പാവമാണവൾ മുറ്റത്തുകോണിലായി വാടിയോയെന്നു തോന്നുമിലകളാൽ മൂടിനിൽക്കുന്ന വൃക്ഷവധുവിനെയാരു ചൂടിച്ചു പൊന്നി൯ ജിമിക്കികൾ. കൂട്ടുകൂടുവാനെത്തുന്ന മൈനകൾ "തുള്ളിതേ൯തായോ "യെന്നുകൊഞ്ചുന്നു. അമ്മയേൽപ്പിച്ച മുട്ടകൾ കാറ്റിലാടാതെ ചേർത്ത്പിടിക്കുന്നു ത൯കരങ്ങളാൽ. കുഞ്ഞ്പൂമ്പാറ്റ കുരുന്നുകൾ തന്നെ ചേച്ചിയെന്നു വിളിക്കേ നാണിച്ചു തലതാഴ്ത്തി നിന്നനേരം കാറ്റി൯ സ്പർശനത്താൽ ഇളകിയാടി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത