ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തൊളിക്കോടിന്റെ ചരിത്രം

മഴക്കാലമായാൽ തൊളികെട്ടികിടക്കുന്നതിനാൽ മനുഷ്യർക്ക്സഞ്ചരിക്കാനാവില്ല.തൊളികെട്ടികിടക്കുന്നസ്ഥലമായതുകൊണ്ട് തൊളിക്കോട്എന്ന നാമം രൂപംപ്രാപിച്ചു എന്നാണ് ഐതീഹ്യം.ഗിരിവർഗക്കാരായ കാണിക്കാർ ആയിരുന്നു ഇവിടുത്തെ ആദിമ

നിവാസികൾ.തിരുവനന്തപുരം ജില്ലയിലെ ഇതര ഗ്രാമങ്ങൾ ,കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിൽ നിന്നുള്ളവരും ആയിരുന്നു ഇവിടുത്തെകുടിയേറ്റക്കാരുടെ പൂർവികർ.പാറക്കെട്ടുകളും കാടുകളും തെളിച്ചെടുത്താണ്കുടിയേറ്റക്കാർ ഇവിടെ വാസമുറപ്പിച്ചത് . വളരെ പണ്ടുകാലത്ത്തൊളിക്കോട് ഇന്ന് കാണുന്ന റോഡ് ഒരു ചെറിയ നടപ്പാത ആയിരുന്നു. ആ നടപ്പാതയ്ക്ക് ഒരു കുതിരയ്ക്ക് നടക്കാനുള്ള വലിപ്പമാണ്ഉണ്ടായിരുന്നത് .ആളുകൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി അധികാരിയുടെ നേതൃത്വത്തിൽ നാട്ടുക്കൂട്ടംവിളിച്ചുകൂട്ടിയിരുന്നു.

കാളവണ്ടി,വില്ലുവണ്ടി കുതിരവണ്ടിഎന്നിവയിലായിരുന്നുയാത്ര.ഏകദേശം1965വരെയുംവികസനമില്ലാത്തമേഖലയായിരുന്നുപ്രദേശം.പ്രധാനതൊഴിൽ.കുലത്തൊഴിലുകളും ചിലർ ചെയ്തിരുന്നു.നെല്ല്,മരച്ചീനി,ചേന,ചേമ്പ് ,കാച്ചിൽ,കൂവ, വാഴ തുടങ്ങിയവയാണ് പ്രധാനവിളകൾ.നെല്ല്സ്വന്തമായി പുഴുങ്ങി കുത്തി എടുക്കുമായിരുന്നു. മരച്ചീനി ഉണക്കിസൂക്ഷിച്ചിരുന്നു.ഇതെല്ലാം സ്വന്തമായി ഉള്ളവർ ചെയ്യുന്നതാണ് . എന്നാൽസാധാരണക്കാരായ കൂലിവേലക്കാരുടെ സ്ഥിതി ദയനീയമായിരുന്നു.കാലം മാറുന്നതിനനുസരിച്ച് ചക്രം,അണ, പൈസ, രൂപ എന്നിങ്ങനെമൂല്യങ്ങൾക്ക് മാറ്റങ്ങളും സംഭവിച്ചു.ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു എന്നതിനാൽ കൃഷിയിടങ്ങൾധാരാളം ഉണ്ടായിരുന്നു.

ഇന്ന്കാണുന്ന ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങളുടെ സ്ഥാനത്ത് ഓലമേഞ്ഞതും പുല്ലുമേഞ്ഞതുമായ കുടിലുകളായിരുന്നു ഉണ്ടായിരുന്നത്.ആദ്യകാലങ്ങളിൽ വളരെ കുറച്ച് കടകൾമാത്രമാണ് ഉണ്ടായിരുന്നത് . ഒരു വൈദ്യശാല,ഒരുപലചരക്കുകട,ഒരു ചായക്കട എന്നിവ മാത്രമാണ്ഇവിടെ ഉണ്ടായിരുന്നത് . എല്ലാ ദിവസവും വൈകുന്നേരമാണ് ഇവിടെ ആളുകൾ കൂടിയിരുന്നത് . പലചരക്കുകടകളിൽ സാധനങ്ങൾഇലകളിൽ പൊതിഞ്ഞാണ് നൽകിയിരുന്നത് . ചന്തകളിൽ എല്ലാം മീൻ വാങ്ങാൻ കവുങ്ങുകളിലെ പാള ഒരു പ്രത്യേകരീതിയിൽ കോട്ടിഉപയോഗിച്ചിരുന്നു. മുസ്‍ലീം വിവാഹങ്ങളിൽ ഒരു താലത്തിൽ നാലുപേർ ഒരുമിച്ച് ചേർന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.

