ഗവൺമെന്റ് എൽ പി എസ്സ് ആണ്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

         ദൈവത്തിന്റെ സമ്മാനം

അപ്പുക്കുട്ടൻ എന്നു പേരുള്ള ഒരു മത്സൃത്തൊഴിലാളിയും അദ്ദേഹത്തിന്റെ ഭാര്യയും ജീവിച്ചിരുന്നു. അവരുടെ ഏകമകളായിരുന്നു അമ്മു. അവർ അവളെ സ്നേഹത്തോടെ അമ്മുക്കുട്ടി എന്നാണ് വിളിച്ചിരുന്നത്. എല്ലാവരേയും പോലെ അമ്മുക്കുട്ടിയും സ്കൂളിൽ പോയിരുന്നു. പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും അവൾ മികവ് പുലർത്തിയിരുന്നു.പഠനത്തിലും മറ്റ് മത്സരങ്ങളിലും അവൾ നേടിയ സമ്മാനങ്ങൾ നിരവധിയായിരുന്നു. തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റും ഒരു മഴ വന്നാൽ നനയുന്ന തരത്തിലുള്ള ഒരു ചെറിയ വീടായിരുന്നു അവളുടേത്. ആ കുഞ്ഞു മനസിലും ബാല്യകാലം മുതൽ വീടെന്ന സ്വപ്നം ഉണ്ടായിരുന്നു. അവൾ അച്ചനോടും അമ്മയോടും എന്നും പറയുമായിരുന്നു, അമ്മേ ഞാൻ വലുതാവും പഠിച്ച് ജോലി നേടും എന്റെ അച്ഛനേയും അമ്മയേയും പരിപാലിക്കും നല്ലൊരു വീടുണ്ടാക്കും എന്നൊക്കെ.

              സ്കൂൾ തുറക്കാറായി പുസ്തകങ്ങളൊക്കെ വാങ്ങി. അമ്മ പറഞ്ഞു കാലവർഷം വരാറായി. നമ്മുടെ ഈ കുഞ്ഞു വീട് ഇത്തവണത്തെ മഴയിൽ നിലം പതിച്ചതു തന്നെ. അമ്മേ അങ്ങനെയൊന്നും പറയല്ലേ.

               എന്നാൽ മഴ ഒരു ദിവസമല്ല രണ്ട് ദിവസമല്ല തുടർച്ചയായി പെയ്തു കൊണ്ടിരുന്നു.അമ്മേ നമുക്കെങ്ങോട്ടെങ്കിലും പോകാം.അമ്മുക്കുട്ടി കരഞ്ഞു.കൈയിൽ കിട്ടിയ സമ്മാനങ്ങളും പുസ്തകങ്ങളുമെടുത്ത് അമ്മുക്കുട്ടി അച്ഛന്റേയും അമ്മയുടേയും കൂടെ ദുരിതാശ്വാസ ക്യാമ്പിലേക്ക്.

              മഴ നിന്നു. വെള്ളം കയറിയ വീട് അന്വേഷിച്ച് അച്ഛൻ ചെന്നപ്പോൾ വീട്ടിലേയ്ക്കുള്ള മൺപാതയും വീടുമൊന്നും അവിടെ കാണാനില്ല. നിരാശയോടെ അച്ഛൻ ക്യാമ്പിലേയ്ക്ക് തന്നെ മടങ്ങി.

               ക്യാമ്പിൽ മറ്റുള്ളവരുമായി സംസാരിച്ചും ഭക്ഷണം പങ്കുവെച്ചും ദിവസങ്ങളോളം കഴിച്ചുകൂട്ടി. ഒരു വീടെന്നു പറയാൻ ഒന്നുമില്ലല്ലോ എന്നോർത്ത് അവൾ വിഷമിച്ചു.അപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കിട്ടുമെന്ന് അവളറിഞ്ഞത്. കൈയിൽ കിട്ടിയ രേഖകളുമായി അപേക്ഷ വെച്ചു.അപേക്ഷ സ്വീകരിച്ചു. നാട്ടിലെ പ്രമാണിയായ മറ്റൊരു വ്യക്തിയുടെ സഹായവും സ്കൂളിലെ കൂട്ടുകാർ സമാഹരിച്ച തുകയും ഒക്കെയായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.മഴ വന്നാൽ നനയാത്ത കാറ്റടിച്ചാൽ പറന്നു പോകാത്ത ഒരു കൊച്ചു വീട് അവൾക്ക് കിട്ടി. ദൈവത്തിന്റെ സമ്മാനമാണതെന്ന് അവൾ തിരിച്ചറിഞ്ഞു.

       സുമയ്യ സിറാജ് 4 B, GMLPS ,Erattupetta.