ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടികളുടെ രചനകൾ

ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിക്കവികളെ ആദരിച്ചു

ഹാവൻസ് റെണ്ടിവു-2022

ആഗോള സാഹിത്യ സംഘടനയായ ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാവ്യലോകത്തിലേക്ക് ചുവടുവച്ച അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടിക്കവികളെ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഹാവൻ റൂണ്ടിവു-2022 എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടികൾ കവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ജനുവരി മാസം എല്ലാ ദിവസങ്ങളിലും ലോക പ്രസിദ്ധമായ കവികളുടെ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്നതിനൊപ്പം സ്വന്തമായി തയ്യാറാക്കിയ കവിത കൂടി കുട്ടികൾ അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട കവിതകളിൽ മികച്ച പ്രകടനം നടത്തിയ ആലിയ നിസാറിനെ മികച്ച വിദ്യാർഥി കവിയായി തെരഞ്ഞെടുത്തു. എട്ടാം ക്ലാസുകാരിയായ ആലിയ നിസാറിന് ആയിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാവൻസ് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഹാവൻസ് ഭാരവാഹികളായ വിജയൻ പാലാഴി, വിതുര വി.അശോക്, ലക്ഷ്മി അജിത്,സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, അധ്യാപനായ എൻ.സാബു എന്നിവർ സംബന്ധിച്ചു. കവിതകൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.'

https://www.facebook.com/groups/450452399104975/permalink/1123961348420740/

https://www.facebook.com/groups/278085703194778/

കവിതകൾ
സ്നേഹസന്ദേശം
(സ്നേഹ എസ് 10B).

സ്നേഹവും നന്മയും വിനയവുമാർദ്രമായ്

നിന്റെ മനസ്സിൽ നിറഞ്ഞിടേണം.

ആരതി പി

പിച്ച വയ്പ്പിച്ചു നടത്തിയ താതനും

താരാട്ടുപാടിയുറക്കിയൊരമ്മയും ,

എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ

എന്നും അണയാതെയുണ്ടാകണം !

ബൗദ്ധിക ജീവിത ചിന്തകളാലെ

നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ-

ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ

എത്തേണ്ടിടത്തു നീ ചെന്നെത്തിടും !

കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും

മാനവരൊന്നാണെന്നോർത്തിടേണം

മറ്റുള്ള ജീവികൾക്കില്ല മതങ്ങളും ,

ജാതിയും നാമാലകറ്റരുത്!

ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം

മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!

പ്രകൃതി സുന്ദരി...
( സ്വാതി ജി നായർ 10B).

സ്വാതി ജി നായർ

പുലർകാലമണിഞ്ഞുഭൂതലം

കുളിരിൽ കുളിച്ചു നിൽക്കവേ,

വരവായ് പറവകൾ വാനി -

ലലയായ് നിറയും കളകൂജനം.

മഴയിൽക്കുളിർത്ത ധാരാതലം

തളിരും തരുമണിഞ്ഞു നിൽക്കെ

മിഴിയാലത് കണ്ടുണരുവോർ -

ക്കമൃതം വേറെ വേണമോ ?

ശതകോടി വർണ്ണരാജികൾ

ചിതറിച്ചണയുന്ന അംശുമാൻ

മടിയാതെ വിളിക്കയാണുണരാൻ

കർമ്മപഥത്തിലെത്തുവാൻ

ഇരവും പകലുമേകുവാൻ

പതിവായ് ചുറ്റുന്ന മേദിനി

പരിവാരങ്ങളെ നന്നേ

പരിപാലിക്കുന്നു നിത്യവും

സൂര്യരശ്മിതൻ തല്ലേറ്റ് അടർന്നുവീഴുന്ന ഇതളുകൾ.

സൂര്യതാപത്താൽ കൊഴിയുന്നു മൊട്ടുകൾ.

സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ

പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ

മായ്ച്ചാൽ മായില്ലൊരിക്കലുമൊന്നുമേതും

ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ

ബാല്യം
( ആരതി എസ് എസ് ).
ആരതി എസ് എസ്

കൈവിട്ടു പോയൊരു അപ്പൂപ്പൻ -

താടിയെ കൈനീട്ടി പിടിച്ചൊരെൻ ബാല്യകാലം ....

അന്തമില്ലാത്തയാ പുഴയോരത്തൊരു

കളിവഞ്ചിയിറക്കി കളിച്ച കാലം ....

കൊഴിഞ്ഞു വീഴുന്ന ഓരോ സുഖത്താലും,

പൂമാല കോർത്തൊരു ബാല്യകാലം ...

ഒരു കൊച്ചു കളിവീടിനുളിലെ ലോകത്തെ ,

കൺനിറയെ കണ്ടകാലം ....

കൈവിട്ടു പൊയ്‌പ്പോയ ബാല്യമെന്നാലും ,

കൈവിട്ടു പോകാത്തൊരോർമ ബാല്യം ...

