ഇന്നലവിരിഞ്ഞൊരാ പാതിരാപൂവും എന്നുളളിൽ തേങ്ങിയ നൊമ്പര സന്ധ്യയും പറയാത തെളിയാതെ നിന്നു ഞാൻ തേങ്ങി - യൊരിടയാറിൻ തീരവും ഇന്നാർക്ക് സ്വന്തം അറിയുന്നു ഞാനീ ലോകവും ദേഹിയും എൻ സ്വന്തമല്ല. - - - അറിയുന്നു ഞാനീ നന്മയും തിന്മയും എൻ സ്വന്തമല്ല. . . . കലിയും കലിപ്പും വിളയാടുമി ഭൂമി വിറയാർന്നു നിന്നിടാം നാളെയെന്നോ യുദ്ധവും മരണവും യുദ്ധകളത്തിലെ ചോരപടർപ്പും വേണ്ടാ .. -- നമുക്കിനി വേണ്ടാ . - - - . കാർകോടകൻമാർ തൻ കരവലയത്തിൽ പെട്ട് കറയാർന്നു കലങ്ങുവാൻ ഇല്ല എൻ ജന്മം കരുതലിൻ കരങ്ങൾ എന്നോ നശിച്ചോരീ നരകത്തിൽ നിന്നെനിക്കെന്നു മോചനം