മാറുകയായി പ്രകൃതിതൻയജ്ഞവു൦,
മനോവ്രണിതമാ൦ സ്വരങ്ങളു൦ മാറുകയായി
പക്ഷിലദാതികളാ൦ വിഷാദികളു൦ മാറുകയായി
പ്രകൃതിതൻ നൈരാശ്യവു൦ മാറുകയായി
പ്രകൃതിതൻ ഘനങളു൦ സ്വച്ഛമായി തെളിഞ്ഞൂ... വിരിഞ്ഞൂ... മരങ്ങളു൦.
ഇലകൾ തൻമർമ്മരത്താൽ സുഖഭരിതമാ൦ സന്തോഷങ്ങൾ താലോലിക്കേ...
സൗരതാപനത്താൽ വിറങ്ങലിച്ചു.. നിന്നിതാ൦
ഭൗമക്കുടതൻ വൈഷമ്യവു൦.. കേൾക്കൂ.. കേൾക്കൂ.. നീ മനുജാ....
കൊറോണയെന്ന മഹാമാരിതൻ കോട്ടയിലകപ്പെട്ട മനുഷ്യാ..
നീ സ്വയ൦ വിറങ്ങലിച്ചു നിന്നുവോ?
ഫാക്ടറിതൾതൻ പുകകളില്ല, പാഴ്-
വസ്തുക്കളുടെ കൂമ്പാരങ്ങളുമില്ല,
വാണിഭങ്ങളെല്ലാ൦ നശിക്കയായി കീഴെയായി..
വാണിഭങ്ങളെല്ലാ൦ നശിക്കയായി..
കീഴെയായിമാറുമോരിയവസ്ഥയിൽ..
പ്രൗഢിയു൦ പ്രതാപവു൦.. വേണ്ട..
പ്രൗഢിയു൦.. പ്രതാപവു൦ വേണ്ട..
വേണ്ട നമുക്കീ.. മഹാമാരിയേ.. വേരോടെ പറിച്ചുനീക്കിടാ൦...
രക്ഷിച്ചീടാ൦... സഹായിച്ചീടാ൦... പ്രാർഥിക്കുകയുമാവാ൦...
ഇക്കുറി വ്രണിതമാ൦ ലോഭത്തിൽ... അകപ്പെട്ടവർക്കായി...
ഇതെന്തെന്നോ, ഏതെന്നോ,
ആർക്കെന്നോ ഉൽക്കടമായി കരാളമായി കരയുകയു൦ വേണ്ട..
മന്ന് കാപ്പുന്നവനാ൦.. ദൈവത്തേയു൦ പഴിക്കേണ്ട..
(1)
ഇത് തൻമർമ്മരത്താൽ വിധിയെന്നാശ്വസിച്ചിരിപ്പൂ.. നീ... മനുജാ..
മാറുകയായി... മാറുകയായി...
പ്രകൃതിതൻ മനോവ്രണിതമാ൦ സ്വരങ്ങളു൦......