ങനെ ആ സുദിനം വന്നെത്തി. തന്റെ ഇത്രനാളത്തെ സ്വപ്ന പൂർത്തീകരണം. അവൾ ആ വെളുത്തകുപ്പായം നെഞ്ചോടുചേർത്തപ്പോൾ അവിടെ സഫലമായത് അവളുടെ അപ്പന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. ആതുരസേവനരംഗത്തെ ഒരു പൊൻകിരണമായി ഉദിച്ചുയരുവാൻ അവൾക്ക് അധികനാളുകൾ വേണ്ടിവന്നില്ല.
അങ്ങനെയിരക്കെയാണ് ആരും പ്രതികഷിക്കാത്ത ആ ദുരന്തം അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. അന്നു രാവിലെ അവൾ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പെട്ടന്ന് അവൾക്ക് എന്തോ വിഷമം അനുഭവപ്പെട്ടു. തല കറങ്ങുന്നു. കലുകൾ മുന്നോട്ട് ചലിപ്പിക്കാൻ സാധിക്കുന്നില്ല. പെട്ടന്നവൾ ആ വഴിയരുകിലേക്ക് വീഴാൻ തുടങ്ങി. എവിടെനിന്നോ രണ്ടു കൈകൾ അവളെ താങ്ങി. കണ്ണ് തുറന്നു നോക്കുമ്പോൾ ആശുപത്രികിടക്കയിൽ അവൾ കിടക്കുന്നു. തൊട്ടരുകിൽ ആശങ്കനിറഞ്ഞ മുഖവുമായി അപ്പനും നിൽപ്പുണ്ടായിരുന്നു. മകളുടെ കണ്ണ് തുറക്കുന്നതുകണ്ട് ആ പിതാവ് ഒാടിചെന്നു. എന്തുപറ്റി മോളേ… ആ പിതാവ് മകളെ വാൽസല്യത്തോടെ നോക്കി. “ഒന്നുമില്ല അപ്പച്ചാ”എന്നുപറഞ്ഞ് അവൾ എഴുന്നേറ്റു. പെട്ടന്ന് അവൾ രക്തം ശർദിച്ചു. അതുകണ്ട അപ്പനു പേടിയായി. പക്ഷേ ഒരു ക്യാൻസർ രോഗവിദഗ്തയായിരുന്ന അവൾക്ക് ഇത് എന്താണെന്ന് തിരച്ചറിയാൻ അധികനേരം വേണ്ടിവന്നില്ല. അതെ, മനുഷ്യനെ ഒന്നടങ്കം വിഴുങ്ങുന്ന ക്യാൻസർ എന്ന രോഗത്തിന് താനും ഒരു ഇരയായി എന്നവൾ തിരിച്ചറിഞ്ഞു. തലിക്ക് സുപരിചിതമായ ആ വാർഡിൽ താനും ഒരംഗമാകുകയാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു. പക്ഷേ ആ സത്യം ഉൾക്കൊള്ളാൻ അവളുടെ മനസിൽ അൽപ്പം സമയമെടുക്കേണ്ടി വന്നു.
ആ രോഗം ഒരിക്കലും തന്നെ കീഴ്പെടുത്തരുത് എന്നവൾ തീരുമാനിച്ചു. മനശക്തി വീണ്ടെടുത്ത അവൾ ആ രോഗത്തിനെതിരെ പോരാടാൻ തീരുമാനിച്ചു. അപ്പോൾ ഈ രോഗത്തിനടിമയായവരേയും അവൾ ഒപ്പം കൂട്ടി. മരുന്നിനപ്പുറ്ം മനസിന്റെ ശക്തിക്ക് ഇതിന് ഉയർന്ന സ്ഥാനമുണ്ടെന്ന് തിരച്ചറിഞ്ഞ അവൾ തന്റെ രോഗത്തിനെതിരെ പോരാടി. അങ്ങനെ പുതിയ ഒരു അദ്യായം അവളുടം ജീവിതത്തിൽ ആരംഭിച്ചു.
ഒരു പൂവിന്റെ സ്പർശനം അവളെ ഒാർമകളിൽനിന്നുണർത്തി. എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ച് അവൾ മുന്നോട്ട് നീങ്ങി. ആശുപത്രിയുടെ ആ ക്യൻസർ വാർഡിനുമുന്നിലെത്തി. അവളുടെ മനസ്സിലെ സ്വപ്നം പൂവണിഞ്ഞുനിൽക്കുന്നതവൾ കണ്ടു. ക്യാൻസർ രോഗികൾക്കായി ഒരു പുതിയ ആശുപത്രി. ഇന്ന് ആ പഴയ വാർഡിലുമുൻപിൽ നിൽക്കുമ്പോൾ നന്ദിയുടെ ഒരായിരം മുഖങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞു. പുതിയ ആശുപത്രി കെട്ടിടത്തിലൂടെ കൂടുതൽ രോഗികളെ ശുശ്രൂഷിക്കുക എന്ന ലക്ഷ്യവുമായി അവൾ നടന്നു നീങ്ങി.