കളങ്കമില്ലാതെ ചിരിക്കാൻ കഴിഞ്ഞതും ,

ചെറുവേദനകളിലും കരയാൻ കഴിഞ്ഞതും ,

നിസ്സാരകാര്യത്തിനു പിണങ്ങാൻ കഴിഞ്ഞതും ,

വളരെപ്പെട്ടെന്ന് ഇണങ്ങാൻ കഴിഞ്ഞതും ,

കുസൃതിയാൽ ചിരി പടർത്താൻ കഴിഞ്ഞതും ,

നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു .

ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത ,

മാധുര്യത്തിന്റെ വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. ...

സൂര്യൻ
(അമൽദേവ് ).

കിഴക്കു മലയുടെ മുകളിൽ നിത്യം
ഉദിച്ചുപൊങ്ങും കതിരവനേ
നിനക്കു വന്ദനമരുളാൻ ‍‍‍‍ഞാനും
ഉണർന്നിടുന്നു പതിവായി
മഞ്ഞായാലും മഴയായാലും
മടിച്ചു നിൽക്കുകയില്ലേ നീ
എന്നും കൃത്യം തന്നെ നിന്നുടെ
ഉദയം മാറ്റമില്ലാതെ ‌
ഇരുട്ടിനെ അകറ്റി നീ
വെളിച്ചമെങ്ങും വിതറുന്നു
പ്രവർത്തി ചെയ്യാൻ ശക്തിതരുന്നു
പവിത്രമല്ലേ! നിൻ കർമ്മം

അമ്മ മലയാളം (കൃഷ്‌ണ ).

മലയാളമേ മലനാടിന് ഭാഷേ,
മാധുര്യം കൊള്ളുന്ന മാതൃഭാഷേ
മനതാരിൽ കുളിരേകും അമ്മയെ
നിന്നെ ഞാൻ പണ്ടുപണ്ടിങ്ങനെ വണങ്ങിടുന്നു
ആദ്യാക്ഷരം ഞാൻ കുറിച്ചിടുമ്പോൾ
ആദ്യ മുരുവിടും വാക്കണമ്മ
പള്ളിക്കൂടത്തിൽ പടിവാതിലിൽ
ചരിതേങ്ങിച്ചിരിച്ചും പഠിച്ചവക്കു
ഗുരുനാഥൻ ചൊല്ലിപറഞ്ഞുവന്ന്
കേരം നിറഞ്ഞോരീ നാടിനെന്നും
ഉജ്ജ്വലമായ് പ്രകാശിക്കുന്നനാളംപോലെ
എന്നും പ്രകാശിക്കുമിയമ്മമലയാളം ..........
കുളിരുള്ള തെന്നൽപോൽ
എന്നുമെന്നെൻ മനം .
മലയാള മാധുര്യം ഊറിടുന്നു.
മലയാള മാധുര്യം ഊറിടുന്നു .

ആശ്രയം
(കൃഷ്‌ണ ).

എത്ര തലമുറതൻ സാക്ഷികളിവർ വൃക്ഷങ്ങൾ
വെറും സാക്ഷികളല്ലിവർ ഭൂമിക്കവർ തൂണുകൾ
മാനവന് പ്രാണവായുവും തണലും നൽകിയ ദൈവമിവർ
ജീവനുള്ള എന്തിനും 'അമ്മ ധരണിയും അച്ഛൻ വൃക്ഷവും
എന്തിനു നാം മറക്കുന്നു ,എന്തിനു നാം ഇരിക്കും കൊമ്പ് മുറിക്കുന്നു
ഭൂമിതൻ ജീവദായകരെ എന്തിനു കടപുഴകി വീഴ്ത്തുന്നു
ഹേ മാനവ ഒന്നോർക്ക അവസാന വായുവിനായി നീ പിടക്കുമ്പോൾ
ഒരു പുല്നാമ്പേ ....നിനക്കാശ്രയമായി ഉണ്ടാവൂ .....

ഒരു അവധിക്കാലത്ത്
(ആരതി ).

