ഏഴാം കടലിനക്കരെ,സ്വപ്നങ്ങൾ നെഞ്ചേറ്റി
പറന്നുയരുന്നേരം
എണ്ണപ്പാടത്തെ മരതകക്കനികൾ
കനവുകൾക്ക് നിറമേഴും ചാർത്തി
മോഹങ്ങൾ തൻ പട്ടുറുമാലിൽ
നോവുകൾ തുന്നി നാടെന്ന
തണ്ണീർക്കുടം ദാഹമേറ്റിയ
നേരമോർത്തു കടമകൾ
കൂട്ടുകാർ കുടുംബക്കാർ മൃദുസ്വരമായി
വിശേഷങ്ങളന്യോന്യം പങ്കിട്ടകറ്റി
അകലമെന്നാലും നീറിപ്പിടഞ്ഞു ചിത്തം
വേർപാടൊരു കനലായ് പൊളളിച്ചു
കൂട്ടിനുള്ളതുമതേ ഭാരമേറ്റിയോർ
ഒരു ചെറു ചിരിയിലൊളിക്കും നൊമ്പരങ്ങൾ
തപ്താശ്രുവായി കവിളിനെ പൊളളിക്കുമ്പോഴും
കാത്തിരിപ്പൂ സദാ
പ്രതീക്ഷതൻ മധുര ഭാരവുമായി
ആകാശത്തേരേറി
ജന്മനാട്ടിൽ കുളിരിലേക്കിറങ്ങാൻ