കഥാകൃത്ത്  : റിയ സെബാസ്റ്റ്യൻ [10 - D]

ഒറ്റകെട്ടായി നിന്നാൽ നമ്മുക്കെല്ലാവർക്കും ഒരുമിച്ചുവിജയിക്കാം

ഒരു കമ്പനി തങ്ങളുടെ തൊഴിലാളികൾക്കു വേണ്ടി സംഘടിപ്പിച്ച ഒരു സെമിനാറാണ് വേദി.

അവതാരകൻ പത്തു പേരെ വോളൻറിയർമാരായി സ്റ്റെജിലേക്ക് ക്ഷണിച്ചു.

പത്തു പേരുടെ കയ്യിലും ഓരോ ബലൂണുകൾ നൽകി -"എല്ലാവരും അവരവർക്കു കിട്ടിയ ബലൂൺ ഊതിവീർപ്പിച്ച ശേഷം നന്നായി കെട്ടുക."

ശേഷം എല്ലാവർക്കും ഓരോ ടൂത്ത് പിക്കുകൾ നൽകപ്പെട്ടു.

"ഇപ്പോൾ നിങ്ങളുടെ ഒരു കയ്യിൽ ബലൂണും മറുകയ്യിൽ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കൽ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോൾ ആരുടെ പക്കലാണോ ബലൂൺ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വൺ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"

അവതാരകൻറെ വിസിൽ മുഴങ്ങിയതും വോളൻറിയർമാർ ഓരോരുത്തരും സ്വന്തം ബലൂണുകൾ സുരക്ഷിതമാക്കാൻ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നിൽക്കുന്നയാളിൻറെ കയ്യിലെ ബലൂൺ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകൾ പൊട്ടുന്ന ശബ്ദം ഹാളിൽ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂൺ പൊട്ടിയവർ കൂട്ടം ചേർന്ന് ബലൂൺ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളിൽ എല്ലാവരുടെയും കയ്യിലെ ബലൂണുകൾ പൊട്ടിത്തീർന്നു.

"ആരുടെയെങ്കിലും കയ്യിൽ ബലൂൺ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകൻ ചോദിച്ചു.

"ഇല്ല" എല്ലാവരും ഒരേസ്വരത്തിൽ മറുപടി പറഞ്ഞു.

"മത്സരം തുടങ്ങും മുൻപ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകൻ അവരെ നോക്കി ചോദിച്ചു.

"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂൺ പൊട്ടാതെ സൂക്ഷിക്കുന്നവർ വിജയിക്കും" അവർ പറഞ്ഞു.

"മറ്റുള്ളവരുടെ കയ്യിലെ ബലൂൺ കുത്തിപ്പോട്ടിക്കാൻ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നോ ?"

"ഇല്ല"

"നിങ്ങൾക്കെല്ലാവർക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"

"ഉണ്ടായിരുന്നു"

"എങ്ങനെ ?"