മനസ്സിൽ മായാതെ തളം കെട്ടി നിന്ന ഒരു ഓർമ്മയായിരുന്നു അമ്മമ്മയുടെ നാട്ടിൽ പോയ ആ ദിവസം അന്ന് ഞാനും ചേട്ടനും വെളുപ്പിന് ഉണർന്നു .അവിടെ ഉത്സവമാണ് ."മക്കളെ വേഗം കുളിചോളൂ" -വസ്ത്രങ്ങൾ അടുക്കിവയ്ക്കുന്നതിനിടയിൽ അമ്മ പറഞ്ഞു .ബാഗുമെടുത്ത് വീട്ടിൽ നിന്നും പടികളിറങ്ങി എല്ലാവരും കാറിനടുത്തെത്തി .തിരക്കേറിയ റോഡിലൂടെ കാർ മുന്നോട്ടു നീങ്ങി .വീതിയേറിയ റോഡ് .തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ .ഇരു വശത്തും കൂറ്റൻ കെട്ടിടങ്ങൾ .കാൽനടയാത്രക്കാരും വാഹനങ്ങളും .ആകെ ബഹളമയം .റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ചുവപ്പു വെളിച്ചം തെളിഞ്ഞതോടെ അച്ഛൻ കാർ നിർത്തി .പച്ച വെളിച്ചം തെളിഞ്ഞു .നിരനിരയായി നിന്നിരുന്ന വാഹനങ്ങൾ മുന്നോട്ടു നീങ്ങി .കാർ പാലത്തിലേക്ക് കയറി . പാലത്തിനു താഴെ നിറഞ്ഞൊഴുകുന്ന പുഴ .തോണിയിലിരുന്ന് പുഴമീനുകളെ പിടിക്കുന്നവരെ നോക്കി ഞങ്ങൾ കൈവീശിക്കാട്ടി .പാലത്തിനപ്പുറത്തുള്ള പാലത്തിലൂടെ തീവണ്ടി കടന്നു പോയി .തീവണ്ടിയിൽ കയറിയിട്ടില്ലാത്തതിനാൽ അതിനെ കാണുന്നതും അതിന്റെ തലത്തിലുള്ള ശബ്ദം കേൾക്കുന്നതും എനിക്ക് കൗതുകമായിരുന്നു .തീവണ്ടി പോയിക്കഴിഞ്ഞപ്പോൾ തീവണ്ടിപ്പാതയിലേക്കു കടക്കാതിരിക്കുവാൻ തടഞ്ഞു വച്ചിരുന്ന ഗേറ്റ്‌ പൊങ്ങി .ഞങ്ങടെ കാർ വീണ്ടും മുന്നോട്ടു നീങ്ങി .നാട്ടിൻപുറത്തിന്റേതായ കാഴ്ചകൾ ഞങ്ങൾ കാറിന്റെ സൈഡ് വിൻഡോയിലൂടെ കണ്ടു തുടങ്ങിയിരുന്നു .സിറ്റിയിലെ തിരക്കുള്ള റോഡിൽ നിന്നും മാറി നാട്ടിൻപുറത്തിന്റെ തിരക്ക് കുറഞ്ഞ റോഡിലൂടെയായിരുന്നു പിന്നീടുള്ള യാത്ര .റോഡിന്റെ ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കു പകരം തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ മാത്രം .അവ ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി എനിക്ക് തോന്നി .സിറ്റിയിലെ കൂറ്റൻ ഫ്ളാറ്റുകൾക്കും വീടുകൾക്കും പകരം കൊച്ചു കൊച്ചു വീടുകളായിരുന്നു ഈ നാട്ടിൻപുറത്തിന്റെ സവിശേഷത .ഇടയ്ക്കിടെ പച്ചവിരിച്ച പാടങ്ങൾ.അങ്ങകലെ ഉയർന്ന മലനിരകൾ .പാടത്തിനു നടുവിലൂടെ കളകളമൊഴുകുന്ന തോട് .വരമ്പിൽ നിരന്നു നിൽക്കുന്ന വെള്ള കൊക്കുകൾ .മനോഹരമായ ഈ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് അച്ഛൻ കാർ നിർത്തി .അതോടെ കാഴ്ചകൾ അവസാനിച്ചു .കാർ നിർത്തിയതിന്റെ കാരണം തിരക്കുവാൻ നോക്കിയപ്പോൾ അമ്മമ്മേട വീടെത്തിയിരുന്നു.അമ്മമ്മയെ കണ്ട സന്തോഷത്തിൽ ഞാൻ ഓടിച്ചെന്നു അമ്മമ്മയെ വാരിപ്പുണർന്നു .അവിടെ നിന്നും മടങ്ങുമ്പോൾ പാടവും,തോടും ,മരങ്ങളും,കൊച്ചു കൊച്ചു വീടുകളും എന്റെ മനസിനെ വല്ലാതെ ഉലച്ചു .ആ ഓർമ്മകൾ എന്റെ മനസ്സിൽ മായാതെ തളം കെട്ടി നിൽക്കുന്നു ...............

മനസ്സ് മന്ത്രിക്കുന്നു
(ദേവിക ).

വിജനമാം വഴിത്താര അതെന്നെ -
യോർമിപ്പിക്കുന്നു നിനക്കുവേണ്ടി
വരാനാളില്ലായിവിടെ...
വാവിട്ടു പാടുന്ന കുരുവിക്കുഞ്ഞോർ -
മിപ്പിക്കുന്നു ,ഇ വഴി
എന്നും വിജനമാണ് .
കാർകൂന്തൽ തഴുകുന്ന കാറ്റെന്നോടു
പറയുന്നു ഈ വഴിയോരമാ-
രെയും കാത്തിരിക്കാറില്ല
ഇതറിയാമെന്നാലും എൻ മനസ്സ്
മന്ത്രിക്കുന്നു, വിധി നിനക്കായ്
കാത്തുവച്ചത് വിദൂരതയിലല്ല....

മഴത്തുള്ളികൾ
(സ്വാതി ജി നായർ ).

