ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി കാരക്കുന്ന് ഗവ. ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബ് കൺവീനർ നാസർ മാഷിന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു. വിവിധ രചനാ മത്സരങ്ങൾ, ഇംഗ്ലീഷ് പ്രസംഗം, കവിതാലാപനം തുടങ്ങിയവയിൽ തെരെഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം, ഇംഗ്ലീഷ് മാഗസിൻ, ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, വാർത്താ വായന, ക്വിസ്, ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ സംഘടിപ്പിച്ച് വരുന്നു.

ഇംഗ്ലീഷ് സാഹിത്യ ക്വിസ് മത്സരം നടത്തി

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 29/08/2018 ന് ഇംഗ്ലിഷ് സാഹിത്യ ക്വിസ്സ് മത്സരം നടത്തി. അറുപതു കുട്ടികൾ പങ്കെടുത്തു. വി. ഷഹർബാനു ടീച്ചറായിരുന്നു ക്വിസ് മാസ്റ്റർ. നാല് റൗണ്ടുകളിലായി ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങളാണ് ചോദിച്ചത്. വിജയികൾ : ഒന്നാം സ്ഥാനം ആദിത്യൻ.ടി (8 E) രണ്ടാം സ്ഥാനം അഞ്ചല സാജി (10E) മൂന്നാം സ്ഥാനം അതുൽ കൃഷ്ണ(8E)

ഹിന്ദി ക്ലബ്ബ് പുസ്തക പ്രദർശനം നടത്തി

പ്രേം ചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബ് പുസ്തക പ്രദർശനം നടത്തി. സ്കൂൾ ലൈബ്രറിയിലെ വിവിധ ഹിന്ദി പുസ്തകങ്ങൾ, മാഗസിനുകൾ തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചത്. അസീസ് മാസ്റ്റർ, ജാനകി ടീച്ചർ, സമീറ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ്. 1910-ൽ ജാമിർപൂർ ജില്ലാ മജിസ്റ്റ്രേറ്റ് പ്രേംചന്ദിനെ സോസ്-എ-വതൻ (ഒരു രാഷ്ട്രത്തിന്റെ വിലാപം) എന്ന തന്റെ ചെറുകഥകളുടേ സമാഹാരം പ്രസിദ്ധീകരിച്ചതിന് ശാസിച്ചു. ഈ കൃതി വിപ്ലവോദ്വേതകം (seditious) എന്ന് മുദ്രകുത്തപ്പെട്ടു. ഈ കഥാസമാ‍ഹാരത്തിലെ ആദ്യത്തെ കഥ ദുനിയാ കാ സബ്സേ അന്മോൽ രതൻ(ലോകത്തിലെ ഏറ്റവും അമൂല്യരത്നം) എന്ന കഥയായിരുന്നു, പ്രേം ചന്ദിന്റെ അഭിപ്രായത്തിൽ ഈ രത്നം "രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ചൊരിയുന്ന അവസാനത്തെ തുള്ളി ചോര"യായിരുന്നു. സർക്കാർ സോസ്-എ-വതൻ എന്ന കൃതിയുടെ എല്ലാ പ്രതികളും പിടിച്ചെടുത്ത് കത്തിച്ചു. ഇതിൽ പിന്നെ അദ്ദേഹം പ്രേംചന്ദ് എന്ന തൂലികാനാമം സ്വീകരിച്ചു. പ്രേംചന്ദിനു മുൻപ് ഹിന്ദി സാഹിത്യം പ്രധാനമായും മതപരമായ കൃതികളിലും ഫാന്റസി കഥകളിലും ഒതുങ്ങിനിന്നു. പ്രേംചന്ദാണ് റിയലിസം ഹിന്ദി സാഹിത്യത്തിലേക്ക് കൊണ്ടുവന്നത്. 300-ൽ അധികം ചെറുകഥകളും ഒരു ഡസൻ നോവലുകളും രണ്ട് നാടകങ്ങളും പ്രേംചന്ദ് രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾ ക്രോഡീകരിച്ച് മാൻസരോവർ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.