ചില പ്രത്യേകവിഭാഗക്കാരുടെ വിവാഹങ്ങളിൽ കായികാഭ്യാസങ്ങൾ കാണിക്കുക പതിവായിരുന്നു. ആശുപത്രികൾ ഇല്ലാത്തതും വാഹനത്തിന്റെഅപര്യാപ്തതയുമെല്ലാം ജനങ്ങളിൽ അധികവും നാട്ടു വൈദ്യത്തെ ആശ്രയിച്ചു.കൂടുതലും വനപ്രദേശമായതിനാൽ ഇഴജീവികളുടെ ആക്രമണംകൂടുതലായിരുന്നു.അതിനാൽ വിഷചികിൽസയിൽ പ്രഗൽഭരായ വൈദ്യൻമാരും ജീവിച്ചിരുന്നു. സ്ത്രീകളുടെപ്രസവം അവരവരുടെ വീടുകളിലായിരുന്നു.പ്രായം കൂടിയ സ്ത്രീകളാണ് പ്രസവം എടുക്കാൻ വരുന്നത് . അവരെ മരുക്കേത്തി, പതിച്ചി,വയറ്റാട്ടിഎന്നീ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത് . വിദ്യഭ്യാസസ്ഥാപനങ്ങൾ ഇല്ലാത്തതുകൊണ്ട് നിരക്ഷരരായിരുന്നു കൂടുതലും.

സ്വാതന്ത്ര്യ സമരവുമായി ബന്ധമുള്ള വ്യക്തികൾ

ശേഖർജി

തിളയ്ക്കുന്ന യൗവനകാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയതാണ് ശേഖർജി. ഒരു ദശാബ്ദം നീണ്ട സമരചരിത്രത്തിനൊടുവിൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തടവറയിലായിരുന്നു. ജയിൽ വിമോചിതനായി പാടവരമ്പുകളിലൂടെയും നാട്ടിടവഴികളിലൂടെയും ദേശീയപതാകകളുമേന്തി സ്വാതന്ത്ര്യലബ്ധി വിളംബരം ചെയ്യാൻ പുറപ്പെട്ട ശേഖർജിക്കൊപ്പം ഗ്രാമത്തിലെ കുട്ടികളുടെ സംഘവുമുണ്ടായിരുന്നു.1923 ജനുവരി 28 ന് ഗോവിന്ദപ്പിള്ളയുടെയും പാർവതിയമ്മയുടെയും മകനായാണ് ശേഖർജി ജനിച്ചത്‌ .

               18 വയസിൽത്തന്നെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. ക്വിറ്റിന്ത്യാസമരത്തിന്റെ ഭാഗമായി നെടുമങ്ങാട് സത്രം ജങ്ഷനിൽ ത്രിവർണ പതാക ഉയർത്തിയവരുടെ കൂട്ടത്തിൽശേഖർജിയും ഉണ്ടായിരുന്നു. തുടർന്ന് പരുത്തിപ്പള്ളി അച്യുതൻ, ഉഴമലയ്ക്കൽ ചക്രപാണി, ആര്യനാട് ചെല്ലപ്പൻ, ആനാട് ഗോപാലൻ, കരകുളം കെ.പി എന്നിവരോടൊപ്പം ജയിൽവാസം.സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വർഷം കഴിഞ്ഞതോടെ കോൺഗ്രസ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. തുടർന്ന് തിരു-കൊച്ചിഎസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി, 

കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറി, ചായം സർവീസ്സഹകരണ സംഘം പ്രസിഡന്റ് , സ്വദേശാഭിമാനി വായനശാല പ്രസിഡൻറ് എന്നീ നിലകളിൽപ്രവർത്തിച്ചു. 1960 ൽ കോൺഗ്രസിൽ തിരിച്ചെത്തിയ ശേഖർജി ബ്ലോക്കുപ്രസിഡന്റും ഡി.സി.സി അംഗവുംതുടർന്ന് കെ.പി.സി.സി അംഗവുമായി. കേരള ഫ്രീഡം ഫൈറ്റേഴ്സ്അസോസിയേഷന്റെ താലൂക്കുപ്രസിഡൻറും കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്നു. അടുത്ത കാലം വരെ കോൺഗ്രസിന്റെ നേതൃതലത്തിൽ സജീവമായിരുന്നു.