കാത്തിരിപ്പു നിന്റെ കാലൊച്ചകൾക്കായ്
പെയ്യുക നീയെന്റെ കാർമേഘമേ ...
നിന്റെ കാലൊച്ചകൾ ഇന്നെന്റെ
മനസ്സിലെ ഹൃദയമിടിപ്പിന്റെ താളമായ്
മഴയായ് വരിക നീയെൻ മലർസ്വപ്നമേ..
വേനലിൻ മടിയിലേക്ക് ഊർന്നിറങ്ങൂ
ഉത്സാവനാളിന്റെ മേളക്കൊഴുപ്പോടെ
വരിക നീയെന്റെ മനസ്സിലേക്ക്
നിന്നെ കാണാൻ നിൽക്കുന്ന കണ്ണുകളിൽ
അലതല്ലിയാടാൻ നീ വരില്ലേ ?
മീനത്തിൻ ചൂടിലും വൃശ്ചികമഞ്ഞിലും
കൂടൊന്നു നില്ക്കാൻ നീ വരില്ലേ ?
മനസ്സിന്റെ ഉള്ളിലെ മധുരമാം ഓർമ്മയായി
നീ എവിടെയും പോകല്ലേ എന്നുമാത്രം ......

പൊന്നോണം
(അമർനാഥ് ).

കാടും മേടും പൂത്തല്ലോ
കണ്ണിൽ കവിത വിരിഞ്ഞല്ലോ
പൂക്കൾക്കെല്ലാം പൊന്നോണം
പൂമ്പാറ്റയ്ക്കുും പൊന്നോണം
വണ്ടുകൾക്കെല്ലാം പൊന്നോണം
പൂത്തുമ്പിക്കും പൊന്നോണം
പൂക്കളിറുക്കാൻ വന്നാട്ടെ
പൂക്കളമെഴുതാൻ വന്നാട്ടെ
ഉത്രാടക്കാറ്റെത്തുന്നു
ഉത്സവാഘോഷം പൊങ്ങുന്നു
തിരത്തെയ് തിരത്തെയ് തിരുവോണം
തിത്തെയ്യെന്നൊരു തിരുവോണം

A FRIEND (ശ്യാം ).

Friend is someone we treasure
for friendship is a gift
good friends are like the stars in the sky
friend is like a shade of tree
beside a summer way,
friend is like a sun shine
that make a perfect day,
friend is like a flower
that's worn close to the heart,
A friend like a treasure
with which one will not part.
A friend makes the world we live
in a better and happier place

മഴവില്ല്
(അഭിജിത്‌ ).

മാനത്തെത്തിയ
മഴവിൽകുൊടിയെ
മറയരുതേ നീ മറയരുതേ
മേഘക്കൂട്ടം തോളിലുയർത്തിയ
നീലപ്പീലിക്കാവടിയേ
മറയരുതേ നീ മറയരുതേ
പലപല വർണ്ണം പൂശിയ നിന്നെ
കാണാനെന്തൊരു ചെലല്ലോ
കടലിന്നടിയിലെ തിരമാലകളിൽ<
ഓടിയൊളിക്കും മഴവില്ലേ<
മറയരുതേ നീ മറയരുതേ
മാനത്തെത്തും കുളിരല്ലേ നീ<
മറയരുതേ നീ മറയരുതേ.

വർഷകാലം (അഭിജിത്‌ ).

വന്നല്ലോ വന്നല്ലോ
വർഷകാലം
വന്നുകഴി‍‍‍‍‍‍‍‍‍ഞ്ഞാലോ കഷ്ടകാലം
വർണ്ണത്തിൽ നീരാടി

വർഷകാലം
മഴയത്തും മ‍ഞ്ഞത്തും
കുളിരായും മഴയായും കുടചുടി നിൽക്കുന്ന വർഷകാലം
കലിതുള്ളി മഴ വന്നു

കാറ്റായി കലികാലമെത്തുന്ന
വർഷകാലം
വന്നല്ലോ വന്നല്ലോ വർഷകാലം

THE GIVING TREE.... (അഭിജിത്‌ ).

Once there was a tree.......
and she loved a little boy.
And everyday the boy would come
and he would gather her leaves.
And makes than into crowns
and play king of the forest.
He would climb up her trunk
and swing from her branches
and eat apples.......
And they would hide and play
and when he was tired,
he would sleep in her shades
and the boy loved the tree....... very much
and the tree was happy.
But time wAnd the boy grew older.
And the tree was often alone

Then one day the boy came to the tree
and the tree said 'come boy;come and
climb up my trunk and swing from my
branches and eat apples and play in my
shade and be happy

മഷിക്കുപ്പിയുടെ അഹങ്കാരം ! (അഭിജിത്‌ ).

