തുളസിത്തറയ്ക്കടുത്ത്
ഒരു ദീപനാളമായി അമ്മ
നന്മയാണാ മിഴികൾ
കിനാവിൻ കടലാണെന്നു തോന്നും
അമ്മേടെ ചെറുവിരൽ തുമ്പിലായി
തൂങ്ങിപ്പിടിച്ചു നടന്നു ബാല്യം
മക്കളുടെ മനസ്സിൽ ഭയം നിറയുമ്പോൾ
അമ്മയുടെ സാന്നിദ്ധ്യം ആവശ്യമാ
മക്കളുടെ മനസ്സിൽ ഇരുൾ നിറയുമ്പോൾ
പുലരിപോൽ അമ്മ കടന്നുവരും
പഠനം തുടെങ്ങുമ്പോൾ ആദ്യ വിദ്യാലയം ആദ്യ അദ്ധ്യാപിക
എല്ലാം എല്ലാം അമ്മ മാത്രം
അവധിയില്ലാത്തതാ ജീവിതത്തിൽ
അവധൂതയെ പോലെ അമ്മ നിൽപ്പൂ
തുളസിത്തറയ്ക്കടുത്ത്
ഒരു ദീപനാളമായി അമ്മ