"ആരും പരസ്പരം ബലൂണുകൾ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കിൽ"

"അതേ, ആരും ആരുടെയും ബലൂണുകൾ കുത്തിപ്പോട്ടിക്കാൻ ശ്രമിക്കാതിരുന്നെങ്കിൽ എല്ലാവർക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."

ഒന്നു നിർത്തിയശേഷം പരിശീലകൻ തുടർന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാൾക്ക് നാശനഷ്ടങ്ങൾ വരുത്തണമെന്നും ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങൾ പരസ്പരം ബലൂണുകൾ പൊട്ടിച്ചു. നമ്മുടെ മനശാസ്ത്രം അങ്ങനെയാണ്. ജയിക്കണോ ആരെയെങ്കിലുമൊക്കെ തോൽപ്പിക്കണം. ആരുടെ കൈയ്യിലാണ് ബലൂൺ പൊട്ടാതെ അവശേഷിക്കുന്നത് അവർ വിജയിക്കുമെന്ന് പറഞ്ഞപ്പോൾ ഒാരോരുത്തരും അവരവരുടെ കൈയ്യിലെ ടൂത്ത്പിക്കുകൾ ഉപയോഗിച്ച് മറ്റെ ആളുടെ കൈയ്യിലെ ബലൂൺ പൊട്ടിച്ചു. ബലൂൺ പൊട്ടിയവർ ഒത്തു ചേർന്ന് പൊട്ടാത്ത ബലൂൺ കൈയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ വീടുകളിൽ നടക്കുന്നത്. ജോലിസ്ഥലങ്ങളിലും, രാഷ്ട്രീയപാർട്ടികൾക്കിടയിലും, രാജ്യങ്ങൾക്കിടയിലും നടക്കുന്നത് ?" "മറ്റുള്ളവരെ പരാചയപ്പെടുത്തുവാനുള്ള മൽസരത്തിൽ ആരെങ്കിലും വിജയ്ക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാരും ഒരുമിച്ചു പരാചയപ്പെടുന്നു. മറ്റു പാർട്ടികളെ കീഴ്പെടുത്താനുള്ള വ്യഗ്രതയിൽ രീഷ്ട്രീയ പാർട്ടികൾ രാജ്യത്തെയൊന്നാകെ പരാചയപ്പെടുത്തുന്നു." ഒരു നിമിഷത്തെ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു. "നിങ്ങളെല്ലാവരും ഈ ഒരു സത്യം മനസ്സിലാക്കണം.-

    • ഒറ്റക്കു നമ്മളൊരു തുള്ളിയാണെങ്കിൽ, ഒരുമിച്ചു ചേരുമ്പോൾ നമ്മളൊരു സമുദ്രമാണ്. !
    • ഒറ്റക്കു നമ്മളൊരു ദുർബലമായ ഒരു നൂലാണെങ്കിൽ, ഒരുമിച്ചു ചേരുമ്പോൾ നമ്മളൊരു മനോഹരമായ പരവതാനിയാണ്. !
    • ഒറ്റക്കു നമ്മളൊരു കടലാസാണെങ്കിൽ, ഒരുമിച്ചു ചേരുമ്പോൾ നമ്മളൊരു പുസ്തകമാണ്. !
    • ഒറ്റക്കു നമ്മളൊരു കല്ലാണെങ്കിൽ, ഒരുമിച്ചു ചേരുമ്പോൾ നമ്മളീ ഭൂമിയാണ്. !
    • ഒറ്റക്കു നമ്മളൊരു തുള്ളിയാണെങ്കിൽ ഒരുമിച്ചു ചേരുമ്പോൾ നമ്മളൊരു സമുദ്രമാണ്. !

പരസ്പരം തോൽപ്പിക്കാൻ ശ്രമിക്കാതെ ഒറ്റകെട്ടായി നിന്നാൽ നമ്മുക്കെല്ലാവർക്കും ഒരുമിച്ചുവിജയിക്കാം. !!"

