ഉടലിൽ നിന്ന് ഉയിര് വേർപെടുമ്പോൾ
ഉറ്റവരെയും ഉടയവരെയും ഒരു നോക്കു കാണാതെ
വാർധക്യത്തിൽ തുണയായി തണലായി കൂടെ
ഉണ്ടകുവും എന്ന മാതൃ പിതാ സ്വപ്നത്തെ
വ്യർത്ഥ മാക്കികൊണ്ട്
ഓരടിവെച്ച് കൊഞ്ചി ചിരിച്ചുകൊണ്ട്ഓമന പൈതലേ
വേർപെട്ടുകൊണ്ട് താനിന്ന് മൃത്യു വിൻ വഴിയേ നടക്കുന്നു
ലോകത്തെ നടുക്കി കൊണ്ട് മുന്നേറുന്ന മഹാ മാരിക്ക്
ഞാനും ഇന്ന് പാത്രമായി
രോഗമേ നീ അറിയുക , നീ പൊലിച്ച
ജീവനുകൾ തൻ ബാക്കി പത്രങ്ങൾ ഇനിയും
ഭൂമിയിൽ ശേഷിക്കുന്നു ,
പ്ളേഗും,വസൂരിയും ,കോളറയും നിപയും പോലെ നിന്നെയും അവർ പിടിച്ചു കെട്ടും
പുനർ ജന്മം ഇല്ലാതെ പറഞ്ഞയക്കും