വിനോബഭാവെയുടെ ആത്മീയപുത്രി

മഹാത്മജി തന്റെ രാഷ്ട്രീയപിൻഗാമിയായി നിർദേശിച്ചത് നെഹ്രുവിനെയാണെന്നുംആത്മീയപിൻഗാമിയാക്കിയത് ആചാര്യ വിനോബ ഭാവെയെയാണെന്നുംനമുക്കറിയാം. എന്നാൽ, മഹാനായ വിനോബാജി തന്റെ ആത്മീയപുത്രിയായി അംഗീകരിച്ചത് ഒരു മലയാളിയെയാണെന്ന് അധികംപേർക്കറിയില്ല. എ.കെ. രാജമ്മ എന്ന ആ വലിയ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിനോബ അന്തിയുറങ്ങിയ പൊന്മുടിക്കുസമീപം ചൂളിയാൻ മലയിലെ വിനോബനികേതൻ ആശ്രമത്തിലെ അന്നത്തെ അതേപുല്ലുമേഞ്ഞമുറിയിൽത്തന്നെ.പൊതുകാര്യപ്രസക്തനും സംസ്കൃതപണ്ഡിതനും ഗീതാവിവർത്തകനുമായ അയ്യപ്പൻ വൈദ്യന്റെ അഞ്ചാമത്തെ മകളാണ് രാജമ്മ.സേവാഗ്രാമിലെ സേവികയായി തുടങ്ങി ഭൂദാനവിപ്ലവത്തിൽ വിനോബയോടൊപ്പം സഞ്ചരിച്ച വനിത!. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയും സ്ത്രീശാക്തീകരണത്തിനായി ബാബ പൗനാറിൽ ബ്രഹ്മവിദ്യാമന്ദിർ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതലക്കാരിയായും ഇടയ്ക്ക് പരിവ്രാജികയായി കാവിചുറ്റി ഹിമാലയസാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും ജീവിച്ച മനസ്വിനി.നിയമപഠനം കഴിഞ്ഞതോടെ അവർ മഹാരാഷ്ട്രയിലെ സേവാഗ്രാമിലേക്കുപോകാൻ തീരുമാനിച്ചു. ഹരിജൻകോളനികളിലും ഗ്രാമീണരുടെ ഇടയിലുംഇറങ്ങി നൂൽനൂൽപ്പ്, നെയ്ത്ത് , നയിത്താലിം, ഗോസേവ, ആഹാരശുദ്ധി, ആരോഗ്യം, ശുചിത്വം തുടങ്ങിവിവിധവിഷയങ്ങളിൽ ആളുകൾക്ക് പരിശീലനം കൊടുത്തു.

1951 ഏപ്രിൽ 18 തെലങ്കാനയിലെ പോച്ചംപള്ളി ഗ്രാമം സമാനതകളില്ലാത്ത ഒരു ചരിത്രസംഭവത്തിന് സാക്ഷ്യംവഹിച്ചു. വെള്ളവും വായുവുംപോലെ ഭൂമിയും എല്ലാവരുടെയും സ്വന്തമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മഹർഷി വിനോബയുടെ നേതൃത്വത്തിൽ ഐതിഹാസികമായ ഭൂദാനയാത്രയ്ക്ക് അന്നാണ് തുടക്കംകുറിച്ചത് . പ്രേമരാജ്യത്തിലേക്ക്‌ എന്ന് ഉരുവിട്ടുകൊണ്ട് ബാബ 1957 ഏപ്രിൽ 15-ന് കേരളാതിർത്തിയിൽ പ്രവേശിച്ചു. കേരള ഗവർണർ ശ്രീരാമകൃഷ്ണറാവു, കേരള മുഖ്യമന്ത്രി ഇ.എം.എസ് . നമ്പൂതിരിപ്പാട്, സംസ്ഥാന കോൺഗ്രസ്‌കമ്മിറ്റി അധ്യക്ഷൻ മാധവമേനോൻ, കെ. കേളപ്പൻ, കുട്ടിമാളുഅമ്മ തുടങ്ങിയ നിരവധി പ്രമുഖർ ബാബയെകേരളാതിർത്തിയിലെത്തി സ്വീകരിച്ചു."ഭൂമിദാനം ചെയ്യുവിൻ, ഭൂമിദാനം ചെയ്യുവിൻ ഭൂമിയില്ലാ മർത്യർക്കായ്‌ ഭൂമിദാനം ചെയ്യുവിൻ" രാജമ്മയുടെകണ്ഠത്തിൽനിന്നുയർന്ന ഈരടി സമരഭടന്മാർ ഏറ്റുപാടി. കന്യാകുമാരിമുതൽ മഞ്ചേശ്വരംവരെ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് ഭൂരഹിതർക്കും നിർധനർക്കുമായി ശേഖരിക്കപ്പെട്ടത് .യാത്രക്കിടയിൽ വിനോബാജി തിരുവനന്തപുരത്തെചൂളിയാൻ മലയിലെ വിനോബ നികേതൻ സന്ദർശിച്ച് അന്നവിടെ മെഴുകിയ നിലത്ത് അന്തിയുറങ്ങി. ഗവർണറും മുഖ്യമന്ത്രിയും വിനോബ നികേതനിലെത്തി അദ്ദേഹത്തോടൊപ്പം ഏറെ സമയം ചെലവഴിച്ചു.തിരുവനന്തപുരത്തെ വിനോബ നികേതന് ഇന്ന് പഴയ പ്രൗഢിയില്ല. അമ്മയുടെ കാലശേഷം എന്ത് എന്ന ആധിയാണ് അന്തേവാസികളുടെ മുഖത്ത് . ഗാന്ധിയൻ മൂല്യങ്ങൾക്കായി സമർപ്പിക്കപ്പെട്ടൊരു ജീവിതമാണിത് . നിശ്ശബ്ദ സേവനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം. രാജമ്മയുടെ ജീവിതംതന്നെയാണ് രാജമ്മയുടെ സന്ദേശവും.