തയ്യാറാക്കിയത്  : ജൂബിൻ റ്റോമി [8 - B]

നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ

ഒരിക്കൽ രാജസന്നിധിയിലേക്ക് കടന്നുവന്ന പണ്ഡിതനായ മനുഷ്യനെ ആ രാജ്യത്തിൻറെ രാജാവ് 'ശിരസ്സ് വണങ്ങി' സ്വീകരിച്ചു. വന്ന കാര്യം അവതരിപ്പിച്ചു അതിഥി മടങ്ങിയപ്പോൾ, രാജസന്നിധിയിൽ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന മന്ത്രി രാജാവിനോട് അരുളി : " പ്രഭോ, അങ്ങ് ഈ രാജ്യത്തിൻറെ രാജാവാണ്. ഈ രാജ്യവും, ഇവിടുത്തെ സകല സമ്പത്തുകളും, പ്രജകളും അങ്ങേക്ക് അടിമപ്പെട്ടതാണ്. അങ്ങ് ഒരു രാജാവായിരിക്കെ കൊട്ടാരത്തിൽ വരുന്ന പ്രജകളെ ശിരസ്സ് വണങ്ങി സ്വീകരിക്കുന്നത് അങ്ങയുടെ പദവിക്ക് യോജിച്ചതല്ല !" ഇത് കേട്ട രാജാവ് ഒരു പുഞ്ചിരികൊണ്ട് പ്രതികരിച്ച് മടങ്ങി. പിറ്റേന്നു പുലർച്ചെ മന്ത്രിയെ കാത്തിരുന്നത് ഒരു തളികയിൽ 3 തലകളാണ് . ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു ആടിന്റെ. ഇവ മൂന്നും ചന്തയിൽ കൊണ്ടുപോയി വിൽക്കുവാൻ രാജാവ് ആവശ്യപ്പെട്ടു. കാര്യം മനസ്സിലാകാതെ ഉത്തരവ് നടപ്പിലാക്കാൻ മന്ത്രി പുറപ്പെട്ടു. മനുഷ്യന്റെ തലയൊഴികെ മറ്റു 2 തലകളും വിൽക്കുവാൻ സാധിച്ചു. ഏറെ വൈകി രാജസന്നിധിയിൽ എത്തി കാര്യം ബോധിപ്പിച്ചു. രാജാവ് പിറ്റേന്ന് രാവിലെ വീണ്ടും വരാൻ ആവശ്യപ്പെട്ടു . അന്നും 3 തലകളാണ് മന്ത്രിയെ കാത്തിരുന്നത്. ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു മത്സ്യത്തിന്റെ. അന്നും ചന്തയിൽ നിന്നും ഏറെ വിഷമത്തോടെ മനുഷ്യന്റെ തലയുമായി മന്ത്രി തിരികെ എത്തി. രാജാവിനോട് അരുളി : "പ്രഭോ, അങ്ങ് ഇനിയും എന്നെ പരീക്ഷിക്കരുത്. എന്നിൽ നിന്നും സംഭവിച്ച തെറ്റ് എന്താണെന്ന് പറഞ്ഞാലും. എന്നെ ഇനിയും ചന്തയിലേക്ക് അയക്കരുതേ. " ഇത് കേട്ട് രാജാവ് പറഞ്ഞു "അല്ലയോ പ്രിയപ്പെട്ട മന്ത്രീ, കഴിഞ്ഞ ദിനങ്ങൾ കൊണ്ട് അങ്ങേക്ക് മനസ്സിലായിക്കാണും. മരണത്തിനു ശേഷം വിലയില്ലാതാകുന്നത് മനുഷ്യന്റെ തലകൾക്ക് മാത്രമാണ്. ജീവൻ വെടിഞ്ഞ മനുഷ്യന്റെ തലകൾ കാണുമ്പോൾ ആളുകൾക്ക് വെറുപ്പും ഭയവുമാണ്. ശിരസ്സുകൾക്ക് വിലയുണ്ടാവുന്നത് അത് ജീവിച്ചിരിക്കുമ്പോൾ കാണിക്കുന്ന വിനയത്തിലൂടെ മാത്രമാണ്. വിനയമില്ലാത്ത ശിരസ്സുകൾ മൃതശരീരത്തിന്റെ തലകൾ പോലെയാണ്. അതുകൊണ്ട് നമ്മൾ എത്ര ഉയരത്തിൽ എത്തുന്നുവോ, അത്രയും വിനയമുള്ളവരാവുക. നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ !


കൊട്ടും പാട്ടും

സംഗീതോപകരണം :- സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കാനുണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു. മനുഷ്യസംസ്കാരം ആവിർഭവിച്ചുതുടങ്ങിയകാലം മുതലെ സംഗീതോപകരണങ്ങളുടെ ഉപയാഗവും തുടങ്ങിയിരുന്നു. സംഗീതോപകരണത്തെക്കുറിച്ചുള്ള പഠനത്തെ ഒാർഗനോളജി എന്നാണ് വിളിക്കുന്നത്. പുരാതന ഒാടക്കുഴലുകൾ 37000 വർഷങ്ങൾക്കുമുമ്പ്തന്നെ ഉണ്ടെന്നാണ് ചരിത്രം സൂചിപ്പിക്കുന്നതെങ്കിലും സസംഗീതോപകരണങ്ങളുടെ ഉപയോഗം 6700 വർഷങ്ങൾക്കു മുൻപുതന്നെ ഉള്ളതായി കണക്കാക്കുന്നു. എന്നാൽ ഇതിന്റെ ആരംഭം എന്നാണെന്ന് കൃത്യമായി കണക്കാക്കാൻ പറ്റില്ലെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. ഭാരതീയ സംഗീതശാസ്ത്രപ്രകാരം വാദ്യങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു.

തതം വീണാധികം വാദ്യ-
മാസദ്ധം മുരജാദികം
വംശാദികന്തു സുഷിരം
കാഠസൃതാളാദികം ഘനം

അവനദ്ധവാദ്യങ്ങൾ :- സംഗീതോപകരണങ്ങളിൽ തുകൽ നിർമിതമായ വാദ്യങ്ങളാണ് അവനദ്ധവാദ്യങ്ങൾ. ഉടുക്ക്, ഇടയ്ക്ക, ഗഞ്ചിറ, ചെണ്ട, തകിൽ, ഡമരു എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. അവനദ്ധവാദ്യങ്ങളെ പ്രധാന താള വാദ്യങ്ങൾ, ഉപതാളവാദ്യങ്ങൾ എന്ന് വിഭജിച്ചിട്ടുണ്ട്.

ചെണ്ട :- കേരളത്തിലെ തനതു വാദ്യമായ ചെണ്ട ഒരു അസുര വാദ്യമാണ്. പ്ലാവിൽ തടിയിൽ വീപ്പയുടെ ആകൃതിയിൽ നിൽമിച്ചിട്ടുള്ള ചെണ്ടയുടെ ഉൾഭാഗം പൊള്ളയാണ്. രണ്ടുവശവും പശുകിടാവിന്റം തോലുകൊണ്ട് ആവരണം ചെയ്യുന്നു. തോളിൽ തൂക്കിയിട്ട് രണ്ടു കൈകളിൽ കോൽ പിടിച്ച് ഒരു വശം മാത്രം കൊട്ടുന്നു. ഉരുട്ടു ചെണ്ട, വീക്കൻ ചെണ്ട എന്നിങ്ങനെ ചെണ്ടകൾ പലതരമുണ്ട്.

ഘടം :- വലിയ കലത്തിന്റെ ആകൃതിയിലുള്ള ഘടം ഒരു ഉപതാളവാഗ്യമാണ്. ഇതിന് ചെറിയ വാവട്ടമേയുള്ളൂ. കളിമണ്ണിനോടൊപ്പം ഇരുമ്പു തരികളും കൂട്ടികുഴച്ച് ചൂളയിലിട്ട് ഘടം ചുട്ടെടുക്കുന്നു. വിരലുകളും മണിബെന്ധവുംകൊണ്ട് തട്ടിയാണ് വായിക്കുന്നത്. വാവട്ടം വയറ്റിൽ അമർത്തി ശബ്ദനിയന്ത്രണം സാധിക്കുന്നു.

