എന്തു വിധിയിതെന്നരുളൂ നീ ദൈവമേ മഹിയിലായ് താണ്ഡവമാടും മഹാമാരി
ആളുന്നൊരഗ്നി പോലതിന്നു പടരുമ്പോൾ ലക്ഷോപലക്ഷത്തെ കൊന്നൊടുക്കീടുന്നു
ഭീതിതൻ നെറുകയിലാണീ മഹീതലംനിന്നു വിറക്കുന്നു പോലും മർത്ത്യകുലം പോലും
കൊറോണ തൻ മുന്നിലായി നിറയും മിഴിയുമായി മെഴുകതിരിപോൽ നാമുരുകിടുന്നു
അങ്കണ കോണിലെ തൈമാവിൻ ചോട്ടിലായെത്തും കിടാങ്ങളോ വീടിനുള്ളിൽ
നിശ്ചലമാകുന്നു തെരുവീഥിയോരങ്ങൾ വിജനമായി മാറി നഗരങ്ങൾ പോലുമേ
കാലത്തിൽ യാത്രയിൽ കണ്ടൊരാ ഭീകരൻ തന്നുടെ പരിണാമമെവിടെയെന്നോതുക
കൊറോണയെ നീക്കിയാ സുന്ദരനാടിനെ വാർത്തെടുക്കേണ്ടതുമിന്നെങ്ങനെ?
പേമാരി നൽകിയ പ്രളയവും തോൽപ്പിച്ച ധീരനാം വീരനാം മലയാളി നാം
നിപ്പയെ ദൂരെയെങ്ങോ തുരത്തിയ വിജയശ്രീലാളിതരാണു നമ്മൾ
ഭീരുക്കൾ അല്ല നാം ജേതാക്കൾ അല്ലയോ പരിഭ്രാന്തി തെല്ലൊന്നില്ലയില്ല
സമ്പൽസമൃദ്ധിയാം സുന്ദരനാടിനെ ഉണ്മയിൽ വീണ്ടെടുത്തീടും നമ്മൾ