സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രാചീനകാലം മുതൽതന്നെ പേരുകേട്ട നാടാണിത്. ഒരു കാലത്ത് അറബിക്കടലിന്റെ തീരപ്രദേശമായിരുന്നു ഇതെന്നും കമുകു മരിചകൾ വിളയുന്ന ദ്വീപുകളുടെ അനേകം തുരുത്തുകൾ കടുത്തുരുത്തിയെ വലയം ചെയ്തിരുന്നതായും കരുതപ്പെടുന്നു. "കടൽത്തുരുത്ത്" എന്നർത്ഥം വരുന്ന 'സിന്ധുദീപം' എന്ന് ലക്ഷ്മീദാസന്റെ ശുകസന്ദേശം സംസ്‌കൃതകാവ്യത്തിലും, 'കടത്തെത്തലാന്തം', 'കടന്തേരി' എന്നീ പേരുകളിൽ ഉണ്ണുനീലി സന്ദേശത്തിലും കടുത്തുരുത്തി വിശേഷിപ്പിക്കപ്പെടുന്നത് ഈയൊരു നിഗമനത്തിനു സാക്ഷ്യമാകുന്നു. എന്നാൽ ക്രമേണ കടൽ ഇറങ്ങി കരഭാഗം രൂപം കൊള്ളുകയും കപ്പലുകളും വലിയ വഞ്ചികളും മറ്റും വന്നടുത്തിരുന്ന ഈ തുറമുഖപട്ടണത്തിൽ നിന്ന് അവശേഷിച്ചിരുന്ന കപ്പൽചാലുകളും കാലക്രമത്തിൽ അപ്രത്യക്ഷമായിക്കൊണ്ട് 'കടുത്തുരുത്തി' എന്ന ഒരു പുതിയ ദേശം ഉദയം ചെയ്തുവെന്നതാണ് ഈ നാടിന്റെ പൂർവ്വികം.