തളിരിലയുടെ മാറുതലോടി
ചൂടേറിയ മണ്ണിൽ മാറിൽ
പൊഴിഞ്ഞസ്വപ്നമായി
കൊഴിഞ്ഞു മഞ്ഞുതുള്ളി.
വെളിച്ചത്തിന്റെ കരത്തിലെ കണ്ണീർ തുള്ളി
വേദനയാൽ പിടയുന്നു മുളങ്കൂട്ടം
വിരഹത്താൽ തേങ്ങുന്നു പൂത്തുമ്പി
മഴയാലെഴുതിയ മായാത്ത മുദ്ര
മിഴിനീർ വിങ്ങി വിങ്ങി കരയുമ്പോൾ
ആകാശതാരകൾ ഏങ്ങിക്കരയുമ്പോൾ
ശൂന്യതയുടെ സംഗീതം കാറ്റിൽ വിലസുമ്പോൾ
വിശാലമാം വാനിന്റെ നയനങ്ങൾ നിറയവേ
കൊഴിയുന്നു മഞ്ഞുതുള്ലി
മർമ്മരമോതിയ ഇലയുടെ ചുണ്ടിൽ
മുത്തമിട്ടാടിയ പൂവിന്റെ മടിയിൽ
അനന്തതയിലേക്ക് കാൽവെപ്പുമായി
കൊഴിയുന്നു മഞ്ഞുതുള്ളി.