ഫലകം:കവിതകൾ
കറുപ്പിൻ്റെ കാവൽക്കാരൻ
കറുപ്പണിഞ്ഞൊരു വേഷക്കാരൻ, കാവലിരിക്കും വേലിക്കൽ. അതിരാവിലെ തൻ കരച്ചിലാൽ അണയുന്നു മുറ്റത്തെ അതിഥിയായ്.
ഒറ്റയ്ക്കല്ലവൻ എന്നും വരും, കൂട്ടുകാരെയും കൂട്ടി വരും. കിട്ടുന്ന ചോറിൻ കറളെടുത്ത് പകുത്തു നൽകും സ്നേഹമായ്.
വിരുന്നുകാരൻ വരുന്നുണ്ടെന്നു വിരൽ ചൂണ്ടി ചൊല്ലും വിരുന്നുകാരൻ. പരിഹാസമേറെ ഏറ്റുവാങ്ങും, പരിസ്ഥിതിതൻ ശുചീകരണക്കാരൻ.
കൂടു വെക്കും ചില്ലയിൽ, കരുതലോടെ വാണിടും. നിറമെന്തായാലും ഗുണമൊന്നല്ലോ, നന്മതൻ തൂവലിൽ മിന്നിടും.
SAMUVEL ANTONY