മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/മഹാകവി പി കുഞ്ഞിരാമൻ നായർ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ കവിയുടെ കാൽപാടുകൾ നമ്മെ ഭൂമിയുടെ അതിർത്തികൾക്കും അപ്പുറം എത്തിക്കുന്നു. കൂടെ നടക്കാൻ ആരുമില്ല. കാരണം അദ്ദേഹം ഉൾവഴികളിലൂുടെയാണ്‌ സഞ്ചരിച്ചത്. പുറം വഴികളിലൂടെയായിരുന്നില്ല. ജീവചരിത്രം എഴുതപ്പെടുമ്പോൾ പി കുഞ്ഞിരാമൻനായരുടെ ബയോഡാറ്റ തെറ്റാതെ നാം കൊടുക്കുന്നു. അദ്ദേഹം ജനിച്ച കൊല്ലം 1905, ദേശം കാഞ്ഞങ്ങാട്ടെ അജാനൂർ, വീട്‌ വെള്ളിക്കോത്ത്‌ പനയന്തട്ട, പിതാവ്‌ പുറവങ്കര കുഞ്ഞമ്പുനായർ, അമ്മ കുഞ്ഞമ്മയമ്മ.പട്ടാമ്പി സംസ്കൃതകലാലയത്തിലും മറ്റും വിദ്യാഭ്യാസം. പലയിടങ്ങളിലും പാർത്തു. കണ്ണൂരും തൃശ്ശൂരും കോഴിക്കോട്ടും തിരുവില്വാമലയിലും ഗുരുവായൂരിലും തിരുവനന്തപുരത്തും കൂടാളിയിലും കൊല്ലങ്കോടും അദ്ധ്യാപകനായി പ്രവർത്തിച്ചു. ചരമം തിരുവനന്തപുരം സത്രത്തിൽ. 1978. ഈ റെക്കാർഡ്‌ ശരിയല്ലെന്നല്ല. പക്ഷെ ഈ ശരിയിലൂടെയല്ല കവി ജീവിച്ചത്‌. ജീവിച്ചതാകട്ടെ തെറ്റാ യിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരും എല്ലാം പറഞ്ഞു. അദ്ദേഹവും പറഞ്ഞു. ഏറ്റവും വലിയ തെറ്റ്‌, കവിത. അതിലദ്ദേഹം ശ്വസിച്ചു, നടന്നു, കിടന്നു, ജീവിച്ചു, മരിച്ചു. ഒടുവിൽ മരണത്തെ ജയിക്കുകയും ചെയ്തു.ഇപ്പോൾ ആ ജീവിതം ശരിയാണെന്നു പറയാൻ ആളുകൾ കൂടിവരുന്നു. അദ്ദേഹം ജനിച്ച സംഭവം തൊടു ഉണ്ടായിത്തുടങ്ങിയ തെറ്റുകളെക്കുറിച്ചു ഇനി പറയാം. അദ്ദേഹം പിറന്നത് അജാനുരിൽ തന്നെയാണോ? അദ്ദേഹം തന്റെ ജന്മസ്ഥലം അന്വേഷിച്ചുനടന്ന നാടോടിയായിരുന്നു. ഈ അന്വേഷണോ ദ്ദേശ്യത്തോടെയാണ്‌ പടിയിറങ്ങിയത്. അല്ല, കൂടിയിറങ്ങിയതോ? അങ്ങനെ നേരത്തെ സൂചിപ്പിച്ചതുപോലെ തെക്കോട്ടുനീങ്ങി ഒടുവിൽ തിവനന്തപുരത്തെത്തി നിര്യാതനായി. ‘വഴിയമ്പലത്തില്'‍ എന്ന കവിതയിൽ കവി എഴുതി."ഉലകം ചുറ്റിടുമന്ധനാണിവ൯” വഴിയമ്പലത്തിൽ കിടന്ന്‌ മരണത്തെ വരിച്ചു-അറം പറ്റിയോ കവിക്ക്‌?“ഗുരുശാപമേറ്റവൻ”തന്നെ. ഈ പാരമ്പര്യ സമൃദ്ധിയിൽ വളർന്ന കവി ഈ നാട്ടിലെ വലിയ കുന്നുകളേയും പുഴകളേയും മാത്രമല്ല കണ്ടത്‌. സഹ്യനോടുള്ള അദ്ദേഹത്തിന്റെ അസഹ്യമായ പ്രണയവും നിളയോടുള്ള നീളമേ റിയ ഭക്തിയും എല്ലാവർക്കും അറിവുള്ളതാണ്‌.അദ്ദേഹം കേരളത്തിന്റെ ഏറ്റവും വലിയ തലകളെ മാത്രമല്ല, ഏറ്റവും ചെറിയ അണുക്കളേയും ഒരേ പ്രേമത്തോടെ നോക്കിക്കണ്ടു. നമ്മുടെ നാട്ടിലെ കാറ്റിനെ മിക്കവാറും എല്ലാ കേരളീയ കവികളും നോക്കിനിൽക്കേ ആരാധിച്ചിട്ടുണ്ട്‌. പക്ഷേ, ഇവിടത്തെ കാറ്റ്‌ ഒരാറു യ്വ്‌യക്ക്‌ അത വിശ്വച്രവാളമായി മാറുന്നു. പോലെ ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന്‌ സ്വയം അവിടെ വിശ്വമഹാറാണിയും വിശ്വൈകമോഹി അനുഭവിച്ചറിഞ്ഞ ഒരു കവിയേ ഉളളൂ. കുഞ്ഞിരാമൻ എന്ന നാടൻ കവിയുടെ കാല്പാടുകൾ നമ്മെ ഇവിടെയെല്ലാം എത്തിക്കുന്നു. ഈകാല്പാടുകൾ പതിഞ്ഞ പാടുകളിലുടെ നടന്നുപോകാൻ കവികളുണ്ടോ? ഇല്ല. കാരണംതമഹം വിയെ സഞ്ചരിച്ചത്‌ വെളി യിലുടെയായിരുന്നില്ല, അകത്തുടെയായിരുന്നു,ഏറ്റവും ദുർഘടമായ യാത്ര!