മൃദംഗം :- കർണാടക സംഗീതകച്ചേരികൾക്കും ദക്ഷിണേന്ത്യൻ നൃത്തപരിപാടികൾക്കും മൃദഗം താളവാദ്യമായി ഉപയോഗിക്കുന്നു. പ്ലാവിൻതടിയിൽ ഉള്ളുപൊള്ളയായി നിർമിക്കുന്നു. വശങ്ങൾ ആവരണം ചെയ്തിരിക്കും.

മദ്ദളം :- മൃദംഗത്തേക്കാൾ അല്പം വലുതാണ് മദ്ദളം. അരയിൽ തുണി ചുറ്റി മദ്ദളം കോർത്തുകെട്ടി ഇരുവശത്തും കൈകൊണ്ടടിച്ച് വായിക്കുന്നു. പ്ലാവിൻതടിയിൽ ചട്ടകൂട് നിർമിക്കുന്നു. വലതുവശം കാളയുടെ തുകലുകൊണ്ടും ഇടതുവശം എരുമയുടെ തുകൽകൊണ്ടും ആവരണം ചെയ്തിരിക്കും. വിരലുകൾകൊണ്ട് തട്ടി വായിക്കുന്നു. വിരലുകൾ പൊട്ടാതിരിക്കാനും ശബ്ദം വർദ്ധിപ്പിക്കുന്നതിനുംവേണ്ടി വിരലുകളുടെ അറ്റത്ത് കട്ടിയുള്ള ഉറക്ൾ ധരിച്ചിരിക്കും.

തതവാദ്യങ്ങൾ:- തതവാദ്യങ്ങളുടെ ഉത്ഭവം വേടന്മാരുടെ അമ്പിലും വില്ലിലും നിന്നാണെന്ന് കരുതപ്പെടുന്നു. വലിച്ച് മുറുക്കികെട്ടിയ കമ്പികളിൽ തട്ടുകയോ വില്ലുകൊണ്ട് ഉരസുകയോ ചെയ്താൽ ശബ്ദം കേൾപ്പിക്കാമെന്ന് മനുഷ്യൻ മനസ്സിലാക്കിയതാണ് തതവാഗ്യങ്ങളുടെ പിറവിക്കു കാരണം. വീണ, വയലിൻ, ഗിത്താർ, തംബുരു എന്നിവയാണ് തതവാദ്യങ്ങൾ.

വീണ :- തന്ത്രി വാദ്യങ്ങളിൽ ഏറ്റവും പ്രധാനമാണ് വീണ. ശ്രുതി, രാഗം, താളം എന്നീ മൂന്നു സംഗീതഘടകങ്ങളും വീണയിൽ ആവിഷ്കരിക്കാൻ കഴിയും. പ്ലാവിൻതടിയിൽ 30 സെന്റീമീറ്റർ വ്യസത്തിൽ ഒറ്റത്ത‍ടിയിലാണ് വീണ നിർമ്മിക്കുന്നത്. ചെറിയകുടം ചുരയ്ക്ക തുരന്ന് പാകപ്പെടുത്തിയെടുത്തതാണ്. രണ്ടു കുടങ്ങളെയും കമ്പികൾകൊണ്ട് യോജിപ്പിച്ചിരിക്കുന്നു. ഈ കമ്പികളിൽ തട്ടിയാണ് ശബ്ദം പുറപ്പെടുന്നത്. ചമ്രം പടഞ്ഞിരുന്ന് പ്രധാനകുടം നിലത്തുറപ്പിച്ച് ചുരക്കാകുടം ഇടതുകാലിൽവെച്ചാണ് വീണ വായിക്കുന്നത്.