ഒരിടത്തൊരിടത്തു് ഒരു മേശയിൽ ഒരു പേനയും മഷിക്കുപ്പിയും താമസിച്ചിരുന്നു .ഒരു പാവത്താനായിരുന്നു പേന. പക്ഷെ ,മഷിക്കുപ്പിയോ ? അവൻ മഹാ വികൃതിയായിരുന്നു .പേനയിൽ മഷി നിറയ്‌ക്കേണ്ട സമയമായാൽ മഷിക്കുപ്പി പേനയുടെ കണ്ണ് വെട്ടിച്ചു എവിടെയെങ്കിലും പോയി ഒളിച്ചു നിൽക്കും .പേനയോ ?അവൻ മഷിക്കുപ്പിയെ തപ്പി നടക്കും. അവൻ അന്വേഷിച്ചു നടക്കുന്നതും കണ്ട് മഷിക്കുപ്പി ഒളിഞ്ഞു നിന്ന് ചിരിക്കും .ഇങ്ങനെ ഇടയ്ക്കിടെ മഷിക്കുപ്പി പേനയെ പറ്റിക്കും. ഒരു ദിവസം ഉണ്ണിക്കുട്ടൻ പേനയെടുത്തു എഴുതാനൊരുങ്ങി .അപ്പോഴോ? അതിൽ ഒരു തുള്ളി മഷിയില്ല ! ഉണ്ണിക്കുട്ടൻ മഷിക്കുപ്പിയെ തിരഞ്ഞു . അതവിടെയെങ്ങും ഇല്ലായിരുന്നു .ഉണ്ണിക്കുട്ടൻ അച്ഛനോട് പറഞ്ഞു പുതിയ മഷിക്കുപ്പി വാങ്ങി . എന്നിട്ട് പേനയിൽ മഷി നിറച്ചു എഴുതി .പുതിയ മഷിക്കുപ്പി ഒരു പാവത്താനായിരുന്നു .അവൻ പേനയുമായി വേഗം കൂട്ടായി. പുതിയ മഷിക്കുപ്പിയുടെ വരവ് പേനയെ അത്യധികം സന്തോഷിപ്പിച്ചു .എന്നിരുന്നാലും അവൻ പഴയ മഷിക്കുപ്പിയെ തിരയുമായിരുന്നു .പതിയെ ..പതിയെ ..അതും ഇല്ലാണ്ടായി .ഒളിഞ്ഞുനിന്നായാലുംഇതെല്ലം കണ്ട പഴയ മഷിക്കുപ്പിക്ക് സങ്കടവും ദേഷ്യവും സഹിക്കുവാനായില്ല .ഒടുവിൽ ആ പഴയ മഷിക്കുപ്പി വീടുവിട്ടിറങ്ങി . കുറേയേറെ നടന്നതിനാൽ അവൻ ക്ഷീണിച്ചിരുന്നു .ക്ഷീണമകറ്റാൻ അവൻ റോഡിൽ ഒരറ്റത്ത് വിശ്രമിക്കവേ വികൃതികളായ ഒരുപറ്റം കുട്ടികൾ മഷിക്കുപ്പിയെ കാലുകൊണ്ട് ഒരൊറ്റ തട്ട് ..... മഷിക്കുപ്പി തെറിച്ചു ഒരു കല്ലിൽ തട്ടി ചിന്നിച്ചിതറി .അവശേഷിച്ച ജീവൻ കൂടി ഇല്ലാതാകാൻ പോകുന്ന നിമിഷത്തിൽ മഷിക്കുപ്പി ചിന്തിച്ചു ഉണ്ണിക്കുട്ടന്റെ വീട്ടിൽ, പാവത്താനായ പേനയോടൊപ്പം കഴിഞ്ഞിരുന്നെങ്കിൽ ഈ അവസ്ഥ തനിക്കുണ്ടാകുമായിരുന്നില്ല ....... അങ്ങനെ അഹങ്കാരിയും മഹാവികൃതിയുമായിരുന്ന മഷിക്കുപ്പിയുടെ കഥ അവസാനിച്ചു. ഇന്നത്തെ കാലത്തെ മനുഷ്യർക്ക് സമാനമാണ് ആ മഷിക്കുപ്പി .അഹങ്കാരം മനുഷ്യനും ,മറ്റുജീവികൾക്കും അധികമായാൽ ആപത്താണ് .

രാപ്പാടിയുടെ അന്ത്യം (ആരതി പി ).

