ചുറ്റിത്തിരിഞ്ഞു ഞാൻ വട്ടംകറങ്ങി ഞാൻ
അങ്ങോളം ഇങ്ങോളം ആദിമാത്രം
മാരിയെന്നോ മഹാമാരിയെന്നോ
ചുറ്റും മൊഴിയുന്നു കേണുകരയുന്നു
ജാതിയില്ലെന്നും വർണമില്ലെന്നും
അന്നാടും ഇന്നാടുമോന്നുമില്ല
പണ്ടേ പറഞ്ഞൊരാ ശീലങ്ങളൊക്കെയും
ഇന്നിതാ പാലിക്കയായ് എങ്ങും മാനവർ
ജോലിയും കൂലിയും ഇല്ലെങ്കിലെന്താ
നാട്ടിലും വീട്ടിലും ജാഗ്രത മാത്രം
ഒത്തൊരുമിച്ചും ഒത്തുപിടിച്ചു നാം
മാരിയെ പതിയെ തോൽപ്പിച്ചു നാം