വയലിൻ :- കർണാടകസംഗീതകച്ചേരികൾക്ക് പശ്ചാത്തലവാദ്യമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. വയലിനിൽ ഉടലിനോട് ചേർന്നുള്ള നീണ്ട ദണ്ടിന് ഫിംഗർ ബോർഡ് എന്നുപറയുന്നു.
തംബുരു :- കർണാടകസംഗീത കച്ചേരികൾക്കും ഹിന്ദുസ്ഥാനി സംഗീതക്കച്ചേരികൾക്കും തംബുരു ഉപയോഗിക്കുന്നു. പ്ലാവിൻതട് കടഞ്ഞെടുത്ത് ഇത് ഉണ്ടാക്കുന്നു. വീണയിൽനിന്ന് വ്യത്യസ്തമായി ഇതിന് പ്രധാന കുടം മാത്രമേയുള്ളു. ദണ്ഡ് വണ്ണം കുറഞ്ഞത് നീണ്ടതാണ്. കുടം മടിയിൽവെച്ച് കുത്തനെ നിറുത്തി തംബുരു മീട്ടുന്നു.

സുഷിരവാദ്യങ്ങൾ :- വാദ്യോപകരണങ്ങളിൽ സുഷിരങ്ങളുണ്ടാക്കി അതിനുള്ളിൽ വായു കടത്തിവിട്ടാണ് സുഷിരവാദ്യങ്ങളിൽനിന്നും ശബ്ദം ഉണ്ടാകുന്നത്. ഒാടക്കുഴൽ, നാഗസ്വരം, കൊമ്പ്, മഗുടി തുടങ്ങിയവ സുഷിരവാദ്യങ്ങളാണ്.

കൊമ്പ് :- പഞ്ചവാദ്യങ്ങളിൽ ഒന്നായ കൊമ്പ് ലോഹംകൊണ്ടാണ് നിർമ്മിക്കുന്നത്. ഉദ്ദേശം ഒരു മീറ്റർ നീളം വരും കാളകൊമ്പിന്റെ ആകൃതിയിൽ വളഞ്ഞാണ് ഇരിക്കുന്നത്. വീതി കുറഞ്ഞ അറ്റത്ത് ഊതുമ്പോൾ ശബ്ദം പുറപ്പെടുന്നു.

ഒാടക്കുഴൽ :- പുല്ലാങ്കുഴൽ, വേണു എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഒാടക്കുഴൽ ഒരു പ്രധാന സുഷിരവാദ്യമാണ്. ഒരറ്റം മാത്രം തുറന്നതും എട്ടോ ഒൻപതോ സുഷിരങ്ങൾ ഉള്ളതുമായ ഒരു മുളങ്കുഴലാണിത്. അടച്ച അറ്റത്തിന്റെ അടുത്തുള്ള സുഷിരത്തിലൂ‍ടെ വായു ഊതിവിട്ട് മറ്റുസുഷിരങ്ങൾ അടക്കുകയും തുറക്കുകയും ചെയ്ത് ശബ്ദം നിയന്ത്രിച്ച് പാട്ടുകൾ പാടാം.

നാഗസ്വരം :- നാഗത്തിന്റെ ആകൃതി ഉള്ളതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചതെന്ന് അഭിപ്രായമുണ്ട്. കരിവീട്ടിതടിയിലാണ് നാഗസ്വരം സൃഷ്ടിക്കുന്നത്. ഇതിന് 75 സെന്റീമീറ്റർ നീളമുണ്ടായിരിക്കും. കുഴലിന്റെ ഒരറ്റം കോളാമ്പിയുടെ ആകൃതിയാണുള്ളത്. കുഴലിൽ 12 ദ്വാരങ്ങൾ ഉണ്ടായിരിക്കും. ദ്വാരങ്ങൾ അടച്ചും തുറന്നുമാണ് സ്വരനിയന്ത്രണം സാധിക്കുന്നത്.

