മഴ പെയ്തു തോർന്ന ആ രാത്രിയിൽ
മരം പെയ്യുന്ന നേരത്ത്
ജനലുകൾക്കരികെയിരുന്ന് ഞാൻ
മഴപ്പാറ്റകളെ തേടുകയായിരുന്നു
കാത്തിരിപ്പിന്ന് വിരാമമെന്നോണം
അവ എവിടെ നിന്നോ വന്ന്
എന്റെ പ്രകാശ സ്രോതസ്സിൽ ചുംബിച്ച്
നിലം പതിച്ചു...
ആ രാത്രിമഴയുടെ ശക്തി കുടി വന്നപ്പോൾ
മഴപ്പാറ്റകളുടെ ഭ്രാന്തമായ ജിവിതം
മഴയുടെ കുളിരിൽ ലയിച്ചു
ആ രാത്രിയുടെ ഏകാന്തതയിൽ...
അന്ധകാരത്തിൽ... ശൂന്യതയിൽ നിന്ന്
ഒരു മഴപ്പാറ്റയായതാൻ ജീവിത ലക്ഷ്യം തേടി ഇറങ്ങിയതാണ്
സഞ്ചരിച്ച വഴികൾ എത്രയെന്നോ
സഞ്ചരിച്ച ദൂരമെന്തെന്നോ അറിയില്ല
മഴയുടെ കുളിരിൽ ചിറകുകൾ വീശി
സ്വന്തം ജീവിതത്തിന്റെ പ്രകാശം തേടിപ്പിടിച്ച
മഴപ്പാറ്റയാണ് താനും