മാനവചെയ്തികളിന്നു
പ്രകൃതിയുടെ അക്ഷരങ്ങളോരോന്നായി
കൊഴിയുവാൻ ഇടയാകുന്നു
ഭൂമിയിലിന്ന് പണിതുയർത്തപ്പെടും
മാളികകൾ അവളെ ഞെരിച്ചീടുന്നു !
കാടും മലയും മേടും പുഴയും
പുലർകാലേ പുതപ്പിക്കും കോടമഞ്ഞും
കഴിഞ്ഞുപോയകാലങ്ങൾ നൽകുമീ-
യോർമ്മകൾ ചിതലെടുക്കുകയായി.
'ഓ പ്രകൃതിതൻ ആത്മാവേ
ഈ നാടിന്റെ ജീവതാളമായി
പിരിയാതെ നീ ഒരു വരമാകുമോ?
പ്രകൃതിതൻ ദാനങ്ങളായ വർണ്ണ-
മുത്തുകൾ നഷ്ടമായൊരീ ഭൂമിയിൽ
ഫലസമൃദ്ധമായൊരു കണികാണുക–
യിന്നൊരു പ്രതീക്ഷാസ്വപ്നമായി …!