രാപ്പാടിയുടെ അന്ത്യം ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതം .കിഴക്കുവശത്തെ വാതിൽ തുറന്ന്‌നാരായണിഅമ്മ പുറത്തേക്കു വന്നു .വീടിന്റെ അങ്കണവും നടപ്പാതകളും മഞ്ഞുമൂടികിടക്കുന്നു .നാരായണിഅമ്മ തിണ്ണയിൽ സ്ഥാനമുറപ്പിച്ചു .പതിവ് തെറ്റിക്കാതെ പാൽക്കാരൻ രാമൻ നാരായണിയമ്മയോടായി ചോദിച്ചു :"ഉണ്ണി വരാറായോ നാണിയമ്മേ,ഉണ്ണികൂടി വന്നിട്ടുവേണം തെക്കേൽഭഗവതീടെ പിറന്നാൾ ഉത്സവം ഗംഭീരമാക്കുവാൻ."ഒരു ചെറു പുഞ്ചിരിയിലൂടെ നാണിയമ്മ രാമന് ഉത്തരം നൽകി .നാരായണിയമ്മ വീണ്ടും തിണ്ണയിൽ ഇരുന്നു ."എന്തൊരു തണുപ്പാണിത്,അസഹനീയം തന്നെ,ഈ തണുപ്പിൽ നിന്ന് രക്ഷ നേടുവാൻ ഒരു കാപ്പി കുടിച്ചേക്കാം ";നാരായണിയമ്മ തിണ്ണയിൽ നിന്നും എഴുന്നേറ്റ് വീടിനുള്ളിലേക്ക് കയറി സമയം കടന്നുപോയി .സൂര്യന്റെ പ്രകാശം ഒരെത്തിനോട്ടം പോലെ മണിമലഞ്ചോല എന്ന ആ പ്രദേശത്തേക്കടിച്ചു .മഞ്ഞൊന്നു ശമിച്ചപ്പോൾ കുട്ടിക്കൂട്ടങ്ങൾ വാകമരത്തിന്റെ ചോട്ടിലെ വിശാലമായ സ്ഥലത്തൊത്തുകൂടി.മഞ്ഞിൽ വിവിധ രൂപങ്ങൾ ഉണ്ടാക്കിയും തല്ലുകൂടിയും കളിച്ചുകൊണ്ടിരിക്കെ നാണിയമ്മ കുട്ടികളെ വിളിച്ചു :"കുട്ട്യോളെ ഒന്നിങ്ങട് വെരോ?ഒരൂട്ടം തരുവാനാ."കുട്ടികൾ വളരെ സന്തോഷത്തോടെ നാണിയമ്മയുടെ വീട്ടിലെത്തി .നാണിയമ്മ നല്കുന്നതെന്താവോ എന്ന ആകാംഷയിൽ ഒരു കുട്ടി ചോദിച്ചു :"എന്താ നാണിമുത്തശി തരുന്നേ?കാണാൻ കൊതിയാകുന്നു."തിരക്ക് കൂട്ടരുത് ,ഇപ്പൊത്തരാം."എന്നുപറഞ്ഞു നാണിയമ്മ കുട്ടികൾക്കെല്ലാവർക്കും കൈ നിറയെ സ്വാദൂറുന്ന ഉണ്ണിയപ്പങ്ങൾ നൽകി .ആഹ്ലാദത്തോടെ അവർ വാകമരത്തിന്റെ ചോട്ടിലിരുന്ന് കഴിച്ചു .അപ്പോഴേക്കും അവർക്കെല്ലാം ക്ഷീണം അനുഭവപ്പെട്ടതിനാൽ നാണിയമ്മയോട് യാത്ര പറഞ്ഞു മടങ്ങി .ആ സ്ഥലം പഴയതുപോലെ നിശബ്ദമായിത്തീർന്നു .ഏകദേശം പതിനൊന്നുമണി (സമയം)ആയപ്പോൾപോസ്റ്റ്മാൻ രാഘവൻ നായർ മഞ്ഞുനിറഞ്ഞ പാതയിലൂടെ സൈക്കിളും ഉരുട്ടി വരുന്നത് നാണിയമ്മ കണ്ടു ."അല്ല രാഘവനാണോ ഇത് ?"രാഘവൻ :"അതേല്ലോ നാണിയമ്മേ "."കുറെ നാളായല്ലോ രാഘവ കണ്ടിട്ട് ;കുറേനാളായല്ലോ രാഘവ കണ്ടിട്ട്;എവിടായിരുന്നു നീയ്?ഓ അതോ ഒരു ജോലിക്കാര്യത്തിനായ് പുറംനാട്ടിൽ പോയിരുന്നു .ഉവ്വോ.നിനക്കണോ ?" അല്ല .കൂടെ ജോലിചെയ്യുന്ന സുഹൃത്തിന്റെ മകൾക്ക് .""ഉം നല്ലത്;ഉണ്ണിയുടെ കാത്തുവല്ലതും വന്നോ രാഘവാ ."നാണിയമ്മ ദയനീയമായ മുഖത്തോടുകൂടി ചോദിച്ചു." 'ഒന്നും വന്നില്ല നാണിയമ്മേ.'ദുഖത്തോടെ നാണിയമ്മ പറഞ്ഞു "എവിടെഅവോ എന്റെകുട്ടി ? തനിച്ദുഖിക്കുകയാകും ." "ഇല്ലെന്റെ നാണിയമ്മേ ;നമ്മുടെ ഉണ്ണി സാധാരണകുട്ടികളെപ്പോലെയാണോ നമ്മുടെ രാജ്യത്തെ കാക്കുന്നവനാ അവൻ സുഖമായിരിക്കുന്നുണ്ടാവും ."