ശാന്തമാം നാളുകൾ നീങ്ങവേ ഭൂമിയിൽ
ശാന്തി തകർത്തൊരു മാരി വന്നു.
അന്നു ഞാൻ ചിന്തിച്ചു
ചൈനയിലല്ലയോ
അതിനിവിടെ ഞാൻ
വിഷമിച്ചിടണം?
അധികനാൾ പിന്നിടും മുമ്പൊരു
ദിനമിതാ ആ മാരി എൻ്റെ രാജ്യത്തും വന്നു.
കൊറോണ എന്നൊരു പേരിനാലീ മാരി
യേറേ മനുഷ്യരേ കൊന്നു മണ്ണിൽ.
ഭീതിയിൽ ലോകം കഴിയുന്നു നിത്യവും,
ഭയമേറി എങ്ങും വിജനമായീ....
അകലങ്ങൾ പാലിച്ചു കഴിയണം നിത്യവും,
അകത്തളത്തിൽ തന്നെ കഴിഞ്ഞിടണം
എങ്ങുമേ പോകാതെ ആരെയും കാണാതെ
എന്നുടെ വീട്ടിൽ ഞാൻ തങ്ങി നിൽപ്പൂ.
ജോലിയും കൂലിയും ഒന്നുമില്ലാതെയായ്
ആഘോഷവും ഭീതിയിൽ പോയ് മറഞ്ഞു
മർത്യർക്കറിയില്ല എന്നിതു മാറിടും,
മരുന്നിതിനിതുവരെ ഇല്ലതാനും
സർവ്വേശനല്ലാതെയാർക്കുമീ മാരിയെ
സംഹാരം ചെയ്യുവാനാകുകില്ല....