മഴപോലും മടിക്കുന്നു ഒന്നു
പെയ്തിറങ്ങുവാൻ
വേനൽക്കാലം നാലു ചുവരിനുള്ളിൽ
കാത്തിരിക്കുന്നു ഞാൻ
പഴയ വേനലവധിക്കു വേണ്ടി
ഓർക്കുന്നു ഞാൻ
ആനന്ദത്തിന്റെ ആ മാമ്പഴക്കാലം
വഴിവീഥികൾ വിജനം
അകലാതെ അകന്നിരിക്കുന്നു നാം
നല്ലൊരു നാളേക്കായി
വിഷുക്കണിയുമില്ല പാൽകുറുക്കുമില്ല
തേടുന്നു ഞാൻ
സന്തോഷം എവിടെ മറഞ്ഞുപോയി
ചെറുത്തു നിൽക്കണം തോൽപ്പിച്ചു കളയണം
വ്യാധി പരത്തും വൈറസിനെ
അകന്നിരിക്കാം ചെറുത്തു നിൽക്കാം
ഈ കാലവും കടന്നു പോകും
കാത്തിരിക്കാം നമുക്കു നല്ലൊരു നാളേക്കു വേണ്ടി.
</center