രാഘവൻ നാണിയമ്മയെ സമാധാനിപ്പിക്കുവാൻ വേണ്ടി പറഞ്ഞു . നേരം മയങ്ങി . ത്രിസന്ധ്യാസമയമായി നാണിയമ്മ വിളക്കുകൊളുത്തി പ്രാർത്ഥിച്ചു . തിണ്ണയിലിരുന്നു എല്ലാ ശബ്ദങ്ങളും ശ്രേവിച്ചു .അപ്പോഴാണ് ഒരു മധുരമായ ഗാനം കേട്ടത് . കേട്ടുമറന്ന പാട്ടുകളുടെ ഈണം പോലെ . നോക്കിയപ്പോൾ വാകമരത്തിന്റെ കൊമ്പിലിരുന്ന്‌ഒരു രാപ്പാടി അതിമനോഹരമായി പാടുന്നു . ആ ഗാനത്തിൽ നാണിയമ്മ ലയിച്ചിരുന്നു .നേരം ഒരുപാടു മയങ്ങി. നാരായണിഅമ്മ അത്താഴം കഴിച്ചു പ്രാർത്ഥിച്ചു കിടന്നു. പിറ്റേ ദിവസം രാവിലെ നാണിയമ്മ വാതിൽതുറന്നപ്പോൾ അതാ മുമ്പിൽ രാഘവൻ. "ആരാഅത് ?"കണ്ണിന്റെ കാഴ്ചയൊക്കെ പോയി ." "ഞാനാ നാണിയമ്മേ രാഘവൻ ."ഉവ്വോ .എന്താ രാഘവാ പുലർച്ചെതന്നെ " "ഒരു സതോഷവാർത്തയുണ്ട് .അത് പറയുവാൻ വൈകിക്കണ്ട എന്ന് വെച്ചു." "ഊം എന്താ ?" "ഉണ്ണിയുടെ കത്ത് വന്നു . " "സത്യം !അതെ സത്യംതന്നെ ." "എന്താ അതിൽ ഉണ്ണി പറഞ്ഞിരിക്കണേ?" "വരുന്ന എട്ടാം തീയതി ഉണ്ണി നാട്ടിൽ വരുന്നുണ്ട് ." "ഇത്‌ സത്യമാണോ രാഘവാ ?" "അതെ ഇത്‌ സത്യമാ." ".....ന്റെ കുട്ടി വരുന്നു ." "വൈകിക്കേണ്ട ഉപ്പേരികളൊക്കെ ഉണ്ടാക്കട്ടെ. നീ പോയിട്ടു മറ്റന്നാൾ വരൂ ." "ഉം ശരി." അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി . നാടെങ്ങും പറന്നു ഉണ്ണിയുടെ വരവിന്റെ കാര്യം. എല്ലാവരും തങ്ങളുടെ ധീരജവാനെ കാത്തിരിക്കുന്നു .നാണിയമ്മ ഉപ്പേരികളെല്ലാം ഉണ്ടാക്കികഴ്ഞ്ഞു . ആ ദിവസ്സം നേരമൊരുപാട് വൈകിയിട്ടും ഉണ്ണിയെ കാണാന്കഴിഞ്ഞില്ല . "ഉണ്ണി ഇതുവരെ എത്തിയില്ലല്ലോ,"നാണിയമ്മ ദുഃഖത്തോടെ പറഞ്ഞു.സന്ധ്യ സമയം അടുത്തു. വാകമരത്തിന്റെ കൊമ്പിലിരുന്ന്‌ രാപ്പാടി പാടുവാൻ തുടങ്ങി . നാണിയമ്മ രാപ്പാടിയോടായി ചോദിച്ചു "ന്റെ രാപ്പാടി ന്താ എന്റെ ഉണ്ണിവരാത്തെ?രാപ്പാടി പാട്ട് തുടർന്നുകൊണ്ടേയിരുന്നു .അടുത്ത ദിവസവും കണ്ടില്ല .അടുത്ത ദിവസം രാവിലെ പോസ്റ്റ്ഓഫീസിലെ ലാൻഫോണിൽ പ്രതീക്ഷിക്കാതെ ഒരു വിളി .രാഘവൻ എടുത്തു ."ഹലോ ആരാത്?" "ഇത് മണിമലഞ്ചോല പോസ്റ്റ്ഓഫീസ് ആണോ ?" "അതേല്ലോ ." "ഉണ്ണിദേവ്.....ക്യാപ്റ്റൻ ഉണ്ണിദേവ് ." "ഹാ! ഞങ്ങടെ ഉണ്ണി ;അവൻ അടുത്തുണ്ടോ ?" "ക്ഷമിക്കണം ഉണ്ണിദേവ് പ്രതീക്ഷിക്കാതെ ഉണ്ടായ വെടിവയ്പ്പിൽ വീരമൃത്യു വരിച്ചു ." "ന്റെ തെക്കേൽ ഭഗവതി "..... രാഘവൻ സ്തബ്ധനായി നിന്ന് .നാടെങ്ങും ഈ വാർത്ത പരന്നു.നാണിയമ്മ ഒഴികെ .എല്ലാവരും നാടിന്റെ ജവാനെ ഒരിക്കൽ കൂടി കാണുവാൻ വേണ്ടി നാണിയമ്മയുടെ വീട്ടിൽ എത്തി .നാണിയമ്മ വാതിൽ തുറന്നുനോക്കുമ്പോൾ വീടിനു ചുറ്റും ഒരാൾക്കൂട്ടം ."ന്താ എല്ലാവരും ?ന്റെ ഉണ്ണിയെ കാണുവാനാണോ ?