ഘനവാദ്യങ്ങൾ :- ഘനശബമദം പുറപ്പെടുവിക്കുന്നതിനാൽ ഘനവാദ്യങ്ങൾ എന്ന് അറിയപ്പെടുന്നു ലോഹവാദ്യങ്ങൾ എന്നും ഇതിന് പേരുണ്ട്. ചേങ്ങില, ഇലത്താളം എന്നിവയാണ് പ്രധാന ഘനവാദ്യങ്ങൾ.

ചേങ്ങില :- കഥകളിയിൽ പശ്ചാത്തലവാദ്യമായി ഉപയോഗിക്കുന്നു. ഒാട്ടുതകിടുകൊണ്ട് നിർമിക്കുന്നത് വൃത്താകൃതിയിലുള്ള പരന്നപ്രതലത്തിന്റെ ഒരരികൽ വളയമിട്ട് അതിൽ തുണിചുറ്റിയിരിക്കും. ഇത് കൈയ്യുടെ പെരുവിരലിൽ തൂക്കിയിട്ട് വലതു കൈയിലുള്ള കമ്പുകൊണ്ട് പ്രതലത്തിൽ അടിച്ചാണ് ചേങ്ങില വായിക്കുന്നത്.

ഇലത്താളം :- വെള്ളോടിൽ ഉണ്ടാക്കിയതാണ് ഈ വാദ്യോപകരണം. ഒരേ വലിപ്പത്തിൽ പരന്ന് നടുഭാഗം കുഴിഞ്ഞ രണ്ടു ലോഹകഷണങ്ങൾ. കുഴിഞ്ഞഭാഗത്തുള്ള സുഷിരത്തിൽ ബലമുള്ള ചരട് കരുതിയിരിക്കും. ഈ ചരടിൽ പിടിച്ച് രണ്ടു തകിടുകളും കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുന്നു.

സ്റ്റെനി സ്റ്റീഫൻ [VIII - C]

മഴ പറഞ്ഞത്

പിണങ്ങിപ്പിരിഞ്ഞിട്ടില്ല ഞാൻ
പിറകോട്ടു മാറിയിട്ടേയുള്ളൂ
പറയാതെ പോയതല്ല കൂട്ടരെ
പണ്ടേ പറഞ്ഞതല്ലെ ഞാൻ .


ഇടിച്ചിടിച്ച് നിരപ്പാക്കിയ
കുന്നുകൾ മുളക്കട്ടെ വീണ്ടും
വെട്ടി വെട്ടി തരിശാക്കിയ
കാടു കിളിർക്കട്ടെ വീണ്ടും .


കൂടുകൂട്ടാൻ ഒരു മരപ്പൊത്ത്
ചേക്കയേറാൻ ഒരു മരച്ചില്ല,
ബാക്കി വെക്കുമോ നിങ്ങൾ
അന്നു ഞാനെത്തും നിശ്ചയം.


പെയ്തിറങ്ങാൻ ഒരിടവുമില്ല
പെയ്തു പോയാൽ പ്രാക്കു മാത്രം.
പറയാൻ ആയിരം കാര്യങ്ങളുണ്ട്
കേൾക്കാൻ ഒറ്റക്കാതുമില്ല.


ഒരു കിളിക്കുഞ്ഞിന്റെ സ്വപ്നമായി
ഒരു പൊടിമീനിന്റെ ശ്വാസമായി
ഒരു മാൻ കിടാവിന്റെ ദാഹമായി
ഒരു തുമ്പച്ചെടിയുടെ മോഹമായി.


ഒരു കൈത്തോടിന്റെ നാദമായി
ഒരു വയൽപ്പാട്ടിന്റെ ഈണമായി
ഇനിയെന്നു വരുവാൻ
എനിക്കാവുമെന്നോർത്ത്
ഇനിയുള്ള കാലം
തള്ളി നീക്കുന്നു ഞാൻ.


അവസാന ശ്വാസത്തിനടയാളമായി
ശ്രുതി പോയ പാട്ടുകൾ മാത്രമായി.
ശ്രുതി ചേർത്തു പാടുമോ
പാട്ടൊരെണ്ണം.
അതു കേട്ടു ഞാനൊന്നു
കരഞ്ഞിടട്ടെ.