ഇന്ന് വരുമായിരിക്കും അല്ലെ രാഘവാ ?" "അതെ ." അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ മഞ്ഞുനിറഞ്ഞ ആ പാതയിലൂടെ ഒരു വണ്ടി വരുന്നു .പിന്നാലെ നിറയെ ചെറിയ വണ്ടിയും .അത് നാണിയമ്മയുടെ വീട്ടുമുറ്റത്തു നിർത്തി .വാതിൽ തുറന്ന് എന്തോ എല്ലാവരും ചേർന്ന് നാണിയമ്മയുടെ വീട്ടിലേക്കു കൊണ്ട് വരുന്നു ."ന്താ രാഘവാ അത് ?കണ്ണ് തീരെ പിടിക്കണൂല്യ." രാഘവൻ പറഞ്ഞു "അത് നമ്മുടെ ഉണ്ണിയാ." നാണിയമ്മ "ഉവ്വോ ന്റെ ഉണ്ണി വന്നോ, പിന്നെന്താ അവൻ ന്റെ അടുത്തു വരാതെ ?" രാഘവൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു "നമ്മുടെ ഉണ്ണി പോയി .....നമ്മളെവിട്ടുപോയി .. ഈ നാടുവിട്ടു പോയി ....."ഈ വാക്കുകൾ കേട്ടതും നാണിയമ്മ സ്തബ്ധയായി നിന്ന് .ആരും പ്രതീക്ഷിക്കാതെ ഒരു നിലവിളി . "ന്റെ ഉണ്ണി ...." നീ എന്നെ തനിച്ചാക്കി പോയോ ...." സങ്കടം കൊണ്ട് നിറഞ്ഞ ആ അമ്മമനസ്സ് ചേതനയറ്റു കിടക്കുന്ന തന്റെ ഉണ്ണിയോടായി ചോദിച്ചു. "രാജ്യം കാക്കുവാൻ പോയ നിന്നെ അതെ രാജ്യം തന്നെ ഇല്ലാണ്ടാക്ക്യോ?" ആ അമ്മ വീണ്ടും വീണ്ടും ഉറക്കെനിലവിളിച്ചു .ഉണ്ണിയുടെ ചേതനയറ്റ ശരീരത്തിന് കൂട്ടായിവന്ന കമാൻഡോസ് ഉണ്ണി എന്ന ക്യാപ്റ്റൻ ഉണ്ണിദേവിന്ഔദ്യോഗിക ബഹുമതികളോടെ ആദരാഞ്ജലികൾ അർപ്പിച്ചു .മനസ്സില്ല മനസ്സോടെ നാടെങ്ങും തങ്ങളുടെ ജവാന് അന്ത്യയാത്ര അയച്ചു .അങ്ങനെ നാളുകൾ അതിവേഗം കടന്നു .ഋതുക്കൾ മാറിമാറിവന്നു .ഉണ്ണി നാടുനീങ്ങിയിട്ടു ഒരു വർഷം തികയുന്ന ദിവസം .നാണിയമ്മ തിണ്ണയിൽ തികഞ്ഞ ഒറ്റപ്പെടലിൽ സങ്കടത്തോടുകൂടിയിരുന്നു .എന്നും സന്ധ്യാസമയത്തു നാണിയമ്മയ്ക്കു കൂട്ടായി വരുകയും നാണിയമ്മയുടെ സങ്കടത്തിൽ പങ്കാളിയാവുകയും ചെയ്ത രാപ്പാടി അന്ന് മാത്രം നേരത്തേയെത്തി പാട്ടാരംഭിച്ചു .വളരെ ഉച്ചത്തിൽ പാടി .നില്ക്കുവാൻ പോകുന്ന പട്ടുപോലെ .രാപ്പാടിയോടായി നാണിയമ്മ പറഞ്ഞു "എനിക്ക് കൂട്ട് നീയാ ,നിന്റെ പാട്ടാ... എന്നെ വിട്ടു പോകരുതേ രാപ്പാടി ..." രാപ്പാടി ദുഃഖത്തിന്റെ ഈണം പാടുവാൻ തുടങ്ങി .... അടുത്ത ദിവസം രാവിലെ നാണിയമ്മ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ തണുത് മാരവിച്ചു കിടക്കുന്ന രാപ്പാടി .നാണിയമ്മ പരിഭ്രാന്തയായി അതിനടുത്തേക്കു ഓടി .നോക്കുമ്പോൾ ഏതോ നികൃഷ്ട ജീവി ആ പാവത്തെ ആഹാരമാക്കുവാൻ ശ്രമിച്ചിരിക്കുന്നു .ആ രാപ്പാടി നാണിയമ്മയെ കണ്ടതും തന്റെ അവസാന ശ്വാസം എന്ന നിലയിൽ ഒരു മൂളൽ മാത്രം നാണിയമ്മയെ കേൾപ്പിച്ചുകൊണ്ട് കണ്ണുകളടച്ചു .നാണിയമ്മയുടെ കണ്ണുകൾ നിറഞ്ഞു . "ന്റെ രാപ്പാടി നീയും പോയോ ,എന്നെ വിട്ട് ......ഞാൻ ഏകയായി ....ഞാൻ ഏകയായി ..." അങ്ങനെ ഉരുവിട്ടുകൊണ്ട്‌ നാണിയമ്മ വീട്ടിൽ നിന്നും എങ്ങോട്ടെന്നില്ലാതെ ദൂരേക്ക്‌ നടന്നകന്നു .....